കഥാന്ത്യം
തണുപ്പില്‍ കടല്‍ക്കാക്കകള്‍ പോലെ
പറന്നു വന്നു താണുവണങ്ങിയവര്‍ ,
തീച്ചിറകു മുളച്ച വെള്ളിത്തിരകളായി
ഇരമ്പിക്കലമ്പി വരുന്നത്
കരയിലിരുന്ന് കാണുമ്പോള്‍ ,
അന്ധാളിച്ച അകക്കണ്ണുകളില്‍
തിളച്ചു മറിഞ്ഞു തൂവുന്നത്
ചിപ്പി പെറുക്കുന്നവന്റെ കൌതുകമൊ
ദിക്ക് തെറ്റിയവന്റെ തിടുക്കമൊ അല്ല.
പ്രകാശഗോപുരങ്ങളിലെല്ലാം
പ്രളയത്തിനു സ്വാഗതമോതുന്ന
പ്രാവിന് കൂട്ടങ്ങള്‍
മൌന പ്രാര്‍ത്ഥനയോടെ
കാത്തിരിക്കുമ്പോള്‍ ,
കാവല്‍ നഷ്ടപ്പെട്ട കൂടാരത്തിന് ചുറ്റും
നടുക്കങ്ങളുടെ നടുക്കടലില്‍പ്പെട്ട
അവസാനത്തെ നടത്ത.
കപ്പലിനെ പേടിച്ചൊന്നും ഇനി
അടങ്ങിക്കിടക്കില്ലെന്ന്
കടല്‍ വിളിച്ചു പറയുന്നത്
കാറ്റ് ചെവിയിലെത്തിക്കുന്നു.
തുഴകള്‍ക്കെതിരെ നെഞ്ചു കാണിക്കുന്ന
ഭയരഹിതരായ തിരകളിലൂടെയപ്പോള്‍
കവചിതവാഹനങ്ങള്‍ കവാത്തു നടത്തുന്നു.
കലങ്ങിയ കടല്‍ ..
അതനുഭവിച്ചതിന്റെ തുഴപ്പാടുകളിലൂടെ
അടങ്ങിക്കിടക്കുന്ന അശാന്തിയുടെ
തീരങ്ങളിലേക്കുള്ള അവസാനത്തെ യാത്ര.
കപ്പല്‍ ചാലുകള്‍ തിരഞ്ഞാലും
തെളിവൊന്നും കണ്ടെത്താത്ത
കരയുടെ ചില അടയാളങ്ങള്‍
അതിന്റെ ഉള്ളിലുടഞ്ഞ് ചിതറുന്നു.
അരിച്ചുപെറുക്കിയാലും കിട്ടാത്തതാണ്
കടല്‍മുഖത്ത് ഒട്ടിച്ചു വച്ചിരിക്കുന്നത്
അലറിയകലുന്നവന്റെ കാല്പ്പാടുകളെല്ലാം
അത് പിന്തുടര്ന്നു മായ്ക്കുന്നു.
ഓരോ സുനാമിക്കു ശേഷവും
ചില ഭൂപടങ്ങളില്‍ അതിങ്ങനെയൊക്കെ
അടയാളപ്പെടുത്തി വച്ചിട്ടുണ്ടാകും.
പറന്നു വന്നു താണുവണങ്ങിയവര്‍ ,
തീച്ചിറകു മുളച്ച വെള്ളിത്തിരകളായി
ഇരമ്പിക്കലമ്പി വരുന്നത്
കരയിലിരുന്ന് കാണുമ്പോള്‍ ,
അന്ധാളിച്ച അകക്കണ്ണുകളില്‍
തിളച്ചു മറിഞ്ഞു തൂവുന്നത്
ചിപ്പി പെറുക്കുന്നവന്റെ കൌതുകമൊ
ദിക്ക് തെറ്റിയവന്റെ തിടുക്കമൊ അല്ല.
പ്രകാശഗോപുരങ്ങളിലെല്ലാം
പ്രളയത്തിനു സ്വാഗതമോതുന്ന
പ്രാവിന് കൂട്ടങ്ങള്‍
മൌന പ്രാര്‍ത്ഥനയോടെ
കാത്തിരിക്കുമ്പോള്‍ ,
കാവല്‍ നഷ്ടപ്പെട്ട കൂടാരത്തിന് ചുറ്റും
നടുക്കങ്ങളുടെ നടുക്കടലില്‍പ്പെട്ട
അവസാനത്തെ നടത്ത.
കപ്പലിനെ പേടിച്ചൊന്നും ഇനി
അടങ്ങിക്കിടക്കില്ലെന്ന്
കടല്‍ വിളിച്ചു പറയുന്നത്
കാറ്റ് ചെവിയിലെത്തിക്കുന്നു.
