ദിശ്യം

കിഴക്കിനെക്കാള്‍ മുമ്പെ
വെളുക്കാറുണ്ട്,
എന്റെ പടിഞ്ഞാറെന്നും.
കൂകിയുണര്‍ത്തും കോഴികള്‍
ഉറക്കത്തില്‍പ്പെട്ട ഒട്ടകങ്ങളേയും
കൂകിയുണര്‍ത്തും കോഴികള്‍
ഉറക്കത്തില്‍പ്പെട്ട ഒട്ടകങ്ങളേയും
ചാണകത്തില്‍ കുളിച്ച കന്നുകളെയും
അകിടൊട്ടിയ ആട്ടിന്‍പറ്റങ്ങളെയും.
കാടും മലയും അയവിറക്കി
മൂടല്‍ മഞ്ഞിലൂടവ
തരിശുപാടങ്ങളില്‍ മേയും.
നരകത്തിന്റെ തീമുഖമില്ലാത്ത
അപരിചിതരുടെ ശവദാഹമില്ലാത്ത
അവയുടെ പ്രഭാതങ്ങളിലേക്കാണ്
എന്റെ തെക്കും വടക്കും
എന്നും കണ്ണുവച്ചു കിടക്കുന്നത്.
പെരുവഴിയില്‍ കാലിടറുമ്പോള്‍
ദൈവനാമങ്ങളുരുവിടും.
വിരലുകളില്‍ നിന്ന് തേന്‍ ചോരുമ്പോള്‍
മൃഗനാമങ്ങളുരുവിടും.
പകലും രാവും പോലെ
വെയിലും മഞ്ഞും പോലെ
വിരുദ്ധ ജന്മങ്ങളുടെ
ഉടലൊട്ടിയ ആ കിടപ്പിലും.
ആടും കന്നും വളര്‍ന്ന്
ആകാശം മാഞ്ഞു തുടങ്ങിയതിനാല്‍
കാക്കകരഞ്ഞാലും
കോഴി കൂകിയാലും
എന്റെ തെക്കുവടക്കിലിപ്പോഴും
കിഴക്കുദിച്ചു
പടിഞ്ഞാറസ്തമിക്കുന്നു.
മൂടല്‍ മഞ്ഞിലൂടവ
തരിശുപാടങ്ങളില്‍ മേയും.
നരകത്തിന്റെ തീമുഖമില്ലാത്ത
അപരിചിതരുടെ ശവദാഹമില്ലാത്ത
അവയുടെ പ്രഭാതങ്ങളിലേക്കാണ്
എന്റെ തെക്കും വടക്കും
എന്നും കണ്ണുവച്ചു കിടക്കുന്നത്.
പെരുവഴിയില്‍ കാലിടറുമ്പോള്‍
ദൈവനാമങ്ങളുരുവിടും.
വിരലുകളില്‍ നിന്ന് തേന്‍ ചോരുമ്പോള്‍
മൃഗനാമങ്ങളുരുവിടും.
പകലും രാവും പോലെ
വെയിലും മഞ്ഞും പോലെ
വിരുദ്ധ ജന്മങ്ങളുടെ
ഉടലൊട്ടിയ ആ കിടപ്പിലും.
ആടും കന്നും വളര്‍ന്ന്
ആകാശം മാഞ്ഞു തുടങ്ങിയതിനാല്‍
കാക്കകരഞ്ഞാലും
കോഴി കൂകിയാലും
എന്റെ തെക്കുവടക്കിലിപ്പോഴും
കിഴക്കുദിച്ചു
പടിഞ്ഞാറസ്തമിക്കുന്നു.
20 coment�rios :
ജനപ്രിയ പോസ്റ്റുകൾ
-
ഇല്ലായ്മ മാത്രമേ ഉണ്ടായിരുന്നുള്ളു.. ഉണ്ടാവുക എന്ന സങ്കൽപ്പം തന്നെ അങ്ങിനെയാണ് ഉണ്ടായത്. ഉണ്ടാവലിനൊപ്പം ഇല്ലായ്മയും ഉണ്ടായതിനാൽ ശ...
