ചില ഹ്രസ്വസംജ്ഞകള്‍
ചിലരെപ്പോഴും അങ്ങിനെയാണ്,
ഒരു വാതിലിലും മുട്ടാതെ
ഒച്ച വക്കാതെയാണ് നടക്കുക.
തേഞ്ഞടര്‍ന്നു തുടങ്ങിയ
പാദുകങ്ങളില്‍ നിന്നും
തിരിച്ചെടുക്കില്ല കണ്ണ്.
പാദസരത്തിന്റെ മണികള്‍
വീണുപോയ മണ്ണില്‍ നിന്നും
പറിച്ചു മാറ്റില്ല മനസ്സ്.
അടി തെറ്റാതെ നടക്കും.
ആരെയും ശപിക്കില്ല.
പിടിവള്ളികള്‍ പൊട്ടുമ്പോള്‍
ഏതാഴത്തിലേക്കും എടുത്തു ചാടും.
അലകള്‍ അടങ്ങിയയിടം
ആകാശം തെളിയുവോളം
ഭൂമിയെ ചുംബിക്കും.
എല്ലാ വാതിലിലും മുട്ടി
ഏറെ ഒച്ച വക്കുന്നവരുണ്ട്.
പൂക്കാലം കഴിഞ്ഞാലും
പാഴ്മരങ്ങളില്‍ ചേക്കേറുന്നവര്‍ .
വെട്ടി മാറ്റപ്പെട്ട ചില്ലകളില്‍
വെപ്രാളത്തോടെ പരതും.
കര്‍മ്മ ഫലങ്ങള്‍ കൊത്തി വിഴുങ്ങി
കാ കാ എന്ന് കരയും.
മരങ്ങളും കിളികളുമുണ്ടായിട്ടും
ജീവിതം മരുഭൂമിയായവരുണ്ട്.
ഒരു ശരണാലയം കൊതിച്ച്
മനസ്സു കൊണ്ട് കരിമല കയറുന്നവര്‍ .
നിശബ്ദമായ ചില മര്‍മ്മരങ്ങള്‍ ,
മഴ മഴ എന്നു മാത്രം.
ഉപരോധങ്ങള്‍ക്കു നടുവില്‍ മുളച്ചു
ഉപായത്തില്‍ പച്ച പിടിക്കുന്ന ചിലര്‍
മഹാ നാശം വിതക്കുന്ന കൊടുംകാറ്റിലും
ഉദാസീനരായി ചൂളം വിളിക്കും.
ഹിമശൈല സമാനം
ഉറഞ്ഞുറച്ചുപോയവരുണ്ട്.
ഹൃദയം ഉലയായ്
എരിഞ്ഞുകൊണ്ടേയിരിക്കും.
ചാരം ചികഞ്ഞു മാറ്റുമ്പോഴൊരു
ചാവേറിന്റെ ചിരിയുണ്ടാകും.
ഒരു വാതിലിലും മുട്ടാതെ
ഒച്ച വക്കാതെയാണ് നടക്കുക.
തേഞ്ഞടര്‍ന്നു തുടങ്ങിയ
പാദുകങ്ങളില്‍ നിന്നും
തിരിച്ചെടുക്കില്ല കണ്ണ്.
പാദസരത്തിന്റെ മണികള്‍
വീണുപോയ മണ്ണില്‍ നിന്നും
പറിച്ചു മാറ്റില്ല മനസ്സ്.
അടി തെറ്റാതെ നടക്കും.
ആരെയും ശപിക്കില്ല.
പിടിവള്ളികള്‍ പൊട്ടുമ്പോള്‍
ഏതാഴത്തിലേക്കും എടുത്തു ചാടും.
അലകള്‍ അടങ്ങിയയിടം
ആകാശം തെളിയുവോളം
ഭൂമിയെ ചുംബിക്കും.
എല്ലാ വാതിലിലും മുട്ടി
ഏറെ ഒച്ച വക്കുന്നവരുണ്ട്.
