മഹാമാരിയിൽ ശ്വാസം മുട്ടുമ്പോൾ
എല്ലാ കണ്ണുകളിലും
നിന്നെപ്പോലെത്തന്നെയുള്ള
നീലനക്ഷത്രങ്ങൾ ജ്വലിക്കുന്നു.
(കറുത്ത മുഖപടങ്ങളിൽ
കരുത്തും വിമോചനവും
സൗന്ദര്യവും
ചെറുത്തുനില്പ്പുമുണ്ടെന്ന്
തെളിയിച്ച
*'ഇല്‍ഹാന്‍ ഒമറിനെ' ഓർക്കുമ്പോൾ)
ജിൽബാബ്, അബായ, പർദ്ദ..
ബുർക്ക, നിഖാബ്, ഖിമാർ...
സഹനത്തിൻ്റെയും
വിനയത്തിൻ്റെയും പര്യായങ്ങളെ
അടിച്ചമർത്തപ്പെട്ടവളുടെ
പ്രതിരൂപമെന്ന് പരിഹസിക്കുന്ന
നാവുവഴക്കങ്ങൾക്ക്
സദയം മാപ്പുചോദിക്കുന്നു.
സ്വത്വചിഹ്നങ്ങളിൽ ആരോപിക്കപ്പെടാൻ
മതതീവ്രവാദത്തിന്റെ ചോരക്കറകളില്ലെങ്കിൽ
അരിച്ചുപെറുക്കാൻ
അവർക്കിനിയൊരു ഭൂപടമില്ല.
അഴിച്ചുമാറ്റാൻ ഇനിയും
മൂടുപടങ്ങളും മുഖപടങ്ങളുമില്ല.
പക്ഷേ,
*'ജോർജ് ഫ്ലോയിഡിനെ' ഓർക്കുമ്പോൾ
കറുത്തുപോയവരുടെ
കുഴിമാടങ്ങളിൽനിന്നും
കരൾ പകുക്കുമൊരു നിലവിളി
കാതുകൾ തുളക്കുന്നു.
വെളുത്ത ചെകുത്താന്മാരുടെ
ബൂട്ട്സുകൾക്കടിയിൽനിന്നും
കറുത്ത പക്ഷികൾക്ക് ചിറക് മുളയ്ക്കുന്നു.
ബഹുവർണ്ണ
മാസ്ക്കുകൾക്കുള്ളിൽ
മരണഭീതിയുള്ള
വിനയത്തിൻ്റെയും പര്യായങ്ങളെ
അടിച്ചമർത്തപ്പെട്ടവളുടെ
പ്രതിരൂപമെന്ന് പരിഹസിക്കുന്ന
നാവുവഴക്കങ്ങൾക്ക്
സദയം മാപ്പുചോദിക്കുന്നു.
സ്വത്വചിഹ്നങ്ങളിൽ ആരോപിക്കപ്പെടാൻ
മതതീവ്രവാദത്തിന്റെ ചോരക്കറകളില്ലെങ്കിൽ
അരിച്ചുപെറുക്കാൻ
അവർക്കിനിയൊരു ഭൂപടമില്ല.
അഴിച്ചുമാറ്റാൻ ഇനിയും
മൂടുപടങ്ങളും മുഖപടങ്ങളുമില്ല.
പക്ഷേ,
*'ജോർജ് ഫ്ലോയിഡിനെ' ഓർക്കുമ്പോൾ
കറുത്തുപോയവരുടെ
കുഴിമാടങ്ങളിൽനിന്നും
കരൾ പകുക്കുമൊരു നിലവിളി
കാതുകൾ തുളക്കുന്നു.
വെളുത്ത ചെകുത്താന്മാരുടെ
ബൂട്ട്സുകൾക്കടിയിൽനിന്നും
കറുത്ത പക്ഷികൾക്ക് ചിറക് മുളയ്ക്കുന്നു.
ബഹുവർണ്ണ
മാസ്ക്കുകൾക്കുള്ളിൽ
മരണഭീതിയുള്ള
മനുഷ്യമുഖങ്ങളില്ലെന്നറിയുമ്പോൾ
ബങ്കറിലൊളിച്ച ഭരണകൂടങ്ങളാണ്
ശ്വാസംകിട്ടാതെ പിടയുന്നത്.
