നഖീലുകള്‍ പറയുന്നത്
മുഖം വെളുപ്പിച്ചും
അകം കറുപ്പിച്ചും
ചിലർ പുലര്‍നിലാവിലും ഉണര്‍ന്നിരിക്കുന്നു.
ബിലാദുകള്‍
പ്രദോഷങ്ങള്‍ അതിന് വഴികളില്‍ നിഴല്‍ പരവതാനികള്‍ വിരിച്ചു സ്വീകരിച്ചിരുത്തുന്നു
പോയ ദിനങ്ങളെയെന്നും.
മൃതിയടഞ്ഞതിന്
സ്മൃതി പുതുക്കുവാന്‍
ഇരുന്നവര്‍ക്കിടെ പകരുന്നുണ്ടതിന്‍
പകല്ക്കിനാവില് നിന്നിറുത്ത *റത്തബിന്‍ കുലകളും,
ഉള്ളില്‍ തിളച്ച *ഖാവയും.
ഇടയ്ക്കിടെയത് നുകര്‍ന്നവര്‍ തന്നെ, ഇകഴ്ത്തുന്നു
മുന്നില്‍ കുനിഞ്ഞു
ജീവിതം വിളമ്പിത്തീര്‍ക്കുന്ന വിധിയാണെന്നപോല്‍ !
അവര്‍ അസദൃശ സഹനശക്തിയോ,ടകലെ നാളയെ മധുരമാക്കുവോര്‍
*ജബലിന്നക്ളറില്‍
വിസ പുതുക്കാതെ
പുകമഞ്ഞിന് മൂടുപടമണിഞ്ഞെത്തി,
അവധിയില്ലാതെ
വെയില് ചുമന്നവര്‍
അവധിയില്‍
പെരുമഴയായ് പെയ്തവര്‍
ഉടയവര്‍ ചിലര്‍ മറന്നുപോകുന്നു
കുടിച്ച കണ്ണുനീര് കടലിന്നുപ്പുപോല്‍ !
കടല്ക്കരകളില്
വലകള്‍ നെയ്തിട്ടും
സമതലങ്ങളില്‍
തലകള്‍ കൊയ്തിട്ടും
കരകയറാത്ത തിരകളാണവര്‍
തുടര്‍ മൊഴികളാല് നുരചിതറുവോര്‍
ബിലാദുകള്‍
മണല്‍ച്ചുഴികളില്‍
മായ്ച്ചുകളയും കാറ്റില്‍ പുഞ്ചിരിച്ചു നില്ക്കുന്ന
*ബദുവെപ്പോല്‍
*ബദുവെപ്പോല്‍
പാവം *നഖീലുകള്‍
വ്യഥ, *ഖഫീഫുകള്‍ക്കുള്ളില്‍ ഒളിച്ചു വച്ചവര്‍.
മഴ കഴിഞ്ഞെത്തും
പൊതുമാപ്പിന്
*വാദിയൊഴുക്കില്‍പ്പെട്ടു, റ്റവരെ കൈവിട്ടാലും
വിനമ്രശീര്‍ഷരാണിളം *നബാത്തിന്റെ
വിളംബരച്ചിരി മുറിച്ചു മാറ്റിലും.
അതിമോഹങ്ങളിന്നതിന്‍ പകലിനെ
അമിതദാഹികളാക്കുന്നുണ്ടെങ്കിലും
മധുരവ്യാപാരം കൊണ്ടുഷ്ണജീവിതം
അധികബാധ്യതയാകുന്നുണ്ടെങ്കിലും
നിലാച്ചിറകുകള്‍ ധരിച്ചവ,
ജന്മസ്ഥലികളിലെന്നും പുനര്‍ജ്ജനിക്കുന്നു.
ഒരു തലമുറ മുഴുവന്‍ ആ ചിരി
തിരിച്ചറിഞ്ഞുള്ളം
ത്രസിച്ചു നില്ക്കുന്നു.
ചകിതയാവാതെപ്പുലര്‍ക, നീയെന്നും..
---------------------------------------------------------------------
ചകിതയാവാതെപ്പുലര്‍ക, നീയെന്നും..
