മധുരിക്കുന്ന ഓര്‍മ്മകള്‍

അരിയാറ്..ജീരകം മൂന്ന്..
കരപ്പന്‍പട്ട..മുലപ്പാവ്..
അറിയാതെ നാവിന്റെ തുമ്പില്‍
നാട്ടറിവിന്റെ ചെറുതേനുറവ്.
അരിയാറല്ലിന്നതിലധികം
അളവില്ലതിന്‍ വ്യാപാരം
അരിയുന്നുണ്ടുടനീളമുലകം
അയക്കുന്നുണ്ടുടലോടെ സ്വര്‍ഗ്ഗം.
അറിയുന്നതങ്ങാടി നിലവാരം
പണ്ടുപണ്ടങ്ങാടിക്കാലം
പഴയൊരു മുത്തശ്ശി പ്രായം
വൈദ്യന്റെ ചുണ്ടില്‍
വയറ്റാട്ടിച്ചുണ്ടില്‍
*അരിയാറ് കഷായം..
അവിപത്തി ചൂര്‍ണ്ണം..
ഇന്തുപ്പു കാണം..
ഇളനീര് കുഴമ്പ്..
അരുളുന്നതുള്ളിലൂറുന്ന
അമൃതുപോലുള്ള മൊഴികള്‍
അതിലരിയാറിന്‍ കയ്പ്പും ചവര്‍പ്പും
അലിയാത്ത കൽക്കണ്ടത്തുണ്ടും.
*അരിയാറ് കഷായം.പണ്ട് കൊച്ചുകുട്ടികള്‍ക്ക് സര്‍വ്വസാധാരണമായി കൊടുക്കാറുണ്ടായിരുന്ന ഒരു ആയുര്‍വ്വേദ ഔഷധം .
(ചിത്രം ഗൂഗിളില്‍ നിന്ന് )
26 coment�rios :
ജനപ്രിയ പോസ്റ്റുകൾ
-
ഇല്ലായ്മ മാത്രമേ ഉണ്ടായിരുന്നുള്ളു.. ഉണ്ടാവുക എന്ന സങ്കൽപ്പം തന്നെ അങ്ങിനെയാണ് ഉണ്ടായത്. ഉണ്ടാവലിനൊപ്പം ഇല്ലായ്മയും ഉണ്ടായതിനാൽ ശ...
-
ഹി ജാബിൽ കാണുമ്പോഴെല്ലാം എല്ലാ കണ്ണുകളിലും നിന്നെപ്പോലെത്തന്നെയുള്ള നീലനക്ഷത്രങ്ങൾ ജ്വലിക്കുന്നു. (കറുത്ത മുഖപടങ്ങളിൽ കരുത്തും വിമ...
-
റജബിൽ വിത്ത് വിതയ്ക്കണം ശഅബാനില്‍ നട്ടുനനയ്ക്കണം റമളാനില്‍ കൊയ്തെടുക്കണം. നരകവിമോചനമാണ് റജബിന്റെ അവതാര ലക്ഷ്യം സ്വര്ഗ്ഗപ്രവേശനമാ...
-
ഉ റങ്ങുന്നവര്‍ക്കിടയില്‍ ഇണകളെത്തിരഞ്ഞും ഉണര്‍ന്നവര്‍ക്കിടയില്‍ ഇരകളെത്തിരഞ്ഞും സ്വപ്നങ്ങളിഴയുന്നു. ചിതലരിച്ചു കഴിഞ്ഞ പുറ്റുകള്‍ ചികഞ്ഞാല്‍...
-
കാ ലമേ നീയെന്റെ മുഖം വീണ്ടും ചായം തേച്ചു മിനുക്കുക. ജീവിതമേ മറ്റാർക്കെങ്കിലും നിന്റെ മധുരം വിളമ്പുക. അനുഭവങ്ങളേ ഉള്ളിൽ...
-
മോഹനമീയുലകില്‍ പാറി വീണപ്പോള്‍ തൂമരത്തുമ്പില്‍ നിരാലംബനായ് കൂട്ടില്‍ മോഹവിഹീനനായ് നിദ്രയെ ചുംബിച്ചു വാസരസ്വപ്നത്തിലാര്‍ന്ന പതംഗമായ് . പാറ...