-
ഹി ജാബിൽ കാണുമ്പോഴെല്ലാം എല്ലാ കണ്ണുകളിലും നിന്നെപ്പോലെത്തന്നെയുള്ള നീലനക്ഷത്രങ്ങൾ ജ്വലിക്കുന്നു. (കറുത്ത മുഖപടങ്ങളിൽ കരുത്തും വിമ...
-
റജബിൽ വിത്ത് വിതയ്ക്കണം ശഅബാനില്‍ നട്ടുനനയ്ക്കണം റമളാനില്‍ കൊയ്തെടുക്കണം. നരകവിമോചനമാണ് റജബിന്റെ അവതാര ലക്ഷ്യം സ്വര്ഗ്ഗപ്രവേശനമാ...
-
ഉ റങ്ങുന്നവര്‍ക്കിടയില്‍ ഇണകളെത്തിരഞ്ഞും ഉണര്‍ന്നവര്‍ക്കിടയില്‍ ഇരകളെത്തിരഞ്ഞും സ്വപ്നങ്ങളിഴയുന്നു. ചിതലരിച്ചു കഴിഞ്ഞ പുറ്റുകള്‍ ചികഞ്ഞാല്‍...
-
കാ ലമേ നീയെന്റെ മുഖം വീണ്ടും ചായം തേച്ചു മിനുക്കുക. ജീവിതമേ മറ്റാർക്കെങ്കിലും നിന്റെ മധുരം വിളമ്പുക. അനുഭവങ്ങളേ ഉള്ളിൽ...
-
മോഹനമീയുലകില്‍ പാറി വീണപ്പോള്‍ തൂമരത്തുമ്പില്‍ നിരാലംബനായ് കൂട്ടില്‍ മോഹവിഹീനനായ് നിദ്രയെ ചുംബിച്ചു വാസരസ്വപ്നത്തിലാര്‍ന്ന പതംഗമായ് . പാറ...
-
വെളുത്താല്‍ വെയില്‍പ്പേടി കറുത്താല്‍ ഉയിര്‍പ്പേടി ഉദ്യാനങ്ങളില്‍ ഉപവനങ്ങളില്‍ ഉറക്കമില്ലാത്ത മരങ്ങള്‍ കാറ്റിന്റെ നാവിലെപ്പോഴും കാടുകയറുന്ന ...
-
കഥ ഇ രുട്ടുന്നതിനു മുമ്പ് വീട്ടില്‍ തിരിച്ചെത്തും. കുളിക്കുന്നതിനു മുമ്പ് കുട്ടികളെ ഉറക്കും. കിടക്കുന്നതിനു മുമ്പ് ഉറക്കം...
-
ഏ തു വേലിയും എളുപ്പം പൊളിക്കാം കെട്ടലാണ് കഷ്ടം.. മുള്ളു വെട്ടുമ്പോഴെ മുറിയും മുളയിലെ ബന്ധങ്ങള്‍ തറ...
-
മു ഹറത്തിനും ദുല്‍ഹജ്ജിനുമിടക്കാണ് അവതീർണ്ണമായ റഹ്മത്തിൻറെ പുണ്യം. ഭൂമിയിലെ മനുഷ്യകുലത്തിനു വേണ്ടി മൂകനും ബധിരനുമായൊരു ...