ഇമചിമ്മുമ്പോഴേക്കും
തീഗോളമായിത്തീരുന്നത്
നീയോ ഞാനോ എന്നറിയാതെ
കറങ്ങി വെളുപ്പിക്കുന്ന
ഭൂലോക ചരിത്രങ്ങൾ
ഇനിയൊരിക്കലും ആവർത്തിക്കപ്പെടില്ലെന്ന
ശുഭാപ്തി വിശ്വാസവുമില്ല,
മഹാമാരികളുടെ കാലടികളിലരഞ്ഞ
*'ജോർജ് ഫ്ലോയിഡിനെ' ഓർക്കുമ്പോൾ...
ലോകമേ...
ഇരുളടഞ്ഞു തുടങ്ങിയ
കാലയവനികൾക്കുള്ളിൽ കിടന്ന്
ഇതുവരെയാടിയ വേഷങ്ങളഴിക്കുക.
മഹാമാരികൾക്കെതിരെ പോരാടുവാൻ
ഒരേ മനസ്സും ശരീരവുമാവുക.
(ഇല്‍ഹാന്‍ ഒമർ)
വിശുദ്ധ ഖുര്‍ആനില്‍ കൈവെച്ചുകൊണ്ട് യു.എസ് കോണ്‍ഗ്രസില്‍ സത്യപ്രതിജ്ഞ ചൊല്ലിയ ആദ്യ ഹിജാബി. അമേരിക്കന്‍ ചെംബറില്‍ തലമറയ്ക്കുന്ന തരത്തില്‍ എന്തെങ്കിലും അണിഞ്ഞുകൊണ്ട് പ്രവേശിക്കുന്നതു തടഞ്ഞുകൊണ്ട് 181 വര്‍ഷത്തോളമായി നിലനിന്നിരുന്ന വിലക്ക് എടുത്തുകളയുന്നതിന് കാരണഭൂതയായ കറുത്ത വര്‍ഗക്കാരി. സൊമാലി-അമേരിക്കൻ വനിത.
(ജോർജ് ഫ്ലോയിഡ് ) മിനിയപ്പൊളിസിൽ അമേരിക്കൻ പോലീസ് നിഷ്ക്കരുണം കൊന്നുകളഞ്ഞ കറുത്ത വർഗക്കാരൻ. ഒരു ആഫ്രോ - അമേരിക്കൻ വംശജൻ.
ബങ്കറിലൊളിച്ച ഭരണകൂടങ്ങളാണ്
ശ്വാസംകിട്ടാതെ പിടയുന്നത്.
ഇമചിമ്മുമ്പോഴേക്കും
തീഗോളമായിത്തീരുന്നത്
നീയോ ഞാനോ എന്നറിയാതെ
കറങ്ങി വെളുപ്പിക്കുന്ന
ഭൂലോക ചരിത്രങ്ങൾ
ഇനിയൊരിക്കലും ആവർത്തിക്കപ്പെടില്ലെന്ന
ശുഭാപ്തി വിശ്വാസവുമില്ല,
മഹാമാരികളുടെ കാലടികളിലരഞ്ഞ
*'ജോർജ് ഫ്ലോയിഡിനെ' ഓർക്കുമ്പോൾ...
ലോകമേ...
ഇരുളടഞ്ഞു തുടങ്ങിയ
കാലയവനികൾക്കുള്ളിൽ കിടന്ന്
ഇതുവരെയാടിയ വേഷങ്ങളഴിക്കുക.
മഹാമാരികൾക്കെതിരെ പോരാടുവാൻ
ഒരേ മനസ്സും ശരീരവുമാവുക.
(ഇല്‍ഹാന്‍ ഒമർ)
വിശുദ്ധ ഖുര്‍ആനില്‍ കൈവെച്ചുകൊണ്ട് യു.എസ് കോണ്‍ഗ്രസില്‍ സത്യപ്രതിജ്ഞ ചൊല്ലിയ ആദ്യ ഹിജാബി. അമേരിക്കന്‍ ചെംബറില്‍ തലമറയ്ക്കുന്ന തരത്തില്‍ എന്തെങ്കിലും അണിഞ്ഞുകൊണ്ട് പ്രവേശിക്കുന്നതു തടഞ്ഞുകൊണ്ട് 181 വര്‍ഷത്തോളമായി നിലനിന്നിരുന്ന വിലക്ക് എടുത്തുകളയുന്നതിന് കാരണഭൂതയായ കറുത്ത വര്‍ഗക്കാരി. സൊമാലി-അമേരിക്കൻ വനിത.