-
വെളുത്താല്‍ വെയില്‍പ്പേടി കറുത്താല്‍ ഉയിര്‍പ്പേടി ഉദ്യാനങ്ങളില്‍ ഉപവനങ്ങളില്‍ ഉറക്കമില്ലാത്ത മരങ്ങള്‍ കാറ്റിന്റെ നാവിലെപ്പോഴും കാടുകയറുന്ന ...
-
കഥ ഇ രുട്ടുന്നതിനു മുമ്പ് വീട്ടില്‍ തിരിച്ചെത്തും. കുളിക്കുന്നതിനു മുമ്പ് കുട്ടികളെ ഉറക്കും. കിടക്കുന്നതിനു മുമ്പ് ഉറക്കം...
-
ഏ തു വേലിയും എളുപ്പം പൊളിക്കാം കെട്ടലാണ് കഷ്ടം.. മുള്ളു വെട്ടുമ്പോഴെ മുറിയും മുളയിലെ ബന്ധങ്ങള്‍ തറ...
-
മു ഹറത്തിനും ദുല്‍ഹജ്ജിനുമിടക്കാണ് അവതീർണ്ണമായ റഹ്മത്തിൻറെ പുണ്യം. ഭൂമിയിലെ മനുഷ്യകുലത്തിനു വേണ്ടി മൂകനും ബധിരനുമായൊരു ...

കവിതകൾ
- മഹാമാരിയിൽ ശ്വാസം മുട്ടുമ്പോൾ
- റജബ്
- നിദാനം
- രാമന്
- കോമാളി
- വിരല്‍പ്പാടുകള്‍
- നേട്ടക്കണക്ക്
- കല്ലിൽ പൂത്തത്
- ഒരു നുണക്കഥ
- സ്മാർട്ട് ഇൻ്റലിജൻ്റ്സ്
- ഒന്നു , രണ്ട് കവിതകൾ
- മനിതം
- സ്മൈലീ കാണ്ഡം
- തിരുശേഷിപ്പ്
- രണ്ട് കൊച്ചു കവിതകള്‍
- മരപ്പാട്ട്
- മണ്ണാത്തിക്കുഞ്ഞമ്മ - പ്രീവിയസ് വെർഷൻ
- ബധിര മാ(ന)സം
- മായാവിലാസങ്ങള്‍
- പാളയും കയറും
- വ്യാജ വാങ്മുഖം
- അടയാളങ്ങള്‍
- കാ കാ.. കൂ കൂ.. ഒരു ലൈവ് കവിത
- വര്‍ഷമാപിനി
- നേര്‍ക്കാഴ്ച്ചകള്‍
- വഴിമരങ്ങള്‍
- ഇലയിലെ വായന
- വാനസ്പത്യം
- മധുരിക്കുന്ന ഓര്‍മ്മകള്‍
- മനുഷ്യപര്‍വ്വം
- ചിതലരിക്കാത്ത വാക്കുകൾ
- റസ്താക്
- കല്പ്പാന്തം
- അയിലത്തല
- പകല്‍പ്പൂരം
- സ്വപ്നങ്ങളുടെ ഇരകള്‍
- ഒരു നെരിപ്പോടിന്റെ നേര്‍പ്പതിപ്പ്
- ഒരുപാട്
- പരിണാമം
- ചില ഹ്രസ്വസംജ്ഞകള്‍
- കാത്തിരിപ്പ്
- വാസന്ത സ്മൃതികള്‍
- നൂല്‍പ്പുഴകള്‍
- വേഷങ്ങള്‍
- നരിമട
- മരുപ്പച്ചയുടെ പിറവി
- വായന
- പട്ടം
- വെള്ളിയാഴ്ച്ചകള്‍
- ശരണാലയവഴികള്
- സ്മാരക ശില
- വണ്ടിക്കാള
- വെളുത്ത കാക്ക
- മരത്തുള്ളികള്‍
- കണക്കു പുസ്തകം
- കാക്കത്തോട്ടിലെ കഥകള്‍
- പിന് വിളികള്‍
- ജാലകം
- നിലാവില്ലാത്ത വഴികളില്‍
- കടലാഴം
- ഗോപുര വിശേഷങ്ങള്‍
- പ്രണാദം
- വെള്ളെഴുത്ത്
- ഇറ്റ് വീഴുന്നത്..
