വേലി
കെട്ടലാണ് കഷ്ടം..
മുള്ളു വെട്ടുമ്പോഴെ മുറിയും
മുളയിലെ ബന്ധങ്ങള്‍
തറി നാട്ടിയാല്‍ പൊടിക്കും
തലനാരിഴ പ്രശ്നങ്ങള്‍
എത്ര കെട്ടിയാലും കാണും
എന്തെങ്കിലും ചില പഴുതുകള്‍
ഉപ്പൊ മുളകൊ വായ്പ്പ വാങ്ങാം
ആടോ പശുവോ വേലി ചാടാം.
തുമ്പികളിരിക്കുന്നു ചില കമ്പുതെല്ലുകളില്‍
പുഞ്ചിരി വിരിയുന്നു ചില കൊമ്പുചില്ലകളില്‍
പ്രണയം പൂക്കുന്നിടത്തെല്ലാം
പുകഴ്ത്തിക്കെട്ടലുകള്‍
പുകയുന്നവര്‍ക്കിടയില്‍ ചില
താഴ്ത്തിക്കെട്ടലുകള്‍
വിളഞ്ഞവര്‍ക്കിടയിലെന്നും
വളച്ചു കെട്ടലുകള്‍
വളച്ചു കെട്ടലുകള്‍
വിളവ് തിന്നു മുടിക്കുന്നവര്‍
മുനവച്ച മുള്ളുവച്ച
മതില് വേലികള്‍
മതില് വേലികള്‍
മതിലുകളെല്ലാം എളുപ്പം കെട്ടാം,
അവ പൊളിക്കലാണ് കഷ്ടം
മനുഷ്യരും മതങ്ങളും അതിരിട്ടിരിക്കും
കൊടികളും ചിഹ്നങ്ങളും കുടിവച്ചിരിക്കും
വഴിതെറ്റി പൊന്നോരെ
വലവീശിപ്പിടിക്കും
വലവീശിപ്പിടിക്കും
വഴിമാറിപ്പോണോരെ
കെണിവെച്ചു കുടുക്കും.
കെണിവെച്ചു കുടുക്കും.
കെട്ടാനും പൊളിക്കാനും
പറ്റാത്ത ഉയരത്തില്‍
ചില വന്മതിലുകള്
പറ്റാത്ത ഉയരത്തില്‍
ചില വന്മതിലുകള്
പേരിനൊരു വേലി മാത്രം
നേര്‍വഴിയില്‍ നയിക്കുന്നവർ.
മാവേലി പോയിക്കഴിഞ്ഞാലും
വാമനനേപ്പോലെ
ചില വയ്യാവേലികള്
വേലിയേറ്റത്തിൽ വണരുളുന്നവർ
വേലിയിറക്കത്തിൽ വീണുരുളുന്നവർ
നാടുവാഴുന്ന തലമുറകൾ.
ചില വയ്യാവേലികള്
വേലിയേറ്റത്തിൽ വണരുളുന്നവർ
വേലിയിറക്കത്തിൽ വീണുരുളുന്നവർ
നാടുവാഴുന്ന തലമുറകൾ.
23 coment�rios :
ജനപ്രിയ പോസ്റ്റുകൾ
-
മു രിങ്ങ മരത്തിന്റെ കൊമ്പില്‍ കൂകാറുണ്ടൊരു കാ.. കാ.. മുവ്വാണ്ടന്‍ മാവിന്റെ തുമ്പില്‍ കുറുകാറുണ്ടൊരു കൂ.. കൂ.. കണ്ടാല്‍ കറുത്തവനെ...
-
വ യലിന്റെ കരയില്‍ വെയിലിന്റെ കുടയില്‍ പെരുമയുടെ പൂരം. ആനകള്‍ കുതിരകള്‍ കാളകള്‍ തേരുകള്‍ ആണ്ടികള്‍ ചോഴികള്‍ കാളിമാര് ദാരികര്‍ പൂതം ത...
-
മറന്നു പോയവരോ മരിച്ചു പോയവരോ അല്ല ഇടക്കിടക്ക് കടന്നു വന്നു മനസ്സില്‍ തൊടുന്നു മടങ്ങിപ്പോകുന്നു. വാര്‍ത്തകളിലോ വര്‍ത്തമാനങ്ങളിലോ ...
-
ചി ല അടുക്കളച്ചുമരുകളിൽ ചെവി ചേർത്തു വച്ചാലറിയാം അതിലുണ്ടാകുമൊരമ്മിയുടെ എരിപൊരി സഞ്ചാരം. അകത്തു പുകയുന്നുണ്ടാകും ആറിയൊരടുപ്പിലെക്കനൽ കൺത...