തുഴകള്‍ക്കെതിരെ നെഞ്ചു കാണിക്കുന്ന
ഭയരഹിതരായ തിരകളിലൂടെയപ്പോള്‍
കവചിതവാഹനങ്ങള്‍ കവാത്തു നടത്തുന്നു.
കലങ്ങിയ കടല്‍ ..
അതനുഭവിച്ചതിന്റെ തുഴപ്പാടുകളിലൂടെ
അടങ്ങിക്കിടക്കുന്ന അശാന്തിയുടെ
തീരങ്ങളിലേക്കുള്ള അവസാനത്തെ യാത്ര.
കപ്പല്‍ ചാലുകള്‍ തിരഞ്ഞാലും
തെളിവൊന്നും കണ്ടെത്താത്ത
കരയുടെ ചില അടയാളങ്ങള്‍
അതിന്റെ ഉള്ളിലുടഞ്ഞ് ചിതറുന്നു.
അരിച്ചുപെറുക്കിയാലും കിട്ടാത്തതാണ്
കടല്‍മുഖത്ത് ഒട്ടിച്ചു വച്ചിരിക്കുന്നത്
അലറിയകലുന്നവന്റെ കാല്പ്പാടുകളെല്ലാം
അത് പിന്തുടര്ന്നു മായ്ക്കുന്നു.
ഓരോ സുനാമിക്കു ശേഷവും
ചില ഭൂപടങ്ങളില്‍ അതിങ്ങനെയൊക്കെ
അടയാളപ്പെടുത്തി വച്ചിട്ടുണ്ടാകും.
5 coment�rios :
ജനപ്രിയ പോസ്റ്റുകൾ
-
മറന്നു പോയവരോ മരിച്ചു പോയവരോ അല്ല ഇടക്കിടക്ക് കടന്നു വന്നു മനസ്സില്‍ തൊടുന്നു മടങ്ങിപ്പോകുന്നു. വാര്‍ത്തകളിലോ വര്‍ത്തമാനങ്ങളിലോ ...
-
വ യലിന്റെ കരയില്‍ വെയിലിന്റെ കുടയില്‍ പെരുമയുടെ പൂരം. ആനകള്‍ കുതിരകള്‍ കാളകള്‍ തേരുകള്‍ ആണ്ടികള്‍ ചോഴികള്‍ കാളിമാര് ദാരികര്‍ പൂതം ത...
-
മു രിങ്ങ മരത്തിന്റെ കൊമ്പില്‍ കൂകാറുണ്ടൊരു കാ.. കാ.. മുവ്വാണ്ടന്‍ മാവിന്റെ തുമ്പില്‍ കുറുകാറുണ്ടൊരു കൂ.. കൂ.. കണ്ടാല്‍ കറുത്തവനെ...
-
ഹി ജാബിൽ കാണുമ്പോൾ എല്ലാ കണ്ണുകളിലും നിന്നെപ്പോലെത്തന്നെയുള്ള നീലനക്ഷത്രങ്ങൾ ജ്വലിക്കുന്നു. (കറുത്ത മുഖപടങ്ങളിൽ കരുത്തും വിമോചനവും...
-
കാ റ്റിനെ കാത്തിരിക്കുന്ന മരങ്ങൾ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട മനുഷ്യ രേപ്പോലെത്തന്നെ, കൈവിരൽത്തുമ്പിൽ പ്രാർത്ഥനയുടെ പൂച്ചെണ്ടുകൾ.....
-
ചി ല അടുക്കളച്ചുമരുകളിൽ ചെവി ചേർത്തു വച്ചാലറിയാം അതിലുണ്ടാകുമൊരമ്മിയുടെ എരിപൊരി സഞ്ചാരം. അകത്തു പുകയുന്നുണ്ടാകും ആറിയൊരടുപ്പിലെക്കനൽ കൺത...
-
വെളുത്താല്‍ വെയില്‍പ്പേടി കറുത്താല്‍ ഉയിര്‍പ്പേടി ഉദ്യാനങ്ങളില്‍ ഉപവനങ്ങളില്‍ ഉറക്കമില്ലാത്ത മരങ്ങള്‍ കാറ്റിന്റെ നാവിലെപ്പോഴും കാടുകയറുന്ന ...
-
ക ലപ്പ കൈക്കോട്ട് പിക്കാസ്സ് മഴു കോടാലി മടവാള് ആകൃതിയില്‍ ഒതുങ്ങാറില്ലവയുടെ ആയുസ്സും അദ്ധ്വാനവും. അന്നന്നത്തെ അന്നത...