പൂക്കാലം കഴിഞ്ഞാലും
പാഴ്മരങ്ങളില്‍ ചേക്കേറുന്നവര്‍ .
വെട്ടി മാറ്റപ്പെട്ട ചില്ലകളില്‍
വെപ്രാളത്തോടെ പരതും.
കര്‍മ്മ ഫലങ്ങള്‍ കൊത്തി വിഴുങ്ങി
കാ കാ എന്ന് കരയും.
മരങ്ങളും കിളികളുമുണ്ടായിട്ടും
ജീവിതം മരുഭൂമിയായവരുണ്ട്.
ഒരു ശരണാലയം കൊതിച്ച്
മനസ്സു കൊണ്ട് കരിമല കയറുന്നവര്‍ .
നിശബ്ദമായ ചില മര്‍മ്മരങ്ങള്‍ ,
മഴ മഴ എന്നു മാത്രം.
ഉപരോധങ്ങള്‍ക്കു നടുവില്‍ മുളച്ചു
ഉപായത്തില്‍ പച്ച പിടിക്കുന്ന ചിലര്‍
മഹാ നാശം വിതക്കുന്ന കൊടുംകാറ്റിലും
ഉദാസീനരായി ചൂളം വിളിക്കും.
ഹിമശൈല സമാനം
ഉറഞ്ഞുറച്ചുപോയവരുണ്ട്.
ഹൃദയം ഉലയായ്
എരിഞ്ഞുകൊണ്ടേയിരിക്കും.
ചാരം ചികഞ്ഞു മാറ്റുമ്പോഴൊരു
ചാവേറിന്റെ ചിരിയുണ്ടാകും.
18 coment�rios :
ജനപ്രിയ പോസ്റ്റുകൾ
-
ഹി ജാബിൽ കാണുമ്പോഴെല്ലാം എല്ലാ കണ്ണുകളിലും നിന്നെപ്പോലെത്തന്നെയുള്ള നീലനക്ഷത്രങ്ങൾ ജ്വലിക്കുന്നു. (കറുത്ത മുഖപടങ്ങളിൽ കരുത്തും വിമ...
-
ഉ റങ്ങുന്നവര്‍ക്കിടയില്‍ ഇണകളെത്തിരഞ്ഞും ഉണര്‍ന്നവര്‍ക്കിടയില്‍ ഇരകളെത്തിരഞ്ഞും സ്വപ്നങ്ങളിഴയുന്നു. ചിതലരിച്ചു കഴിഞ്ഞ പുറ്റുകള്‍ ചികഞ്ഞാല്‍...
-
മോഹനമീയുലകില്‍ പാറി വീണപ്പോള്‍ തൂമരത്തുമ്പില്‍ നിരാലംബനായ് കൂട്ടില്‍ മോഹവിഹീനനായ് നിദ്രയെ ചുംബിച്ചു വാസരസ്വപ്നത്തിലാര്‍ന്ന പതംഗമായ് . പാറ...
-
കാ ലമേ നീയെന്റെ മുഖം വീണ്ടും ചായം തേച്ചു മിനുക്കുക. ജീവിതമേ മറ്റാർക്കെങ്കിലും നിന്റെ മധുരം വിളമ്പുക. അനുഭവങ്ങളേ ഉള്ളിൽ...
-
റജബിൽ വിത്ത് വിതയ്ക്കണം ശഅബാനില്‍ നട്ടുനനയ്ക്കണം റമളാനില്‍ കൊയ്തെടുക്കണം. നരകവിമോചനമാണ് റജബിന്റെ അവതാര ലക്ഷ്യം സ്വര്ഗ്ഗപ്രവേശനമാ...
-
മു ഹറത്തിനും ദുല്‍ഹജ്ജിനുമിടക്കാണ് അവതീർണ്ണമായ റഹ്മത്തിൻറെ പുണ്യം. ഭൂമിയിലെ മനുഷ്യകുലത്തിനു വേണ്ടി മൂകനും ബധിരനുമായൊരു ...