- കാറ്റിനെപ്പോലൊരു വാക്ക്
- വായനയുടെ ഇEവഴികള്‍ !
- വെള്ളെഴുത്ത്
- കുഞ്ഞിക്കുറുക്കന്റെ കല്യാണം
- നഖീലുകള്‍ പറയുന്നത്
- വേലി
- ആയാമം
- കഥാന്ത്യം
- ആകാശത്തണല്‍
- കണ്ണാടി
- ആഴം
- കടല്‍ കാണുമ്പോള്‍
- ദിശ്യം
- അമ്മയുടെ വീട്
- കൊത്തിവെക്കപ്പെട്ട ജന്മങ്ങള്
- നാട്ടുകാഴ്ച്ചകള്‍
- തൊടുന്നവരും വാടുന്നവരും

എന്നെക്കുറിച്ച്
ജനപ്രിയ പോസ്റ്റുകൾ
-
തൂ ണിൽ നിവർന്നതും തുരുമ്പിൽ മുറിഞ്ഞതും മനസ്സിൽ കുരുത്തതും മരത്തിൽ കരിഞ്ഞതും വാറ്റിൽ തിളക്കുന്നു ചാറ്റിൽ പരക്കുന്നു ...
-
ക ലപ്പ കൈക്കോട്ട് പിക്കാസ്സ് മഴു കോടാലി മടവാള് ആകൃതിയില്‍ ഒതുങ്ങാറില്ലവയുടെ ആയുസ്സും അദ്ധ്വാനവും. അന്നന്നത്തെ അന്നത...
-
കാ റ്റിനെ കാത്തിരിക്കുന്ന മരങ്ങൾ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട മനുഷ്യ രേപ്പോലെത്തന്നെ, കൈവിരൽത്തുമ്പിൽ പ്രാർത്ഥനയുടെ പൂച്ചെണ്ടുകൾ.....
-
ചക്രവാളങ്ങളില്‍ ഋതു ചംക്രമണം സപ്തനിറങ്ങളില്‍ സൂര്യപ്രഭാവം ദിക്കരണികളില്‍ രഥ, ചാമരങ്ങള്‍ ഹിമകണങ്ങളില്‍ പുകമറകളില്‍ നിറഞ്ഞു ...
-
കഥ ഇ രുട്ടുന്നതിനു മുമ്പ് വീട്ടില്‍ തിരിച്ചെത്തും. കുളിക്കുന്നതിനു മുമ്പ് കുട്ടികളെ ഉറക്കും. കിടക്കുന്നതിനു മുമ്പ് ഉറക്കം...
-
മു ഹറത്തിനും ദുല്‍ഹജ്ജിനുമിടക്കാണ് അവതീർണ്ണമായ റഹ്മത്തിൻറെ പുണ്യം. ഭൂമിയിലെ മനുഷ്യകുലത്തിനു വേണ്ടി മൂകനും ബധിരനുമായൊരു ...
-
ആജീവനാന്തം ടോക് ടൈം വാറന്റിയുള്ള ബാറ്ററി ലൈഫ്. ഒരു ഒഎസിലും തളച്ചിടാൻ കഴിയാതെ ഒരപൂർവ്വ ജീവിതത്തിന്റെ ശര...
-
മു രിങ്ങ മരത്തിന്റെ കൊമ്പില്‍ കൂകാറുണ്ടൊരു കാ.. കാ.. മുവ്വാണ്ടന്‍ മാവിന്റെ തുമ്പില്‍ കുറുകാറുണ്ടൊരു കൂ.. കൂ.. കണ്ടാല്‍ കറുത്തവനെ...
-
മു വ്വാണ്ടന് മാവിന്റെ ചില്ലയിലിരുന്നൊരു മുളം കിളി കരഞ്ഞു. കാറ്റിലാടുന്ന കൂടും കൂട്ടിനാകാശമില്ലാത്ത കുഞ്ഞുങ്ങളും. കിളിക്കൂട്ടില്‍ കൊതിക...