---------------------------------------------------------------------
*റത്തബ് -പുതിയ ഈത്തപ്പഴം
*ഖാവ - മധുരം ചേര്‍ക്കാത്ത കാപ്പി
ജബല്‍ അക്ളര്‍ -പച്ചമല,ഒമാനിലെ അതിമനോഹരമായ ഒരു പര്‍വ്വത പ്രദേശം
ബിലാദ് - ഗ്രാമം
ജബല്‍ അക്ളര്‍ -പച്ചമല,ഒമാനിലെ അതിമനോഹരമായ ഒരു പര്‍വ്വത പ്രദേശം
ബിലാദ് - ഗ്രാമം
*ബദു - മരുവാസി,മലവാസി
*നഖീല്‍ - ഈത്തപ്പന
*ഖഫീഫ് -ഈത്തപ്പനയോലയുടെ കുട്ട
*വാദി - മലവെള്ളപ്പാച്ചില്‍
*നബാത്ത് - ഈത്തപ്പനയുടെ പൂക്കുല
(പരാഗണത്തിനു പകരം ആണ്‍മരങ്ങളില്‍ നിന്നും അറുത്തെടുക്കുന്ന
പൂക്കുലയുടെ അല്ലികള്‍ പെണ്മരങ്ങളില് കെട്ടിത്തൂക്കുകയാണ് ചെയ്യുന്നത് )
14 coment�rios :
ജനപ്രിയ പോസ്റ്റുകൾ
-
മറന്നു പോയവരോ മരിച്ചു പോയവരോ അല്ല ഇടക്കിടക്ക് കടന്നു വന്നു മനസ്സില്‍ തൊടുന്നു മടങ്ങിപ്പോകുന്നു. വാര്‍ത്തകളിലോ വര്‍ത്തമാനങ്ങളിലോ ...
-
റജബിൽ വിത്ത് വിതയ്ക്കണം ശഅബാനില്‍ നട്ടുനനയ്ക്കണം റമളാനില്‍ കൊയ്തെടുക്കണം. നരകവിമോചനമാണ് റജബിന്റെ അവതാര ലക്ഷ്യം സ്വര്ഗ്ഗപ്രവേശനമാ...
-
ഹി ജാബിൽ കാണുമ്പോൾ എല്ലാ കണ്ണുകളിലും നിന്നെപ്പോലെത്തന്നെയുള്ള നീലനക്ഷത്രങ്ങൾ ജ്വലിക്കുന്നു. (കറുത്ത മുഖപടങ്ങളിൽ കരുത്തും വിമോചനവും...
-
മു രിങ്ങ മരത്തിന്റെ കൊമ്പില്‍ കൂകാറുണ്ടൊരു കാ.. കാ.. മുവ്വാണ്ടന്‍ മാവിന്റെ തുമ്പില്‍ കുറുകാറുണ്ടൊരു കൂ.. കൂ.. കണ്ടാല്‍ കറുത്തവനെ...
-
പ ണ്ടെന്റെ തമ്പ്രാന്റെ കയ്യില്‍ നാട് അടിയന്റെ കൈയ്യില്‍ മുടിങ്കോല് പണ്ടെന്റെ തമ്പ്രാന്റെ കണ്ണില്‍ കാട് അടിയന്റെ നെഞ്ചില്‍ കിളിക്കൂട് പണ്ടെന്റെ ത...
-
വ യലിന്റെ കരയില്‍ വെയിലിന്റെ കുടയില്‍ പെരുമയുടെ പൂരം. ആനകള്‍ കുതിരകള്‍ കാളകള്‍ തേരുകള്‍ ആണ്ടികള്‍ ചോഴികള്‍ കാളിമാര് ദാരികര്‍ പൂതം ത...
-
ചി ല അടുക്കളച്ചുമരുകളിൽ ചെവി ചേർത്തു വച്ചാലറിയാം അതിലുണ്ടാകുമൊരമ്മിയുടെ എരിപൊരി സഞ്ചാരം. അകത്തു പുകയുന്നുണ്ടാകും ആറിയൊരടുപ്പിലെക്കനൽ കൺത...
-
ക ലപ്പ കൈക്കോട്ട് പിക്കാസ്സ് മഴു കോടാലി മടവാള് ആകൃതിയില്‍ ഒതുങ്ങാറില്ലവയുടെ ആയുസ്സും അദ്ധ്വാനവും. അന്നന്നത്തെ അന്നത...