(ജോർജ് ഫ്ലോയിഡ് ) മിനിയപ്പൊളിസിൽ അമേരിക്കൻ പോലീസ് നിഷ്ക്കരുണം കൊന്നുകളഞ്ഞ കറുത്ത വർഗക്കാരൻ. ഒരു ആഫ്രോ - അമേരിക്കൻ വംശജൻ.
14 coment�rios :
ജനപ്രിയ പോസ്റ്റുകൾ
-
വ യലിന്റെ കരയില്‍ വെയിലിന്റെ കുടയില്‍ പെരുമയുടെ പൂരം. ആനകള്‍ കുതിരകള്‍ കാളകള്‍ തേരുകള്‍ ആണ്ടികള്‍ ചോഴികള്‍ കാളിമാര് ദാരികര്‍ പൂതം ത...
-
വെളുത്താല്‍ വെയില്‍പ്പേടി കറുത്താല്‍ ഉയിര്‍പ്പേടി ഉദ്യാനങ്ങളില്‍ ഉപവനങ്ങളില്‍ ഉറക്കമില്ലാത്ത മരങ്ങള്‍ കാറ്റിന്റെ നാവിലെപ്പോഴും കാടുകയറുന്ന ...
-
കാ ലമേ നീയെന്റെ മുഖം വീണ്ടും ചായം തേച്ചു മിനുക്കുക. ജീവിതമേ മറ്റാർക്കെങ്കിലും നിന്റെ മധുരം വിളമ്പുക. അനുഭവങ്ങളേ ഉള്ളിൽ...
-
ഹി ജാബിൽ കാണുമ്പോൾ എല്ലാ കണ്ണുകളിലും നിന്നെപ്പോലെത്തന്നെയുള്ള നീലനക്ഷത്രങ്ങൾ ജ്വലിക്കുന്നു. (കറുത്ത മുഖപടങ്ങളിൽ കരുത്തും വിമോചനവും...
-
ക ല്ലുവച്ചതും കണ്ണുവച്ചതും വട്ടത്തിലും ചതുരത്തിലും വളര്‍ന്നു വലുതായി ചിലപ്പോളൊക്കെയീവീടിന്റെ ഉത്തരം മുട്ടുന്നുണ്ട്. കാട്ടിലേക്കു കല്...
-
മറന്നു പോയവരോ മരിച്ചു പോയവരോ അല്ല ഇടക്കിടക്ക് കടന്നു വന്നു മനസ്സില്‍ തൊടുന്നു മടങ്ങിപ്പോകുന്നു. വാര്‍ത്തകളിലോ വര്‍ത്തമാനങ്ങളിലോ ...
-
ഏ തു വേലിയും എളുപ്പം പൊളിക്കാം കെട്ടലാണ് കഷ്ടം.. മുള്ളു വെട്ടുമ്പോഴെ മുറിയും മുളയിലെ ബന്ധങ്ങള്‍ തറ...
-
ചു രം ചുമന്നു കയറുമ്പോള്‍ ഇറങ്ങി വരാറുണ്ട് ചെവിയിലിരുന്നു തിന്നാന്‍ പാകത്തില്‍ നിന്റെ തെറികള്‍ ചാട്ടവാറടികള്‍ . കണ്ടു മുട്ടാറുണ്ട് നീ ത...
-
ഉ റങ്ങുന്നവര്‍ക്കിടയില്‍ ഇണകളെത്തിരഞ്ഞും ഉണര്‍ന്നവര്‍ക്കിടയില്‍ ഇരകളെത്തിരഞ്ഞും സ്വപ്നങ്ങളിഴയുന്നു. ചിതലരിച്ചു കഴിഞ്ഞ പുറ്റുകള്‍ ചികഞ്ഞാല്‍...
-
ക ലപ്പ കൈക്കോട്ട് പിക്കാസ്സ് മഴു കോടാലി മടവാള് ആകൃതിയില്‍ ഒതുങ്ങാറില്ലവയുടെ ആയുസ്സും അദ്ധ്വാനവും. അന്നന്നത്തെ അന്നത...