-
ക രുവീട്ടിയുടെ തടിയിലാണ് മൂത്താശാരിയുടെ പണി. കടഞ്ഞു പിടിപ്പിച്ച കൈയും കാലും കണ്ണുപറ്റുന്ന കൊത്തും പണിയും നാലുകെട്ടിന്റ...
-
ഓർമ്മകളുടെ തിരുവോണപ്പുലരിയില്‍ ചാണകമെഴുകിയൊരുമ്മറത്തിണ്ണയിൽ തേച്ചുകഴുകിവച്ച ഒരോട്ടുകിണ്ടിയുടെ പൊൻ തിളക്കം. മനസ്സിൻ നടുമുറ്റത്തു വരച്ച ...
കവിതകൾ
- മഹാമാരിയിൽ ശ്വാസം മുട്ടുമ്പോൾ
- റജബ്
- നിദാനം
- രാമന്
- കോമാളി
- വിരല്‍പ്പാടുകള്‍
- നേട്ടക്കണക്ക്
- കല്ലിൽ പൂത്തത്
- ഒരു നുണക്കഥ
- സ്മാർട്ട് ഇൻ്റലിജൻ്റ്സ്
- ഒന്നു , രണ്ട് കവിതകൾ
- മനിതം
- സ്മൈലീ കാണ്ഡം
- തിരുശേഷിപ്പ്
- രണ്ട് കൊച്ചു കവിതകള്‍
- മരപ്പാട്ട്
- മണ്ണാത്തിക്കുഞ്ഞമ്മ - പ്രീവിയസ് വെർഷൻ
- ബധിര മാ(ന)സം
- മായാവിലാസങ്ങള്‍
- പാളയും കയറും
- വ്യാജ വാങ്മുഖം
- അടയാളങ്ങള്‍
- കാ കാ.. കൂ കൂ.. ഒരു ലൈവ് കവിത
- വര്‍ഷമാപിനി
- നേര്‍ക്കാഴ്ച്ചകള്‍
- വഴിമരങ്ങള്‍
- ഇലയിലെ വായന
- വാനസ്പത്യം
- മധുരിക്കുന്ന ഓര്‍മ്മകള്‍
- മനുഷ്യപര്‍വ്വം
- ചിതലരിക്കാത്ത വാക്കുകൾ
- റസ്താക്
- കല്പ്പാന്തം
- അയിലത്തല
- പകല്‍പ്പൂരം
- സ്വപ്നങ്ങളുടെ ഇരകള്‍
- ഒരു നെരിപ്പോടിന്റെ നേര്‍പ്പതിപ്പ്
- ഒരുപാട്
- പരിണാമം
- ചില ഹ്രസ്വസംജ്ഞകള്‍
- കാത്തിരിപ്പ്
- വാസന്ത സ്മൃതികള്‍
- നൂല്‍പ്പുഴകള്‍
- വേഷങ്ങള്‍
- നരിമട
- മരുപ്പച്ചയുടെ പിറവി
- വായന
- പട്ടം
- വെള്ളിയാഴ്ച്ചകള്‍
- ശരണാലയവഴികള്
- സ്മാരക ശില
- വണ്ടിക്കാള
- വെളുത്ത കാക്ക
- മരത്തുള്ളികള്‍
- കണക്കു പുസ്തകം
- കാക്കത്തോട്ടിലെ കഥകള്‍
- പിന് വിളികള്‍
- ജാലകം
- നിലാവില്ലാത്ത വഴികളില്‍
- കടലാഴം
- ഗോപുര വിശേഷങ്ങള്‍
- പ്രണാദം
- വെള്ളെഴുത്ത്
- ഇറ്റ് വീഴുന്നത്..
- കാറ്റിനെപ്പോലൊരു വാക്ക്
- വായനയുടെ ഇEവഴികള്‍ !
- വെള്ളെഴുത്ത്
- കുഞ്ഞിക്കുറുക്കന്റെ കല്യാണം
- നഖീലുകള്‍ പറയുന്നത്
- വേലി
- ആയാമം
- കഥാന്ത്യം
- ആകാശത്തണല്‍
- കണ്ണാടി
- ആഴം
- കടല്‍ കാണുമ്പോള്‍
- ദിശ്യം
- അമ്മയുടെ വീട്
- കൊത്തിവെക്കപ്പെട്ട ജന്മങ്ങള്
- നാട്ടുകാഴ്ച്ചകള്‍
- തൊടുന്നവരും വാടുന്നവരും
പിന്തുടരുന്നവർ
എന്നെക്കുറിച്ച്
ജനപ്രിയ പോസ്റ്റുകൾ
-
തൂ ണിൽ നിവർന്നതും തുരുമ്പിൽ മുറിഞ്ഞതും മനസ്സിൽ കുരുത്തതും മരത്തിൽ കരിഞ്ഞതും വാറ്റിൽ തിളക്കുന്നു ചാറ്റിൽ പരക്കുന്നു ...