-
ക രുവീട്ടിയുടെ തടിയിലാണ് മൂത്താശാരിയുടെ പണി. കടഞ്ഞു പിടിപ്പിച്ച കൈയും കാലും കണ്ണുപറ്റുന്ന കൊത്തും പണിയും നാലുകെട്ടിന്റ...
-
ഓർമ്മകളുടെ തിരുവോണപ്പുലരിയില്‍ ചാണകമെഴുകിയൊരുമ്മറത്തിണ്ണയിൽ തേച്ചുകഴുകിവച്ച ഒരോട്ടുകിണ്ടിയുടെ പൊൻ തിളക്കം. മനസ്സിൻ നടുമുറ്റത്തു വരച്ച ...
കവിതകൾ
- മഹാമാരിയിൽ ശ്വാസം മുട്ടുമ്പോൾ
- റജബ്
- നിദാനം
- രാമന്
- കോമാളി
- വിരല്‍പ്പാടുകള്‍
- നേട്ടക്കണക്ക്
- കല്ലിൽ പൂത്തത്
- ഒരു നുണക്കഥ
- സ്മാർട്ട് ഇൻ്റലിജൻ്റ്സ്
- ഒന്നു , രണ്ട് കവിതകൾ
- മനിതം
- സ്മൈലീ കാണ്ഡം
- തിരുശേഷിപ്പ്
- രണ്ട് കൊച്ചു കവിതകള്‍
- മരപ്പാട്ട്
- മണ്ണാത്തിക്കുഞ്ഞമ്മ - പ്രീവിയസ് വെർഷൻ
- ബധിര മാ(ന)സം
- മായാവിലാസങ്ങള്‍
- പാളയും കയറും
- വ്യാജ വാങ്മുഖം
- അടയാളങ്ങള്‍
- കാ കാ.. കൂ കൂ.. ഒരു ലൈവ് കവിത
- വര്‍ഷമാപിനി
- നേര്‍ക്കാഴ്ച്ചകള്‍
- വഴിമരങ്ങള്‍
- ഇലയിലെ വായന
- വാനസ്പത്യം
- മധുരിക്കുന്ന ഓര്‍മ്മകള്‍
- മനുഷ്യപര്‍വ്വം
- ചിതലരിക്കാത്ത വാക്കുകൾ
- റസ്താക്
- കല്പ്പാന്തം
- അയിലത്തല
- പകല്‍പ്പൂരം
- സ്വപ്നങ്ങളുടെ ഇരകള്‍
- ഒരു നെരിപ്പോടിന്റെ നേര്‍പ്പതിപ്പ്
- ഒരുപാട്
- പരിണാമം
- ചില ഹ്രസ്വസംജ്ഞകള്‍
- കാത്തിരിപ്പ്
- വാസന്ത സ്മൃതികള്‍
- നൂല്‍പ്പുഴകള്‍
- വേഷങ്ങള്‍
- നരിമട
- മരുപ്പച്ചയുടെ പിറവി
- വായന
- പട്ടം
- വെള്ളിയാഴ്ച്ചകള്‍
- ശരണാലയവഴികള്
- സ്മാരക ശില
- വണ്ടിക്കാള
- വെളുത്ത കാക്ക
- മരത്തുള്ളികള്‍
- കണക്കു പുസ്തകം
- കാക്കത്തോട്ടിലെ കഥകള്‍
- പിന് വിളികള്‍
- ജാലകം
- നിലാവില്ലാത്ത വഴികളില്‍
- കടലാഴം
- ഗോപുര വിശേഷങ്ങള്‍
- പ്രണാദം
- വെള്ളെഴുത്ത്
- ഇറ്റ് വീഴുന്നത്..
- കാറ്റിനെപ്പോലൊരു വാക്ക്
- വായനയുടെ ഇEവഴികള്‍ !