-
അച്ചില്‍ വാര്‍ത്തപോലിരിക്കും എല്ലാം ഉള്ളില്‍ അടക്കിയൊതുക്കി വച്ചവ. അളന്നു മുറിച്ച കണക്കില്‍ ചിരിക്കും എടുത്തണിയുമ്പോളവ. അലക്ക...
-
ഏ തു വേലിയും എളുപ്പം പൊളിക്കാം കെട്ടലാണ് കഷ്ടം.. മുള്ളു വെട്ടുമ്പോഴെ മുറിയും മുളയിലെ ബന്ധങ്ങള്‍ തറ...
-
കടലിന്റെ വഴിദൂരമുണ്ടെങ്കിലും കരളേ നിന്റെ സ്നേഹവും കരുതലും തിരകളായെന്നെ തഴുകാറുണ്ടെന്നും.. സ്റ്റാറ്റസിലവൾ കോറിയിട്ടു...
-
നോ മ്പ് തുറന്നപ്പോഴൊന്നും വയർ നിറഞ്ഞില്ല. ഇത്തിരിപ്പോന്ന ഭക്ഷണത്തളികയിൽ വെട്ടുപോത്തും മുട്ടനാടും മുക്രയിട്ടില്ല. വറ ചട്ടിയിൽ നിന്...

കവിതകൾ
- മഹാമാരിയിൽ ശ്വാസം മുട്ടുമ്പോൾ
- റജബ്
- നിദാനം
- രാമന്
- കോമാളി
- വിരല്‍പ്പാടുകള്‍
- നേട്ടക്കണക്ക്
- കല്ലിൽ പൂത്തത്
- ഒരു നുണക്കഥ
- സ്മാർട്ട് ഇൻ്റലിജൻ്റ്സ്
- ഒന്നു , രണ്ട് കവിതകൾ
- മനിതം
- സ്മൈലീ കാണ്ഡം
- തിരുശേഷിപ്പ്
- രണ്ട് കൊച്ചു കവിതകള്‍
- മരപ്പാട്ട്
- മണ്ണാത്തിക്കുഞ്ഞമ്മ - പ്രീവിയസ് വെർഷൻ
- ബധിര മാ(ന)സം
- മായാവിലാസങ്ങള്‍
- പാളയും കയറും
- വ്യാജ വാങ്മുഖം
- അടയാളങ്ങള്‍
- കാ കാ.. കൂ കൂ.. ഒരു ലൈവ് കവിത
- വര്‍ഷമാപിനി
- നേര്‍ക്കാഴ്ച്ചകള്‍
- വഴിമരങ്ങള്‍
- ഇലയിലെ വായന
- വാനസ്പത്യം
- മധുരിക്കുന്ന ഓര്‍മ്മകള്‍
- മനുഷ്യപര്‍വ്വം
- ചിതലരിക്കാത്ത വാക്കുകൾ
- റസ്താക്
- കല്പ്പാന്തം
- അയിലത്തല
- പകല്‍പ്പൂരം
- സ്വപ്നങ്ങളുടെ ഇരകള്‍
- ഒരു നെരിപ്പോടിന്റെ നേര്‍പ്പതിപ്പ്
- ഒരുപാട്
- പരിണാമം
- ചില ഹ്രസ്വസംജ്ഞകള്‍
- കാത്തിരിപ്പ്
- വാസന്ത സ്മൃതികള്‍
- നൂല്‍പ്പുഴകള്‍
- വേഷങ്ങള്‍
- നരിമട
- മരുപ്പച്ചയുടെ പിറവി
- വായന
- പട്ടം
- വെള്ളിയാഴ്ച്ചകള്‍
- ശരണാലയവഴികള്
- സ്മാരക ശില
- വണ്ടിക്കാള
- വെളുത്ത കാക്ക
- മരത്തുള്ളികള്‍
- കണക്കു പുസ്തകം
- കാക്കത്തോട്ടിലെ കഥകള്‍
- പിന് വിളികള്‍
- ജാലകം
- നിലാവില്ലാത്ത വഴികളില്‍
- കടലാഴം
- ഗോപുര വിശേഷങ്ങള്‍
- പ്രണാദം
- വെള്ളെഴുത്ത്
- ഇറ്റ് വീഴുന്നത്..