-
ഹി ജാബിൽ കാണുമ്പോൾ എല്ലാ കണ്ണുകളിലും നിന്നെപ്പോലെത്തന്നെയുള്ള നീലനക്ഷത്രങ്ങൾ ജ്വലിക്കുന്നു. (കറുത്ത മുഖപടങ്ങളിൽ കരുത്തും വിമോചനവും...
-
വെളുത്താല്‍ വെയില്‍പ്പേടി കറുത്താല്‍ ഉയിര്‍പ്പേടി ഉദ്യാനങ്ങളില്‍ ഉപവനങ്ങളില്‍ ഉറക്കമില്ലാത്ത മരങ്ങള്‍ കാറ്റിന്റെ നാവിലെപ്പോഴും കാടുകയറുന്ന ...
-
ഇ രുതല മുട്ടിയില്ലെങ്കിലും ഒരു മഹാനദിയുടെ ഗതിവിഗതികള്‍ ദൈവകല്പ്പനകളുടെ മഹാമേരുക്കളില്‍ പാദസ്പര്‍ശനം. അവതാരപുരുഷരുടെ പുണ്യസ്ഥലികളില്‍...
-
ക രുവീട്ടിയുടെ തടിയിലാണ് മൂത്താശാരിയുടെ പണി. കടഞ്ഞു പിടിപ്പിച്ച കൈയും കാലും കണ്ണുപറ്റുന്ന കൊത്തും പണിയും നാലുകെട്ടിന്റ...
-
ചക്രവാളങ്ങളില്‍ ഋതു ചംക്രമണം സപ്തനിറങ്ങളില്‍ സൂര്യപ്രഭാവം ദിക്കരണികളില്‍ രഥ, ചാമരങ്ങള്‍ ഹിമകണങ്ങളില്‍ പുകമറകളില്‍ നിറഞ്ഞു ...
-
ഓർമ്മകളുടെ തിരുവോണപ്പുലരിയില്‍ ചാണകമെഴുകിയൊരുമ്മറത്തിണ്ണയിൽ തേച്ചുകഴുകിവച്ച ഒരോട്ടുകിണ്ടിയുടെ പൊൻ തിളക്കം. മനസ്സിൻ നടുമുറ്റത്തു വരച്ച ...
കവിതകൾ
- മഹാമാരിയിൽ ശ്വാസം മുട്ടുമ്പോൾ
- റജബ്
- നിദാനം
- രാമന്
- കോമാളി
- വിരല്‍പ്പാടുകള്‍
- നേട്ടക്കണക്ക്
- കല്ലിൽ പൂത്തത്
- ഒരു നുണക്കഥ
- സ്മാർട്ട് ഇൻ്റലിജൻ്റ്സ്
- ഒന്നു , രണ്ട് കവിതകൾ
- മനിതം
- സ്മൈലീ കാണ്ഡം
- തിരുശേഷിപ്പ്
- രണ്ട് കൊച്ചു കവിതകള്‍
- മരപ്പാട്ട്
- മണ്ണാത്തിക്കുഞ്ഞമ്മ - പ്രീവിയസ് വെർഷൻ
- ബധിര മാ(ന)സം
- മായാവിലാസങ്ങള്‍
- പാളയും കയറും
- വ്യാജ വാങ്മുഖം
- അടയാളങ്ങള്‍
- കാ കാ.. കൂ കൂ.. ഒരു ലൈവ് കവിത
- വര്‍ഷമാപിനി
- നേര്‍ക്കാഴ്ച്ചകള്‍
- വഴിമരങ്ങള്‍
- ഇലയിലെ വായന
- വാനസ്പത്യം
- മധുരിക്കുന്ന ഓര്‍മ്മകള്‍
- മനുഷ്യപര്‍വ്വം
- ചിതലരിക്കാത്ത വാക്കുകൾ
- റസ്താക്
- കല്പ്പാന്തം
- അയിലത്തല
- പകല്‍പ്പൂരം
- സ്വപ്നങ്ങളുടെ ഇരകള്‍
- ഒരു നെരിപ്പോടിന്റെ നേര്‍പ്പതിപ്പ്
- ഒരുപാട്
- പരിണാമം
- ചില ഹ്രസ്വസംജ്ഞകള്‍
- കാത്തിരിപ്പ്
- വാസന്ത സ്മൃതികള്‍
- നൂല്‍പ്പുഴകള്‍
- വേഷങ്ങള്‍
- നരിമട
- മരുപ്പച്ചയുടെ പിറവി
- വായന
- പട്ടം
- വെള്ളിയാഴ്ച്ചകള്‍
- ശരണാലയവഴികള്
- സ്മാരക ശില
- വണ്ടിക്കാള
- വെളുത്ത കാക്ക
- മരത്തുള്ളികള്‍
- കണക്കു പുസ്തകം
- കാക്കത്തോട്ടിലെ കഥകള്‍
- പിന് വിളികള്‍
- ജാലകം
- നിലാവില്ലാത്ത വഴികളില്‍
- കടലാഴം
- ഗോപുര വിശേഷങ്ങള്‍
- പ്രണാദം
- വെള്ളെഴുത്ത്
- ഇറ്റ് വീഴുന്നത്..