- വെള്ളെഴുത്ത്
- കുഞ്ഞിക്കുറുക്കന്റെ കല്യാണം
- നഖീലുകള്‍ പറയുന്നത്
- വേലി
- ആയാമം
- കഥാന്ത്യം
- ആകാശത്തണല്‍
- കണ്ണാടി
- ആഴം
- കടല്‍ കാണുമ്പോള്‍
- ദിശ്യം
- അമ്മയുടെ വീട്
- കൊത്തിവെക്കപ്പെട്ട ജന്മങ്ങള്
- നാട്ടുകാഴ്ച്ചകള്‍
- തൊടുന്നവരും വാടുന്നവരും
പിന്തുടരുന്നവർ
എന്നെക്കുറിച്ച്
ജനപ്രിയ പോസ്റ്റുകൾ
-
തൂ ണിൽ നിവർന്നതും തുരുമ്പിൽ മുറിഞ്ഞതും മനസ്സിൽ കുരുത്തതും മരത്തിൽ കരിഞ്ഞതും വാറ്റിൽ തിളക്കുന്നു ചാറ്റിൽ പരക്കുന്നു ...
-
ക ലപ്പ കൈക്കോട്ട് പിക്കാസ്സ് മഴു കോടാലി മടവാള് ആകൃതിയില്‍ ഒതുങ്ങാറില്ലവയുടെ ആയുസ്സും അദ്ധ്വാനവും. അന്നന്നത്തെ അന്നത...
-
ചക്രവാളങ്ങളില്‍ ഋതു ചംക്രമണം സപ്തനിറങ്ങളില്‍ സൂര്യപ്രഭാവം ദിക്കരണികളില്‍ രഥ, ചാമരങ്ങള്‍ ഹിമകണങ്ങളില്‍ പുകമറകളില്‍ നിറഞ്ഞു ...
-
ഹി ജാബിൽ കാണുമ്പോൾ എല്ലാ കണ്ണുകളിലും നിന്നെപ്പോലെത്തന്നെയുള്ള നീലനക്ഷത്രങ്ങൾ ജ്വലിക്കുന്നു. (കറുത്ത മുഖപടങ്ങളിൽ കരുത്തും വിമോചനവും...
-
കാ റ്റിനെ കാത്തിരിക്കുന്ന മരങ്ങൾ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട മനുഷ്യ രേപ്പോലെത്തന്നെ, കൈവിരൽത്തുമ്പിൽ പ്രാർത്ഥനയുടെ പൂച്ചെണ്ടുകൾ.....
-
മു രിങ്ങ മരത്തിന്റെ കൊമ്പില്‍ കൂകാറുണ്ടൊരു കാ.. കാ.. മുവ്വാണ്ടന്‍ മാവിന്റെ തുമ്പില്‍ കുറുകാറുണ്ടൊരു കൂ.. കൂ.. കണ്ടാല്‍ കറുത്തവനെ...
-
വെളുത്താല്‍ വെയില്‍പ്പേടി കറുത്താല്‍ ഉയിര്‍പ്പേടി ഉദ്യാനങ്ങളില്‍ ഉപവനങ്ങളില്‍ ഉറക്കമില്ലാത്ത മരങ്ങള്‍ കാറ്റിന്റെ നാവിലെപ്പോഴും കാടുകയറുന്ന ...
-
കഥ ഇ രുട്ടുന്നതിനു മുമ്പ് വീട്ടില്‍ തിരിച്ചെത്തും. കുളിക്കുന്നതിനു മുമ്പ് കുട്ടികളെ ഉറക്കും. കിടക്കുന്നതിനു മുമ്പ് ഉറക്കം...
-
ആജീവനാന്തം ടോക് ടൈം വാറന്റിയുള്ള ബാറ്ററി ലൈഫ്. ഒരു ഒഎസിലും തളച്ചിടാൻ കഴിയാതെ ഒരപൂർവ്വ ജീവിതത്തിന്റെ ശര...
-
മു ഹറത്തിനും ദുല്‍ഹജ്ജിനുമിടക്കാണ് അവതീർണ്ണമായ റഹ്മത്തിൻറെ പുണ്യം. ഭൂമിയിലെ മനുഷ്യകുലത്തിനു വേണ്ടി മൂകനും ബധിരനുമായൊരു ...
'നഖീലി'നെ(ഈത്തപ്പന)ബിംബകല്പനയാക്കി ഒരു പ്രവാസജീവിതം ഭംഗിയായി വിളക്കിയിരിക്കുന്നു സുഖമുള്ള വരികളില്‍ കവിയനുഭവം.വായിക്കുംതോറും എവിടെയൊക്കെയോ മുറിഞ്ഞു നീറ്റുന്നു.....