-
ക ലപ്പ കൈക്കോട്ട് പിക്കാസ്സ് മഴു കോടാലി മടവാള് ആകൃതിയില്‍ ഒതുങ്ങാറില്ലവയുടെ ആയുസ്സും അദ്ധ്വാനവും. അന്നന്നത്തെ അന്നത...
-
ചക്രവാളങ്ങളില്‍ ഋതു ചംക്രമണം സപ്തനിറങ്ങളില്‍ സൂര്യപ്രഭാവം ദിക്കരണികളില്‍ രഥ, ചാമരങ്ങള്‍ ഹിമകണങ്ങളില്‍ പുകമറകളില്‍ നിറഞ്ഞു ...
-
കാ റ്റിനെ കാത്തിരിക്കുന്ന മരങ്ങൾ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട മനുഷ്യ രേപ്പോലെത്തന്നെ, കൈവിരൽത്തുമ്പിൽ പ്രാർത്ഥനയുടെ പൂച്ചെണ്ടുകൾ.....
-
ഹി ജാബിൽ കാണുമ്പോൾ എല്ലാ കണ്ണുകളിലും നിന്നെപ്പോലെത്തന്നെയുള്ള നീലനക്ഷത്രങ്ങൾ ജ്വലിക്കുന്നു. (കറുത്ത മുഖപടങ്ങളിൽ കരുത്തും വിമോചനവും...
-
വെളുത്താല്‍ വെയില്‍പ്പേടി കറുത്താല്‍ ഉയിര്‍പ്പേടി ഉദ്യാനങ്ങളില്‍ ഉപവനങ്ങളില്‍ ഉറക്കമില്ലാത്ത മരങ്ങള്‍ കാറ്റിന്റെ നാവിലെപ്പോഴും കാടുകയറുന്ന ...
-
മു രിങ്ങ മരത്തിന്റെ കൊമ്പില്‍ കൂകാറുണ്ടൊരു കാ.. കാ.. മുവ്വാണ്ടന്‍ മാവിന്റെ തുമ്പില്‍ കുറുകാറുണ്ടൊരു കൂ.. കൂ.. കണ്ടാല്‍ കറുത്തവനെ...
-
കഥ ഇ രുട്ടുന്നതിനു മുമ്പ് വീട്ടില്‍ തിരിച്ചെത്തും. കുളിക്കുന്നതിനു മുമ്പ് കുട്ടികളെ ഉറക്കും. കിടക്കുന്നതിനു മുമ്പ് ഉറക്കം...
-
മു ഹറത്തിനും ദുല്‍ഹജ്ജിനുമിടക്കാണ് അവതീർണ്ണമായ റഹ്മത്തിൻറെ പുണ്യം. ഭൂമിയിലെ മനുഷ്യകുലത്തിനു വേണ്ടി മൂകനും ബധിരനുമായൊരു ...
-
ആജീവനാന്തം ടോക് ടൈം വാറന്റിയുള്ള ബാറ്ററി ലൈഫ്. ഒരു ഒഎസിലും തളച്ചിടാൻ കഴിയാതെ ഒരപൂർവ്വ ജീവിതത്തിന്റെ ശര...
നന്നായി മുഹമ്മദ് ഭായ്.
മറുപടിഇല്ലാതാക്കൂസ്നേഹാശംസകള്
പുതിയകവിതയുടെ സ്വരം ഞാന്‍ കേള്‍ക്കുന്നു.ഒന്നുകൂടി കാച്ചിക്കുറുക്കിയിരുന്നങ്കില് എന്നാശിക്കുകയും.
മറുപടിഇല്ലാതാക്കൂനല്ല നോട്ടം. നല്ല വരികള്‍. തുടരുക ഈ എഴുത്തുകള്‍.
മറുപടിഇല്ലാതാക്കൂനന്നായി എഴുതി
മറുപടിഇല്ലാതാക്കൂആശംസകള്
പല പ്രാവശ്യം വായിച്ചു 'ഉള്ളു'കണ്ടെത്തേണ്ട കവിതയാണ് .ഒന്ന് കണ്ണോടിച്ചു പോയേ ഉള്ളൂ.insha Allah വരാം.കവിതയുടെ ഉള്ളറിഞ്ഞ് കുരിപ്പിടാം ..ok ?
മറുപടിഇല്ലാതാക്കൂ