- കാറ്റിനെപ്പോലൊരു വാക്ക്
- വായനയുടെ ഇEവഴികള്‍ !
- വെള്ളെഴുത്ത്
- കുഞ്ഞിക്കുറുക്കന്റെ കല്യാണം
- നഖീലുകള്‍ പറയുന്നത്
- വേലി
- ആയാമം
- കഥാന്ത്യം
- ആകാശത്തണല്‍
- കണ്ണാടി
- ആഴം
- കടല്‍ കാണുമ്പോള്‍
- ദിശ്യം
- അമ്മയുടെ വീട്
- കൊത്തിവെക്കപ്പെട്ട ജന്മങ്ങള്
- നാട്ടുകാഴ്ച്ചകള്‍
- തൊടുന്നവരും വാടുന്നവരും

എന്നെക്കുറിച്ച്
ജനപ്രിയ പോസ്റ്റുകൾ
-
തൂ ണിൽ നിവർന്നതും തുരുമ്പിൽ മുറിഞ്ഞതും മനസ്സിൽ കുരുത്തതും മരത്തിൽ കരിഞ്ഞതും വാറ്റിൽ തിളക്കുന്നു ചാറ്റിൽ പരക്കുന്നു ...
-
ക ലപ്പ കൈക്കോട്ട് പിക്കാസ്സ് മഴു കോടാലി മടവാള് ആകൃതിയില്‍ ഒതുങ്ങാറില്ലവയുടെ ആയുസ്സും അദ്ധ്വാനവും. അന്നന്നത്തെ അന്നത...
-
കാ റ്റിനെ കാത്തിരിക്കുന്ന മരങ്ങൾ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട മനുഷ്യ രേപ്പോലെത്തന്നെ, കൈവിരൽത്തുമ്പിൽ പ്രാർത്ഥനയുടെ പൂച്ചെണ്ടുകൾ.....
-
ചക്രവാളങ്ങളില്‍ ഋതു ചംക്രമണം സപ്തനിറങ്ങളില്‍ സൂര്യപ്രഭാവം ദിക്കരണികളില്‍ രഥ, ചാമരങ്ങള്‍ ഹിമകണങ്ങളില്‍ പുകമറകളില്‍ നിറഞ്ഞു ...
-
കഥ ഇ രുട്ടുന്നതിനു മുമ്പ് വീട്ടില്‍ തിരിച്ചെത്തും. കുളിക്കുന്നതിനു മുമ്പ് കുട്ടികളെ ഉറക്കും. കിടക്കുന്നതിനു മുമ്പ് ഉറക്കം...
-
മു ഹറത്തിനും ദുല്‍ഹജ്ജിനുമിടക്കാണ് അവതീർണ്ണമായ റഹ്മത്തിൻറെ പുണ്യം. ഭൂമിയിലെ മനുഷ്യകുലത്തിനു വേണ്ടി മൂകനും ബധിരനുമായൊരു ...
-
ആജീവനാന്തം ടോക് ടൈം വാറന്റിയുള്ള ബാറ്ററി ലൈഫ്. ഒരു ഒഎസിലും തളച്ചിടാൻ കഴിയാതെ ഒരപൂർവ്വ ജീവിതത്തിന്റെ ശര...
-
മു രിങ്ങ മരത്തിന്റെ കൊമ്പില്‍ കൂകാറുണ്ടൊരു കാ.. കാ.. മുവ്വാണ്ടന്‍ മാവിന്റെ തുമ്പില്‍ കുറുകാറുണ്ടൊരു കൂ.. കൂ.. കണ്ടാല്‍ കറുത്തവനെ...
-
മു വ്വാണ്ടന് മാവിന്റെ ചില്ലയിലിരുന്നൊരു മുളം കിളി കരഞ്ഞു. കാറ്റിലാടുന്ന കൂടും കൂട്ടിനാകാശമില്ലാത്ത കുഞ്ഞുങ്ങളും. കിളിക്കൂട്ടില്‍ കൊതിക...