മറുപടിഇല്ലാതാക്കൂ''അവര്‍ അസദൃശ സഹനശക്തിയോ-
ടകലെ നാളയെ മധുരമാക്കുവോര്‍
*ജബലിന്നക്ളറില്‍ വിസ പുതുക്കാതെ
പുകമഞ്ഞിന് മൂടുപടമണിഞ്ഞെത്തി
അവധിയില്ലാതെ വെയില് ചുമന്നവര്‍
അവധിയില്‍ പെരുമഴയായ് പെയ്തവര്‍...."
______________
ഓരോ 'നഖീലി'നും ഇതിനുമപ്പുറം എന്തുണ്ട് പറയാന്‍ !
അര്‍ത്ഥവത്തായ നല്ലൊരു കവിത.
മറുപടിഇല്ലാതാക്കൂപ്രവാസത്തിന്റെ വശ്യത വരികളിലും ,ആശംസകള്‍ ചെറിയാക്കാ
മറുപടിഇല്ലാതാക്കൂഇത്തവണ സുന്ദരമായ വരികളില്‍ നിറഞ്ഞത് പ്രവാസജീവിതം.
മറുപടിഇല്ലാതാക്കൂനന്നായി ഇഷ്ടപെട്ടു
മറുപടിഇല്ലാതാക്കൂഈത്തപ്പന: അത്ഭുതങ്ങളില്‍ ഒന്നാകുന്നു ഈ മരം.. അല്ലാഹു ആദം നബിയെ സൃഷ്ടിച്ചതിന്റെ പിന്നെ ബാക്കി വന്ന മണ്ണില്‍ നിന്നാന്നു ഈന്തപ്പനയെ സൃഷ്ട്ടിച്ചത് എന്നൊരു ഹദീസ് ഉണ്ട്.. ഈ മരം നിങ്ങളുടെ അമ്മായി ആണ് എന്നാണു ആ ഹദീസിന്റെ തുടക്കം..
മറുപടിഇല്ലാതാക്കൂഓരോ ഈത്തപനയും ഓരോ തപസ്സാണ്.. മണ്ണിന്റെയും മനുഷ്യന്റെയും തപസ്സ്.. ആ തപസ്സിന്റെ കൂടെ പ്രവാസിയുടെ നെഞ്ചിലെ തപം കൂടി ചേര്‍ന്നപ്പോള്‍, ഭംഗിവാക് പറയുകയാന്നെന്നു കരുതരുത്.. വളരെ മനോഹരമായിരിക്കുന്നു..
നല്ലത്
മറുപടിഇല്ലാതാക്കൂഎപ്പോഴത്തെയും പോലെ ..അതിമനോഹരം .
മറുപടിഇല്ലാതാക്കൂഈന്തപ്പഴം പോലെ കവിത. അവധിയില്ലാതെ വെയില് ചുമന്നവര്‍
മറുപടിഇല്ലാതാക്കൂഅവധിയില് പെരുമഴയായ് പെയ്തവര്‍ ... അവരറിയണം ഈ വരികൾ!
--
പ്രവാസത്തിന്റെ ചൂടും ചൂരുമുള്ള വരികള്‍ നന്നായിരിക്കുന്നു
മറുപടിഇല്ലാതാക്കൂപ്രവാസി ജീവിതം അന്യമാണെനിക്ക്.പൂര്‍ണ്ണമായ ആസ്വാദനത്തിന് അത് തടസ്സമുണ്ടാക്കുന്നുണ്ട്.എങ്കിലും കവിത ഉള്ളത്തെ തഴുകുന്നുണ്ട്.നന്ദി.
മറുപടിഇല്ലാതാക്കൂപ്രവാസത്തിന് എന്തെല്ലാം മുഖങ്ങള്‍
മറുപടിഇല്ലാതാക്കൂനന്നായി സാബ്
നല്ല കവിത.
മറുപടിഇല്ലാതാക്കൂഇതില് ബ്ലോഗ് പോസ്റ്റുകള്‍ സ്ക്രോള്‍ ചെയ്യിക്കുന്ന വിദ്യ ഒന്ന് പറഞ്ഞു തരാമോ മാഷേ?
shahidsha8@gmail.com
ആശംസകള്‍
മറുപടിഇല്ലാതാക്കൂ