കവിതകൾ
- മഹാമാരിയിൽ ശ്വാസം മുട്ടുമ്പോൾ
- റജബ്
- നിദാനം
- രാമന്
- കോമാളി
- വിരല്‍പ്പാടുകള്‍
- നേട്ടക്കണക്ക്
- കല്ലിൽ പൂത്തത്
- ഒരു നുണക്കഥ
- സ്മാർട്ട് ഇൻ്റലിജൻ്റ്സ്
- ഒന്നു , രണ്ട് കവിതകൾ
- മനിതം
- സ്മൈലീ കാണ്ഡം
- തിരുശേഷിപ്പ്
- രണ്ട് കൊച്ചു കവിതകള്‍
- മരപ്പാട്ട്
- മണ്ണാത്തിക്കുഞ്ഞമ്മ - പ്രീവിയസ് വെർഷൻ
- ബധിര മാ(ന)സം
- മായാവിലാസങ്ങള്‍
- പാളയും കയറും
- വ്യാജ വാങ്മുഖം
- അടയാളങ്ങള്‍
- കാ കാ.. കൂ കൂ.. ഒരു ലൈവ് കവിത
- വര്‍ഷമാപിനി
- നേര്‍ക്കാഴ്ച്ചകള്‍
- വഴിമരങ്ങള്‍
- ഇലയിലെ വായന
- വാനസ്പത്യം
- മധുരിക്കുന്ന ഓര്‍മ്മകള്‍
- മനുഷ്യപര്‍വ്വം
- ചിതലരിക്കാത്ത വാക്കുകൾ
- റസ്താക്
- കല്പ്പാന്തം
- അയിലത്തല
- പകല്‍പ്പൂരം
- സ്വപ്നങ്ങളുടെ ഇരകള്‍
- ഒരു നെരിപ്പോടിന്റെ നേര്‍പ്പതിപ്പ്
- ഒരുപാട്
- പരിണാമം
- ചില ഹ്രസ്വസംജ്ഞകള്‍
- കാത്തിരിപ്പ്
- വാസന്ത സ്മൃതികള്‍
- നൂല്‍പ്പുഴകള്‍
- വേഷങ്ങള്‍
- നരിമട
- മരുപ്പച്ചയുടെ പിറവി
- വായന
- പട്ടം
- വെള്ളിയാഴ്ച്ചകള്‍
- ശരണാലയവഴികള്
- സ്മാരക ശില
- വണ്ടിക്കാള
- വെളുത്ത കാക്ക
- മരത്തുള്ളികള്‍
- കണക്കു പുസ്തകം
- കാക്കത്തോട്ടിലെ കഥകള്‍
- പിന് വിളികള്‍
- ജാലകം
- നിലാവില്ലാത്ത വഴികളില്‍
- കടലാഴം
- ഗോപുര വിശേഷങ്ങള്‍
- പ്രണാദം
- വെള്ളെഴുത്ത്
- ഇറ്റ് വീഴുന്നത്..
- കാറ്റിനെപ്പോലൊരു വാക്ക്
- വായനയുടെ ഇEവഴികള്‍ !
- വെള്ളെഴുത്ത്
- കുഞ്ഞിക്കുറുക്കന്റെ കല്യാണം
- നഖീലുകള്‍ പറയുന്നത്
- വേലി
- ആയാമം
- കഥാന്ത്യം
- ആകാശത്തണല്‍
- കണ്ണാടി
- ആഴം
- കടല്‍ കാണുമ്പോള്‍
- ദിശ്യം
- അമ്മയുടെ വീട്
- കൊത്തിവെക്കപ്പെട്ട ജന്മങ്ങള്
- നാട്ടുകാഴ്ച്ചകള്‍
- തൊടുന്നവരും വാടുന്നവരും
പിന്തുടരുന്നവർ
എന്നെക്കുറിച്ച്
ജനപ്രിയ പോസ്റ്റുകൾ
-
തൂ ണിൽ നിവർന്നതും തുരുമ്പിൽ മുറിഞ്ഞതും മനസ്സിൽ കുരുത്തതും മരത്തിൽ കരിഞ്ഞതും വാറ്റിൽ തിളക്കുന്നു ചാറ്റിൽ പരക്കുന്നു ...