-
അ ന്ന്, ബാലഗോപാലന്റെ ചുണ്ടില്‍ ഭാരത് ഫോട്ടോ ബീഡി. അയ്യപ്പന്റെ ചുണ്ടില്‍ ആപ്പിള്‍ ഫോട്ടോ ബീഡി. വറുതപ്പന് ഗണേഷ് ബീഡിയും ...

:)
മറുപടിഇല്ലാതാക്കൂആശംസകള്
നല്ല കവിത, വായനാസുഖവും മനസ്സിലൊരു നേര്‍ത്ത എന്തോ ഒരു വികാരവും നിറച്ചു..
മറുപടിഇല്ലാതാക്കൂമരങ്ങളും കിളികളുമുണ്ടായിട്ടും
ജീവിതം മരുഭൂമിയായവരുണ്ട്.. :)
നല്ല കവിത
മറുപടിഇല്ലാതാക്കൂനല്ല കവിത
മറുപടിഇല്ലാതാക്കൂഹിമശൈലസമാനം ഉറച്ചു പോകുന്നവർ! അങ്ങനെനെയും ചിലരുണ്ട്! നല്ല കവിത
മറുപടിഇല്ലാതാക്കൂമരങ്ങളും കിളികളുമുണ്ടായിട്ടും
മറുപടിഇല്ലാതാക്കൂജീവിതം മരുഭൂമിയായവരുണ്ട്
-അങ്ങനെയങ്ങനെ എത്ര പേർ!
കവിത നന്നായിട്ടുണ്ട്
ഒരു വാതിലിലും മുട്ടാതെ
മറുപടിഇല്ലാതാക്കൂഒച്ച വക്കാതെയാണ് നടക്കുക.
തേഞ്ഞടര്‍ന്നു തുടങ്ങിയ
പാദുകങ്ങളില്‍ നിന്നും
തിരിച്ചെടുക്കില്ല കണ്ണ്.
അതെയതെ... അപൂര്‍വ്വം ചിലരെ ഈ ലിസ്റ്റില്‍ പെടാറൊള്ളൂ ...
ശരിയായ കണ്ടെത്തല്‍ , കാതലുള്ള എഴുത്ത് !
മനോഹരമായ കവിത. നല്ല അനുമാനങ്ങള്‍
മറുപടിഇല്ലാതാക്കൂ" മരങ്ങളും കിളികളുമുണ്ടായിട്ടും
മറുപടിഇല്ലാതാക്കൂജീവിതം മരുഭൂമിയായവരുണ്ട്..."
എനിക്കേറെ ഇഷ്ടമായ വരികള്‍...
ആസ്വദിച്ചു,ആശംസകൾ
മറുപടിഇല്ലാതാക്കൂആസ്വദിച്ചു,ആശംസകൾ
മറുപടിഇല്ലാതാക്കൂvalare manoharamayirikkunnu... aashamsakal....
മറുപടിഇല്ലാതാക്കൂനല്ല കവിത. ആശംസകൾ
മറുപടിഇല്ലാതാക്കൂJEEVITHA YADHARTHYATHE THURANNU KANIKKUNNA VARIKAL
മറുപടിഇല്ലാതാക്കൂNANNAYITTUNDU....
വലിയ കാര്യങ്ങള്‍ കവിതാവരികളിലൂടെ പറയുന്നു. great. വരാന്‍ വൈകിയല്ലോ എന്ന് തോന്നുന്നു .
മറുപടിഇല്ലാതാക്കൂകര്മ്മ ഫലങ്ങള്‍ കൊത്തി വിഴുങ്ങി
മറുപടിഇല്ലാതാക്കൂകാ കാ എന്ന് കരയും.
too good!
enjoyed well.. congratulations.
മറുപടിഇല്ലാതാക്കൂആസ്വാദ്യകരമായ വായന
മറുപടിഇല്ലാതാക്കൂ