കവിതകൾ
- മഹാമാരിയിൽ ശ്വാസം മുട്ടുമ്പോൾ
- റജബ്
- നിദാനം
- രാമന്
- കോമാളി
- വിരല്‍പ്പാടുകള്‍
- നേട്ടക്കണക്ക്
- കല്ലിൽ പൂത്തത്
- ഒരു നുണക്കഥ
- സ്മാർട്ട് ഇൻ്റലിജൻ്റ്സ്
- ഒന്നു , രണ്ട് കവിതകൾ
- മനിതം
- സ്മൈലീ കാണ്ഡം
- തിരുശേഷിപ്പ്
- രണ്ട് കൊച്ചു കവിതകള്‍
- മരപ്പാട്ട്
- മണ്ണാത്തിക്കുഞ്ഞമ്മ - പ്രീവിയസ് വെർഷൻ
- ബധിര മാ(ന)സം
- മായാവിലാസങ്ങള്‍
- പാളയും കയറും
- വ്യാജ വാങ്മുഖം
- അടയാളങ്ങള്‍
- കാ കാ.. കൂ കൂ.. ഒരു ലൈവ് കവിത
- വര്‍ഷമാപിനി
- നേര്‍ക്കാഴ്ച്ചകള്‍
- വഴിമരങ്ങള്‍
- ഇലയിലെ വായന
- വാനസ്പത്യം
- മധുരിക്കുന്ന ഓര്‍മ്മകള്‍
- മനുഷ്യപര്‍വ്വം
- ചിതലരിക്കാത്ത വാക്കുകൾ
- റസ്താക്
- കല്പ്പാന്തം
- അയിലത്തല
- പകല്‍പ്പൂരം
- സ്വപ്നങ്ങളുടെ ഇരകള്‍
- ഒരു നെരിപ്പോടിന്റെ നേര്‍പ്പതിപ്പ്
- ഒരുപാട്
- പരിണാമം
- ചില ഹ്രസ്വസംജ്ഞകള്‍
- കാത്തിരിപ്പ്
- വാസന്ത സ്മൃതികള്‍
- നൂല്‍പ്പുഴകള്‍
- വേഷങ്ങള്‍
- നരിമട
- മരുപ്പച്ചയുടെ പിറവി
- വായന
- പട്ടം
- വെള്ളിയാഴ്ച്ചകള്‍
- ശരണാലയവഴികള്
- സ്മാരക ശില
- വണ്ടിക്കാള
- വെളുത്ത കാക്ക
- മരത്തുള്ളികള്‍
- കണക്കു പുസ്തകം
- കാക്കത്തോട്ടിലെ കഥകള്‍
- പിന് വിളികള്‍
- ജാലകം
- നിലാവില്ലാത്ത വഴികളില്‍
- കടലാഴം
- ഗോപുര വിശേഷങ്ങള്‍
- പ്രണാദം
- വെള്ളെഴുത്ത്
- ഇറ്റ് വീഴുന്നത്..
- കാറ്റിനെപ്പോലൊരു വാക്ക്
- വായനയുടെ ഇEവഴികള്‍ !
- വെള്ളെഴുത്ത്
- കുഞ്ഞിക്കുറുക്കന്റെ കല്യാണം
- നഖീലുകള്‍ പറയുന്നത്
- വേലി
- ആയാമം
- കഥാന്ത്യം
- ആകാശത്തണല്‍
- കണ്ണാടി
- ആഴം
- കടല്‍ കാണുമ്പോള്‍
- ദിശ്യം
- അമ്മയുടെ വീട്
- കൊത്തിവെക്കപ്പെട്ട ജന്മങ്ങള്
- നാട്ടുകാഴ്ച്ചകള്‍
- തൊടുന്നവരും വാടുന്നവരും

എന്നെക്കുറിച്ച്
ജനപ്രിയ പോസ്റ്റുകൾ
-
തൂ ണിൽ നിവർന്നതും തുരുമ്പിൽ മുറിഞ്ഞതും മനസ്സിൽ കുരുത്തതും മരത്തിൽ കരിഞ്ഞതും വാറ്റിൽ തിളക്കുന്നു ചാറ്റിൽ പരക്കുന്നു ...
-
ക ലപ്പ കൈക്കോട്ട് പിക്കാസ്സ് മഴു കോടാലി മടവാള് ആകൃതിയില്‍ ഒതുങ്ങാറില്ലവയുടെ ആയുസ്സും അദ്ധ്വാനവും. അന്നന്നത്തെ അന്നത...
-
കാ റ്റിനെ കാത്തിരിക്കുന്ന മരങ്ങൾ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട മനുഷ്യ രേപ്പോലെത്തന്നെ, കൈവിരൽത്തുമ്പിൽ പ്രാർത്ഥനയുടെ പൂച്ചെണ്ടുകൾ.....
-
ചക്രവാളങ്ങളില്‍ ഋതു ചംക്രമണം സപ്തനിറങ്ങളില്‍ സൂര്യപ്രഭാവം ദിക്കരണികളില്‍ രഥ, ചാമരങ്ങള്‍ ഹിമകണങ്ങളില്‍ പുകമറകളില്‍ നിറഞ്ഞു ...