-
ക ലപ്പ കൈക്കോട്ട് പിക്കാസ്സ് മഴു കോടാലി മടവാള് ആകൃതിയില്‍ ഒതുങ്ങാറില്ലവയുടെ ആയുസ്സും അദ്ധ്വാനവും. അന്നന്നത്തെ അന്നത...
-
ചക്രവാളങ്ങളില്‍ ഋതു ചംക്രമണം സപ്തനിറങ്ങളില്‍ സൂര്യപ്രഭാവം ദിക്കരണികളില്‍ രഥ, ചാമരങ്ങള്‍ ഹിമകണങ്ങളില്‍ പുകമറകളില്‍ നിറഞ്ഞു ...
-
കാ റ്റിനെ കാത്തിരിക്കുന്ന മരങ്ങൾ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട മനുഷ്യ രേപ്പോലെത്തന്നെ, കൈവിരൽത്തുമ്പിൽ പ്രാർത്ഥനയുടെ പൂച്ചെണ്ടുകൾ.....
-
ഹി ജാബിൽ കാണുമ്പോൾ എല്ലാ കണ്ണുകളിലും നിന്നെപ്പോലെത്തന്നെയുള്ള നീലനക്ഷത്രങ്ങൾ ജ്വലിക്കുന്നു. (കറുത്ത മുഖപടങ്ങളിൽ കരുത്തും വിമോചനവും...
-
വെളുത്താല്‍ വെയില്‍പ്പേടി കറുത്താല്‍ ഉയിര്‍പ്പേടി ഉദ്യാനങ്ങളില്‍ ഉപവനങ്ങളില്‍ ഉറക്കമില്ലാത്ത മരങ്ങള്‍ കാറ്റിന്റെ നാവിലെപ്പോഴും കാടുകയറുന്ന ...
-
കഥ ഇ രുട്ടുന്നതിനു മുമ്പ് വീട്ടില്‍ തിരിച്ചെത്തും. കുളിക്കുന്നതിനു മുമ്പ് കുട്ടികളെ ഉറക്കും. കിടക്കുന്നതിനു മുമ്പ് ഉറക്കം...
-
മു രിങ്ങ മരത്തിന്റെ കൊമ്പില്‍ കൂകാറുണ്ടൊരു കാ.. കാ.. മുവ്വാണ്ടന്‍ മാവിന്റെ തുമ്പില്‍ കുറുകാറുണ്ടൊരു കൂ.. കൂ.. കണ്ടാല്‍ കറുത്തവനെ...
-
മു ഹറത്തിനും ദുല്‍ഹജ്ജിനുമിടക്കാണ് അവതീർണ്ണമായ റഹ്മത്തിൻറെ പുണ്യം. ഭൂമിയിലെ മനുഷ്യകുലത്തിനു വേണ്ടി മൂകനും ബധിരനുമായൊരു ...
-
ആജീവനാന്തം ടോക് ടൈം വാറന്റിയുള്ള ബാറ്ററി ലൈഫ്. ഒരു ഒഎസിലും തളച്ചിടാൻ കഴിയാതെ ഒരപൂർവ്വ ജീവിതത്തിന്റെ ശര...
പൊതുവേ ഈ കാലത്തെ പറയുന്നതുപോലെ 'കലികാലം ' അതിൻ്റെ തീവൃതയിലേക്ക് നമ്മേ കൊണ്ടുപോകുകയാണോ..?
മറുപടിഇല്ലാതാക്കൂഅഹങ്കാരിയായ മനുഷ്യരെ നീയൊന്നുമല്ലെന്ന് പഠിപ്പിക്കുകയാണോ കാലം....?
തീർച്ചയായും അതുതന്നെ.അഹങ്കാരം..കാപട്യം..പൊങ്ങച്ചം മുതലായവ മനുഷ്യന്റെ സാമാന്യ സ്വഭാവങ്ങളായിരിക്കുന്നു.ആത്മാർത്ഥത എന്നൊന്ന് എവിടെയും കാണാൻ ഇല്ലാത്ത അവസ്ഥ..