-
അ ന്ന്, ബാലഗോപാലന്റെ ചുണ്ടില്‍ ഭാരത് ഫോട്ടോ ബീഡി. അയ്യപ്പന്റെ ചുണ്ടില്‍ ആപ്പിള്‍ ഫോട്ടോ ബീഡി. വറുതപ്പന് ഗണേഷ് ബീഡിയും ...

കൊള്ളാം അരീഷ്ടക്കവിത.
മറുപടിഇല്ലാതാക്കൂമനോഹരമായിരിക്കുന്നു ..പദ പ്രയോഗങ്ങളും താളവും ..നല്ലൊരു കഷായം തന്നെ ,,കയ്ക്കുന്നുണ്ട് ..പക്ഷെ ഗുണം നോക്കുമ്പോള്‍ കല്‍ക്കണ്ടത്തിന്റെ മധുരവും ..:)
മറുപടിഇല്ലാതാക്കൂപലതു കേട്ടതാണ്, കണ്ടറിഞ്ഞത് വളരെക്കുറവ്.
മറുപടിഇല്ലാതാക്കൂരമേശ്ജി പറഞ്ഞത് പോലെ കയ്ക്കുന്നു, എങ്കിലോ മാധുര്യം കവിതയ്ക്കും :)
മധുരിക്കുന്ന ഓര്‍മ്മകള്‍ തന്നെ...
മറുപടിഇല്ലാതാക്കൂപക്ഷെ ഇരട്ടിമധുരത്തെ കണ്ടില്ല...
കഷായവും പുറകെ ഒരു കല്‍ക്കണ്ടത്തുണ്ടും. ഒരു നല്ലകാലം ഓര്‍മ്മിപ്പിച്ചുവല്ലോ കവി.
മറുപടിഇല്ലാതാക്കൂഅയുർവേദസുഗന്ധമുള്ള വരികൾ, ഹായ്! മറയുന്ന നാട്ടറിവുകൾ!
മറുപടിഇല്ലാതാക്കൂകയ്പിൽ തുടങ്ങി മധുരത്തിൽ അവസാനിപ്പിച്ച കഷായക്കവിത നന്നായിരിക്കുന്നു..
മറുപടിഇല്ലാതാക്കൂചെറുപ്പത്തിലെ കഷായത്തിന്റെ കയ്പ്പോര്മ്മിപ്പിച്ചു ഈ മധുരക്കവിത. (അവസാനം കല്‍ക്കണ്ടം വച്ചൂലോ.. ഒത്തിരി നന്ദി.)
മറുപടിഇല്ലാതാക്കൂഈ നാട്ടറിവിലെ കഷായത്തിന് ഓര്‍മ്മകളുടെ മധുരം.
മറുപടിഇല്ലാതാക്കൂee kavitha vaayichathe ullu ente paniyum thalavedanayum poyiiiiiiii ushaarrrrrrrrrrr
മറുപടിഇല്ലാതാക്കൂarishtam manakkunna varikal
മധുരമൂറുന്ന പഴയ നാട്ടു വൈദ്യത്തിന്റെ ഓര്‍മ്മകള്‍ അതി മനോഹരമായി വരചിട്ടു.
മറുപടിഇല്ലാതാക്കൂഇന്ന് എല്ലാം മാറി. പുതിയ തലമുറയ്ക്ക് ഇത് കേട്ടറിവ് പോലും അല്ലാതായി മാറുന്നു
നേരത്തെ കമെന്റ് ഇട്ടിരുന്നു. അയുർവേദസുഗന്ധവരികൾക്ക്! കഷായത്തിനൊപ്പമുള്ള കൽക്കണ്ടത്തിന്!
മറുപടിഇല്ലാതാക്കൂമൊയ്തീന്,
മറുപടിഇല്ലാതാക്കൂരമേശ് അരൂര്‍ ,
നിശാസുരഭി ,
ജാസ്മിക്കുട്ടി ,
സലാം ,
ശ്രീനാഥന്‍ ,
വായിച്ച് വിലയേറിയ അഭിപ്രായങ്ങള്‍ നല്‍കിയതിനു വളരെ നന്ദി.