-
കഥ ഇ രുട്ടുന്നതിനു മുമ്പ് വീട്ടില്‍ തിരിച്ചെത്തും. കുളിക്കുന്നതിനു മുമ്പ് കുട്ടികളെ ഉറക്കും. കിടക്കുന്നതിനു മുമ്പ് ഉറക്കം...
-
മു ഹറത്തിനും ദുല്‍ഹജ്ജിനുമിടക്കാണ് അവതീർണ്ണമായ റഹ്മത്തിൻറെ പുണ്യം. ഭൂമിയിലെ മനുഷ്യകുലത്തിനു വേണ്ടി മൂകനും ബധിരനുമായൊരു ...
-
ആജീവനാന്തം ടോക് ടൈം വാറന്റിയുള്ള ബാറ്ററി ലൈഫ്. ഒരു ഒഎസിലും തളച്ചിടാൻ കഴിയാതെ ഒരപൂർവ്വ ജീവിതത്തിന്റെ ശര...
-
മു രിങ്ങ മരത്തിന്റെ കൊമ്പില്‍ കൂകാറുണ്ടൊരു കാ.. കാ.. മുവ്വാണ്ടന്‍ മാവിന്റെ തുമ്പില്‍ കുറുകാറുണ്ടൊരു കൂ.. കൂ.. കണ്ടാല്‍ കറുത്തവനെ...
-
മു വ്വാണ്ടന് മാവിന്റെ ചില്ലയിലിരുന്നൊരു മുളം കിളി കരഞ്ഞു. കാറ്റിലാടുന്ന കൂടും കൂട്ടിനാകാശമില്ലാത്ത കുഞ്ഞുങ്ങളും. കിളിക്കൂട്ടില്‍ കൊതിക...
-
അ ന്ന്, ബാലഗോപാലന്റെ ചുണ്ടില്‍ ഭാരത് ഫോട്ടോ ബീഡി. അയ്യപ്പന്റെ ചുണ്ടില്‍ ആപ്പിള്‍ ഫോട്ടോ ബീഡി. വറുതപ്പന് ഗണേഷ് ബീഡിയും ...

മനസ്സിലാക്കാന്‍ അല്പം പ്രയാസമുണ്ടെങ്കിലും
മറുപടിഇല്ലാതാക്കൂദിക്കുകളും ദ്രിശ്യങ്ങളും നഷ്ടപ്പെടുന്ന ഈ ചിന്ത ഇഷ്ടമായി
ആശംസകള്‍
നന്നായി എഴുതിയിരിക്കുന്നു ...
മറുപടിഇല്ലാതാക്കൂആശംസകള്
നിധീഷ് കൃഷ്ണന്
ആശംസകള്‍ http://punnyarasool.blogspot.com/
മറുപടിഇല്ലാതാക്കൂപ്രിയപ്പെട്ട ഇക്ക,
മറുപടിഇല്ലാതാക്കൂവളരെ ഇഷ്ടമായി. നന്നായി എഴുതി. ആശംസകള്‍
സ്നേഹത്തോടെ,
ഗിരീഷ്
Ikka nannaatittundu..pakshe mothathil onnum manassilaayilla... ente budhikku apraapyam ..
മറുപടിഇല്ലാതാക്കൂപഴയ കവിതകള്‍ പോലെ എളുപ്പമല്ലല്ലോ മനസിലാക്കല്‍
മറുപടിഇല്ലാതാക്കൂആശംസകള് .
മറുപടിഇല്ലാതാക്കൂകാടും മലയും അയവിറക്കുന്ന മാഷിന്റെ കന്നും കിടാക്കളും ആകാശത്ത് മേയും എന്ന് ഞാന്‍ ആഗ്രഹിച്ചു
മറുപടിഇല്ലാതാക്കൂഅങ്ങിനെ ഒരു മോഹം എനിക്ക് തന്നു ഒരുവരി .മാഷിന്റെ ആടല്ലേ ഒരിക്കല്‍ അത് ആകാശത്ത് മേയും
നല്ല ഒരു കവിത..