- കാറ്റിനെപ്പോലൊരു വാക്ക്
- വായനയുടെ ഇEവഴികള്‍ !
- വെള്ളെഴുത്ത്
- കുഞ്ഞിക്കുറുക്കന്റെ കല്യാണം
- നഖീലുകള്‍ പറയുന്നത്
- വേലി
- ആയാമം
- കഥാന്ത്യം
- ആകാശത്തണല്‍
- കണ്ണാടി
- ആഴം
- കടല്‍ കാണുമ്പോള്‍
- ദിശ്യം
- അമ്മയുടെ വീട്
- കൊത്തിവെക്കപ്പെട്ട ജന്മങ്ങള്
- നാട്ടുകാഴ്ച്ചകള്‍
- തൊടുന്നവരും വാടുന്നവരും
പിന്തുടരുന്നവർ
എന്നെക്കുറിച്ച്
ജനപ്രിയ പോസ്റ്റുകൾ
-
തൂ ണിൽ നിവർന്നതും തുരുമ്പിൽ മുറിഞ്ഞതും മനസ്സിൽ കുരുത്തതും മരത്തിൽ കരിഞ്ഞതും വാറ്റിൽ തിളക്കുന്നു ചാറ്റിൽ പരക്കുന്നു ...
-
ക ലപ്പ കൈക്കോട്ട് പിക്കാസ്സ് മഴു കോടാലി മടവാള് ആകൃതിയില്‍ ഒതുങ്ങാറില്ലവയുടെ ആയുസ്സും അദ്ധ്വാനവും. അന്നന്നത്തെ അന്നത...
-
ചക്രവാളങ്ങളില്‍ ഋതു ചംക്രമണം സപ്തനിറങ്ങളില്‍ സൂര്യപ്രഭാവം ദിക്കരണികളില്‍ രഥ, ചാമരങ്ങള്‍ ഹിമകണങ്ങളില്‍ പുകമറകളില്‍ നിറഞ്ഞു ...
-
ഹി ജാബിൽ കാണുമ്പോൾ എല്ലാ കണ്ണുകളിലും നിന്നെപ്പോലെത്തന്നെയുള്ള നീലനക്ഷത്രങ്ങൾ ജ്വലിക്കുന്നു. (കറുത്ത മുഖപടങ്ങളിൽ കരുത്തും വിമോചനവും...
-
വെളുത്താല്‍ വെയില്‍പ്പേടി കറുത്താല്‍ ഉയിര്‍പ്പേടി ഉദ്യാനങ്ങളില്‍ ഉപവനങ്ങളില്‍ ഉറക്കമില്ലാത്ത മരങ്ങള്‍ കാറ്റിന്റെ നാവിലെപ്പോഴും കാടുകയറുന്ന ...
-
കാ റ്റിനെ കാത്തിരിക്കുന്ന മരങ്ങൾ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട മനുഷ്യ രേപ്പോലെത്തന്നെ, കൈവിരൽത്തുമ്പിൽ പ്രാർത്ഥനയുടെ പൂച്ചെണ്ടുകൾ.....
-
മു രിങ്ങ മരത്തിന്റെ കൊമ്പില്‍ കൂകാറുണ്ടൊരു കാ.. കാ.. മുവ്വാണ്ടന്‍ മാവിന്റെ തുമ്പില്‍ കുറുകാറുണ്ടൊരു കൂ.. കൂ.. കണ്ടാല്‍ കറുത്തവനെ...
-
കഥ ഇ രുട്ടുന്നതിനു മുമ്പ് വീട്ടില്‍ തിരിച്ചെത്തും. കുളിക്കുന്നതിനു മുമ്പ് കുട്ടികളെ ഉറക്കും. കിടക്കുന്നതിനു മുമ്പ് ഉറക്കം...