ഇല്ലാതാക്കൂകറുത്തുപോയോരുടെ കുഴിമാടങ്ങളിൽ നിന്നും
മറുപടിഇല്ലാതാക്കൂകരൾ പകുക്കുമൊരു നിലവിളി
കാത് തുളക്കുന്നു...
അസാധ്യമായ രചന... ഈയിടെ വായിച്ചവയിൽ ഏറ്റവും മികച്ചത്. ആശംസകൾ!
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ഇല്ലാതാക്കൂവായനക്കും അഭിപ്രായത്തിനും നന്ദി..സന്തോഷം
ഇല്ലാതാക്കൂഇന്നിന്റെ അവസ്ഥയെ സൂചിപ്പിക്കുന്ന വരികൾ . ഒരുപാട് അർത്ഥമുള്ള വരികൾ . ആശംസകൾ
മറുപടിഇല്ലാതാക്കൂവരവിനും വായനക്കും അഭിപ്രായത്തിനും നന്ദിയും സന്തോഷവും..
ഇല്ലാതാക്കൂകൊന്നുതള്ളിയ കറുത്തുപോയോരുടെ കുഴിമാടങ്ങളിൽ നിന്നും
മറുപടിഇല്ലാതാക്കൂകരൾ പകുക്കും നിലവിളികൾ എത്ര കാത് തുളച്ചാലും വെളുത്തവർ
ആയതിനെയൊക്കെ എന്നുമെന്നും അവഗണിക്കുക തന്നെ ചെയ്യുന്നു ...
കാലം മാറുമ്പോൾ ഒരു മാറ്റമുണ്ടാകുമെന്നു പ്രതീക്ഷിക്കാം..
ഇല്ലാതാക്കൂലോകം e - യുഗത്തിൽ എത്തിയിട്ടും വർണ്ണവിവേചനം ഇന്നും മനഷ്യ മനസ്സിലെ വൈറസായി നില നിൽക്കുന്നു. എത്ര ഫോർമാറ്റ് ചെയ്തിട്ടും വിഷലിപ്ത മനസ്സുകൾ ഇനിയും ഉണ്ടെന്നത് കാലം ഇടക്കിടക്ക് വിളിച്ചോതും . ജോർജ് ഫ്ലോയ്ഡിൻ്റെ രക്തസാക്ഷിത്വം പുതിയൊരു രണാങ്കണം തുറക്കട്ടെ.
മറുപടിഇല്ലാതാക്കൂലോക പോലീസ് എന്ന് വിളിക്കപ്പെടുന്ന അധികാരവും, ലോകത്തിലെ ഏറ്റവും പുരോഗമനവാദികൾ എന്ന തൊപ്പിയും സ്വയം ചാർത്തിയവരിൽ നിന്നുതന്നെയാണ് ഇതെല്ലാം..!
ഇല്ലാതാക്കൂമഹാമാരിയിൽ ശ്വാസംമുട്ടുമ്പോഴും മനുഷ്യന്റെ ആർത്തി മാറ്റുന്നില്ലല്ലോ!
മറുപടിഇല്ലാതാക്കൂആശംസകൾ മാഷേ
മാറുന്നില്ലല്ലോ.. അതിൽ നിന്നൊരു മാറ്റം കാലം ആഗ്രഹിക്കുന്നു..
ഇല്ലാതാക്കൂനന്മയുടെ തീ നാളങ്ങളില്‍ വിരിഞ്ഞ കവിത.(ഇതു കാണാതെ പോയതിനു മാപ്പ്) ഒരു വിഭാഗത്തിന്റെ മാത്രം വിശ്വാസവും അതടിസ്ഥാനമാക്കിയുള്ള മത ചിഹ്നങ്ങളും മറ്റും മറ്റും ചിലര്‍ക്ക് വളരെ അസഹ്യമാണ്...സത്യത്തെ കണ്ടില്ലെന്നു നടിക്കാന്‍ വെറുപ്പിന്റെയും അസഹിഷ്ണുതയുടെയും കൗപീനങ്ങളില്‍ പരമ സുഖം തേടുന്നു ....മഹാമാരികള്‍ ഉണ്ടാവുന്നത് വെറുതെയല്ല !! ഒരു 'ഫിലോസ്ഫി്യന്' കവിത എന്നു ഞാനിതു വിശേഷിപ്പിക്കട്ടെ!
മറുപടിഇല്ലാതാക്കൂ