മറുപടിഇല്ലാതാക്കൂനല്ല വിഷയം.. നന്നായി എഴുതി..
കവിത വായിച്ചു. എഴുത്ത് നന്നായി. അഭിനന്ദനങ്ങൾ
മറുപടിഇല്ലാതാക്കൂകവിത വായിച്ചു. എഴുത്ത് നന്നായി. അഭിനന്ദനങ്ങൾ
മറുപടിഇല്ലാതാക്കൂ'ദിശ്യം'പെട്ടെന്ന് 'ദൃശ്യ'മെന്നു മന്ത്രിച്ചു.ദിശചൂണ്ടുന്ന വരികള്‍ വെറുതെ തെക്കുവടക്ക് നടക്കുക(കിടക്കുക )യല്ലെന്ന് ആശയഗരിമയുടെ തലയെടുപ്പ്!!
മറുപടിഇല്ലാതാക്കൂ'പെരുവഴിയില്‍ കാലിടറുമ്പോള്‍
ദൈവനാമങ്ങളുരുവിടും.
വിരലുകളില്‍ നിന്ന് തേന്‍ ചോരുമ്പോള്‍
മൃഗനാമങ്ങളുരുവിടും."
________________
ഓരോ വരിയും ദിവ്യമായ ദിശ്യം പകരുന്നു.നാഥന് അനുഗ്രഹിക്കട്ടെ !
വിനീതം ഒരപേക്ഷ -തിയ്യതി കുറിച്ചിടണേ....എന്നെപ്പോലെ വൈകിയെത്തുന്നവര്‍ക്ക് ആതോരാശ്വാസമാണ്.
മറുപടിഇല്ലാതാക്കൂനല്ല വരികൾ,
മറുപടിഇല്ലാതാക്കൂഅവതരണത്തിൽ ഒരു കവിത്യമുണ്ട്
അക്ഷരങ്ങള്‍ എത്ര മനോഹരം . നല്ല എഴുത്ത് ചെറിയാക്കാ എല്ലാ ആശംസകളും നേരുന്നു ഈ കുഞ്ഞുമയില്‍പീലി
മറുപടിഇല്ലാതാക്കൂനമ്മള് നമ്മിലേക്ക് ചുരുങ്ങി നമ്മളല്ലാതാകുന്ന നമുക്കുള്ളതെല്ലാം നമ്മുടേതല്ലാതാകുന്ന അവസ്ഥ........ ഭയാനകം.
മറുപടിഇല്ലാതാക്കൂതാങ്കളുടെ ഇരു ബ്ലോഗുകളും സന്ദര്‍ശിച്ചു.. വളരെ സന്തോഷമായി .. താങ്കളുടെ ഗ്രാമത്തിനു തൊട്ടടുത്തായി ഞാനുണ്ട്
മറുപടിഇല്ലാതാക്കൂവരവുര് ഹയര്‍ സെക്കണ്ടറി സ്കുളില്‍ ജോലി ചെയ്യുന്നു
ഞാനിതിൽ മുന്‍പുതന്നെ വന്നിരുന്നു എന്നായിരുന്നു ഓർമ്മ.എനിക്ക് എല്ലാം മനസ്സിലായില്ല എന്ന സത്യം അവശേഷിക്കുന്നു.
മറുപടിഇല്ലാതാക്കൂസാര്, ഒന്ന് എനിക്ക് മനസ്സിലായി - ആദ്യ വായനയില്‍ ആശയം വ്യക്തമായില്ലെങ്കിലും, പിന്നീടുള്ള ഓരോ വായനയിലും കൂടുതല്‍ കൂടുതല്‍ വ്യക്തമാവുന്നു! അതുതന്നെയാണ് ശരി. നല്ല ഭാവന / വിചാരധാര. എല്ലാം സൌകര്യംപോലെ വായിക്കുന്നുണ്ട്.
മറുപടിഇല്ലാതാക്കൂMy updated blog:
http://drpmalankot0.blogspot.com
ആശംസകള്‍ മാഷെ
മറുപടിഇല്ലാതാക്കൂ