-
ആജീവനാന്തം ടോക് ടൈം വാറന്റിയുള്ള ബാറ്ററി ലൈഫ്. ഒരു ഒഎസിലും തളച്ചിടാൻ കഴിയാതെ ഒരപൂർവ്വ ജീവിതത്തിന്റെ ശര...
-
മു ഹറത്തിനും ദുല്‍ഹജ്ജിനുമിടക്കാണ് അവതീർണ്ണമായ റഹ്മത്തിൻറെ പുണ്യം. ഭൂമിയിലെ മനുഷ്യകുലത്തിനു വേണ്ടി മൂകനും ബധിരനുമായൊരു ...
നന്നായിട്ടുണ്ട് ..:)
മറുപടിഇല്ലാതാക്കൂആകെ മൊത്തം വയ്യാ വേലി ആയല്ലേ..വേലികള്‍ പൊളിച്ചു തന്നെയാകണം ...
മറുപടിഇല്ലാതാക്കൂഅയല്പക്ക അടുപ്പങ്ങള്‍ മുതല്‍ അകലമിടുന്ന തന്നിഷ്ടങ്ങളില്‍ വരെ വേലിക്കെട്ടുകളുടെ നീറ്റുന്ന മുറിവുകള്‍ .ബന്ധങ്ങള്‍ക്ക് മതിലുകള്‍ പണിത് ബന്ധനങ്ങള്‍ പണിയുന്ന ഇന്നിന്റെ നേര്‍മുഖം (ദുര്‍മുഖം?)വശ്യതയോടെ വരച്ചിട്ട വരികളില്‍ മാനുഷിക ബന്ധങ്ങള്‍ ഇഴചേരേണ്ട സദ്വിചാരത്തിന്റെ ഹൃദ്സ്പന്ദങ്ങള്‍ !അവസാന നാലു വരികളിള്‍ 'വേലിയേറ്റ -വേലിയിറക്ക'വാമന വയ്യാവേലികളും'വേലി'കള്‍ പണിയുന്ന ബിംബകല്പന മനോഹരം!
മറുപടിഇല്ലാതാക്കൂഅഭിനന്ദനങ്ങള് ,പ്രിയപ്പെട്ട സുഹൃത്തേ.
"ഏതു വേലിയും എളുപ്പം പൊളിക്കാം"
മറുപടിഇല്ലാതാക്കൂ"വേലിയ്ക്കകത്ത്" ആണെങ്കിൽ പൊളിയ്ക്കാൻ പാടുപെടും. .... മാമന്റെ കാര്യം തന്നെ.
വേലി എളുപ്പം പൊളിക്കാന്‍ കഴിയുമ്പോള്‍ എളുപ്പത്തില്‍ പണിയാന്‍ കഴിയുന്നത് മതിലുകളും.
മറുപടിഇല്ലാതാക്കൂവെലികളിലൂടെയുള്ള വേര്‍തിരിക്കല്‍ ഇഷ്ടായി.
കവിത നന്നായി
മറുപടിഇല്ലാതാക്കൂവേലിയും മതിലും കെട്ടി ഒരേ നാട്ടില്‍ നമ്മള് പല നാട്ടുകാരായി. കവിത ഇഷ്ടപ്പെട്ടു.
മറുപടിഇല്ലാതാക്കൂവേലികള് ഇല്ലാത്ത ലോകമാണല്ലോ നമ്മുടെ സ്വപ്നം. കവിത ഇഷ്ട്ടമായി മാഷെ.
മറുപടിഇല്ലാതാക്കൂമുള്ളു വെട്ടുമ്പോഴെ മുറിയും
മറുപടിഇല്ലാതാക്കൂമുളയിലെ ബന്ധങ്ങള്‍ .
തറി നാട്ടിയാല്‍ പൊടിക്കും
തലനാരിഴ പ്രശ്നങ്ങള്‍ .
നല്ല വരികള്‍. , ലളിതമായ വരികളിലൂടെ നല്ലൊരു ആശയം അവതരിപ്പിച്ച ഈ കവിതയ്ക്ക് അഭിനന്ദനങ്ങള്‍ !
പ്രണയം പൂക്കുന്നിടത്തൊക്കെ
മറുപടിഇല്ലാതാക്കൂപുകഴ്ത്തിക്കെട്ടലുകള് .
പുകയുന്നവര്‍ക്കിടയില്‍ ചില
താഴ്ത്തിക്കെട്ടലുകള്‍ !!!!