ശ്രീനാഥന്‍സാറിന്റെതടക്കം കുറെ അഭിപ്രായങ്ങള്‍ ഇന്നലെമുതല്‍ ഓട്ടോമാറ്റിക്കായി ഡിലീറ്റ് ആയിപ്പോയി.ഇന്നലെ ബ്ലോഗ്ഗര്‍ മറ്റെന്തൊക്കെയോ ചില വികൃതികളും കൂടെ കാണിച്ചു!
അരിയാറ് കഷായം..
മറുപടിഇല്ലാതാക്കൂഅവിപത്തി ചൂര്‍ണ്ണം..
ഇന്തുപ്പു കാണം..
ഇളനീര് കുഴമ്പ്..എല്ലാം നല്ല വരികള്‍
madhurikkunna ormmakal assalayi.....
മറുപടിഇല്ലാതാക്കൂഈ നാട്ടറിവിലെ കഷായത്തിന് ഓര്‍മ്മകളുടെ ഇരട്ടിമധുരം.
മറുപടിഇല്ലാതാക്കൂishtapettu....
മറുപടിഇല്ലാതാക്കൂpakshe manasilaakkaan kashtapettu...
കവിത അത്ര മനസ്സിലായില്ല. ചിലപ്പോള്‍ ആ പദപ്രയോഗം അത്ര ദഹിക്കാത്തതിനാലാവും മാഷേ
മറുപടിഇല്ലാതാക്കൂഇളനീർകുഴമ്പും കഷായവും ഇരട്ടിമധുരവുമൊക്കെ എനിക്കു നല്ല പരിചയം. ഞാനൊരു “കാളൻ, നെല്ലായി” ക്കാരിയാണേയ്.
മറുപടിഇല്ലാതാക്കൂഇഷ്ടായി..
മറുപടിഇല്ലാതാക്കൂഅഭിനന്ദനങ്ങള്..
കചടതപ യില്‍ വന്നു അനുഗ്രഹിച്ചതിനു നന്ദി.
ഇനിയും പ്രതീക്ഷിക്കുന്നു..
നല്ല പോസ്റ്റ്. എനിക്ക് ഇഷ്ടപ്പെട്ടു.
മറുപടിഇല്ലാതാക്കൂഇനിയും ഇതുപോലുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.
junctionkerala.com ഒന്ന് പോയി നോക്കൂ.
ഈ ബ്ലോഗ് അവിടെ ലിസ്റ്റ് ചെയ്തിട്ടില്ല എന്ന് തോന്നുന്നു.
ചെറിയ കവികള്‍ക്ക് വലിയ കവിത ദഹിക്കണമെങ്കില്‍ കൂടുതല്‍ വായിക്കേണ്ടി വരും..കൂടുതല്‍ വായിച്ചു .ഇഷ്ടപ്പെടുകയും ചെയ്യ്തു..
മറുപടിഇല്ലാതാക്കൂമറഞ്ഞ കുറെ സുഗന്ധങ്ങൾക്കിടയിലൂടെയുള്ള ഈ യാത്ര നന്നേ ബോധിച്ചു.
മറുപടിഇല്ലാതാക്കൂനല്ല കവിത....നല്ല പദപ്രയോഗവും ശൈലിയും......മടുരമൂരും കഷായം....!ആശംസകള്‍.....
മറുപടിഇല്ലാതാക്കൂകവിത.
മറുപടിഇല്ലാതാക്കൂഎരിവും
മധുരവും
ഇടകലർന്ന
കടുംരുചി.
വായനയ്ക്ക്
വടകം
വായിലിട്ട
സുഖം.
ആയുര്‍വേദ കഷായത്തിന്റെ ഗന്ധവും
മറുപടിഇല്ലാതാക്കൂമലയാള കവിതയുടെ ഗന്ധവും
സമന്വയിപ്പിച്ച വാക്കുകള്‍ -
ശാരീരികാരോഗ്യവും മാനസികാരോഗ്യവും
പ്രദാനം ചെയ്യും വിധമുള്ള രചന!
http://drpmalankot0.blogspot.com