വേലികൾ പൊളിക്കാം - കെട്ടാൻ പ്രയാസമാണ്
മറുപടിഇല്ലാതാക്കൂമതിലുകൾ കെട്ടാം - പൊളിക്കാൻ പ്രയാസമാണ്.
നല്ല നിരീക്ഷണം ., നല്ല കവിതയായി.
നല്ല കവിത.
മറുപടിഇല്ലാതാക്കൂമതിലുകൾ എളുപ്പം കെട്ടാം. പോളിക്കലാണു പ്രയാസം.
മറുപടിഇല്ലാതാക്കൂകവിത നന്ന്
വേലിയിലും മതിലിലും ഒളിച്ചിരിക്കുന്ന വേദാന്തം നന്നായി ആവിഷ്ക്കരിച്ചിരിക്കുന്നു. അസ്സലായി കവിത, മതിലേൽ കിളിർത്തത്.വേലിയിൽ പടർന്നത്.
മറുപടിഇല്ലാതാക്കൂഈയിടെ വായിച്ച കവിതകളില്‍ മികച്ച ഒരെണ്ണം !!
മറുപടിഇല്ലാതാക്കൂമാവേലി നാടൊഴിഞ്ഞു പോയപ്പോള്‍
വാമനനെപ്പോലെ ചില വയ്യാവേലികള്
വേലിയേറ്റങ്ങളില്‍ വാണരുളുന്നു..
വേലിയിറക്കങ്ങളില്‍ വീണുരുളുന്നു....
തികച്ചും അന്വര്‍ത്ഥമായ വരികള്‍ ...
>>>ഏതു വേലിയും എളുപ്പം പൊളിക്കാം
മറുപടിഇല്ലാതാക്കൂകെട്ടലാണ് കഷ്ടം<<< സത്യം
നല്ല കവിത
മറുപടിഇല്ലാതാക്കൂ“വേലികൾ...മുള്ളുകൾ തീർത്ത വേദനകൾ...മനസ്സുകളിലേറ്റ ഉണങ്ങാത്ത മുറിവുകൾ...ഒട്ടേറെ വ്യാഖ്യാന സധ്യതകളുള്ള കവിത..”
ഇക്കാ... കവിത വളരെ നന്നായിട്ടുണ്ട്..
വളരെ എളുപ്പത്തില്‍ സംവേദിക്കപ്പെടുന്ന വരികള്‍.
മറുപടിഇല്ലാതാക്കൂഇഷ്ടപ്പെട്ടു മുഹമ്മദ് ഭായ്.
ആശംസകള്‍
വേലികളും മതിലുകളും അതിരിടുന്ന പ്രശ്നങ്ങള്‍. വേലികള്‍ക്കും മതിലുകള്‍ക്കും തടുക്കാനാവാത്ത പ്രശ്നങ്ങള്‍. നല്ല കവിത.
മറുപടിഇല്ലാതാക്കൂnalla veli thanneyaanu..
മറുപടിഇല്ലാതാക്കൂമതിലുകള് മാനംമുട്ടെ ഉയര്‍ന്ന് മനസ്സുകള്‍ക്ക് മറ തീര്‍ക്കുകയും വേലികള്‍തന്നെ വിളവ്തിന്നുകയും ചെയ്യുന്ന ആസുരകാലമാണിത്.
മറുപടിഇല്ലാതാക്കൂവേലിയേയും മതിലിനേയും പ്രതീകവത്ക്കരിച്ച് മനുഷ്യത്വത്തിന്റെ മഹിത സന്ദേശങ്ങള്‍ കവിതയില്‍ മനോഹരമായി സന്നിവേശിപ്പിച്ച രീതി അതീവഹൃദ്യം.
കവിതയിലെ ഈ കയ്യടക്കത്തിന് അനുമോദനങ്ങള്‍.
മാഷേ , കവിത അസ്സലായിരിക്കുന്നു .
മറുപടിഇല്ലാതാക്കൂഅസ്സലായിരിക്കുന്നെന്നെ പരയാങ്കഴിയൂ ..കൂടുതല്‍ വിശദീകരിക്കാന്‍ എനിക്കറിയില്ല .
സെപ്തംബര്‍ 23 ദേശാഭിമാനി വാരികയില്‍ ഈ കവിത പരാമര്‍ശിക്കപ്പെടുന്നുണ്ട് .
മതിലുകള്‍ എളുപ്പം കെട്ടാം,
മറുപടിഇല്ലാതാക്കൂഅത്, പൊളിക്കലാണ് കഷ്ടം.
അര്‍ത്ഥവത്തായ വരികള്‍ ......