നേര്‍ക്കാഴ്ച്ചകള്‍
മണ്ണുമാന്തികളെ നോക്കുക!
മരുഭൂമികള്‍ സ്വപ്നം കാണുന്ന
രണ്ടു കണ്ണുകള്‍ മാത്രം.
മാഞ്ഞു കൊണ്ടിരിക്കുന്ന
കുന്നുകളില്‍ തിരയുക.
മയില്പ്പീലികള് ചൂടിയ
മൊട്ടത്തലകള്‍ മാത്രം.
മരിച്ചു കൊണ്ടിരിക്കുന്ന
ഗ്രാമങ്ങളില്‍ നോക്കുക.
മണ്ണു,കല്ലു,മണല്‍ വണ്ടികള്‍
അവയുടെ രാപ്പകലുകള്‍
ഒളിച്ചു കടത്തുന്നു.
വിറങ്ങലിച്ച മണ്ണില്‍
വേരാണ്ടുപോയ നാട്ടുമരങ്ങള്‍
മഴക്കാടുകളയവിറക്കുന്നു.
വഴിക്കണ്ണുകള്‍ തുറന്നാല്‍
കത്തിയ വയലിലും
വറ്റിയ പുഴയിലും
തിമിര,പാതാളക്കാഴ്ച്ചകള്‍
പുലരിയില്‍ ചിലപ്പോള്‍
കരിഞ്ഞ പൂക്കളെ തഴുകുന്ന
കാറ്റിന്റെ വിരലുകള്‍
നിലാവില് കേള്‍ക്കാം
കിളിക്കൂടുകള്‍ക്കുള്ളില്‍
മുറിവേറ്റ നിലവിളികള്‍
മക്കളുടെ കളിവീടുകളും
മണ്ണപ്പം ചുട്ട
കണ്ണന് ചിരട്ടകളും തിരഞ്ഞു
ജീവിതം തുഴയുന്ന
ഒരമ്മയെക്കാണണമെങ്കില്‍
പിണങ്ങിപ്പോയതെല്ലാം വീണ്ടും
പിച്ചവച്ചു തുടങ്ങണം.
കരിഞ്ഞ പൂക്കളെ തഴുകുന്ന
കാറ്റിന്റെ വിരലുകള്‍
നിലാവില് കേള്‍ക്കാം
കിളിക്കൂടുകള്‍ക്കുള്ളില്‍
മുറിവേറ്റ നിലവിളികള്‍
മക്കളുടെ കളിവീടുകളും
മണ്ണപ്പം ചുട്ട
കണ്ണന് ചിരട്ടകളും തിരഞ്ഞു
ജീവിതം തുഴയുന്ന
ഒരമ്മയെക്കാണണമെങ്കില്‍
പിണങ്ങിപ്പോയതെല്ലാം വീണ്ടും
പിച്ചവച്ചു തുടങ്ങണം.
21 coment�rios :
ജനപ്രിയ പോസ്റ്റുകൾ
-
മു രിങ്ങ മരത്തിന്റെ കൊമ്പില്‍ കൂകാറുണ്ടൊരു കാ.. കാ.. മുവ്വാണ്ടന്‍ മാവിന്റെ തുമ്പില്‍ കുറുകാറുണ്ടൊരു കൂ.. കൂ.. കണ്ടാല്‍ കറുത്തവനെ...
-
വ യലിന്റെ കരയില്‍ വെയിലിന്റെ കുടയില്‍ പെരുമയുടെ പൂരം. ആനകള്‍ കുതിരകള്‍ കാളകള്‍ തേരുകള്‍ ആണ്ടികള്‍ ചോഴികള്‍ കാളിമാര് ദാരികര്‍ പൂതം ത...
-
മറന്നു പോയവരോ മരിച്ചു പോയവരോ അല്ല ഇടക്കിടക്ക് കടന്നു വന്നു മനസ്സില്‍ തൊടുന്നു മടങ്ങിപ്പോകുന്നു. വാര്‍ത്തകളിലോ വര്‍ത്തമാനങ്ങളിലോ ...
-
ചി ല അടുക്കളച്ചുമരുകളിൽ ചെവി ചേർത്തു വച്ചാലറിയാം അതിലുണ്ടാകുമൊരമ്മിയുടെ എരിപൊരി സഞ്ചാരം. അകത്തു പുകയുന്നുണ്ടാകും ആറിയൊരടുപ്പിലെക്കനൽ കൺത...
-
ഹി ജാബിൽ കാണുമ്പോൾ എല്ലാ കണ്ണുകളിലും നിന്നെപ്പോലെത്തന്നെയുള്ള നീലനക്ഷത്രങ്ങൾ ജ്വലിക്കുന്നു. (കറുത്ത മുഖപടങ്ങളിൽ കരുത്തും വിമോചനവും...
-
വെളുത്താല്‍ വെയില്‍പ്പേടി കറുത്താല്‍ ഉയിര്‍പ്പേടി ഉദ്യാനങ്ങളില്‍ ഉപവനങ്ങളില്‍ ഉറക്കമില്ലാത്ത മരങ്ങള്‍ കാറ്റിന്റെ നാവിലെപ്പോഴും കാടുകയറുന്ന ...
-
ഇ രുതല മുട്ടിയില്ലെങ്കിലും ഒരു മഹാനദിയുടെ ഗതിവിഗതികള്‍ ദൈവകല്പ്പനകളുടെ മഹാമേരുക്കളില്‍ പാദസ്പര്‍ശനം. അവതാരപുരുഷരുടെ പുണ്യസ്ഥലികളില്‍...
-
ക രുവീട്ടിയുടെ തടിയിലാണ് മൂത്താശാരിയുടെ പണി. കടഞ്ഞു പിടിപ്പിച്ച കൈയും കാലും കണ്ണുപറ്റുന്ന കൊത്തും പണിയും നാലുകെട്ടിന്റ...
-
ചക്രവാളങ്ങളില്‍ ഋതു ചംക്രമണം സപ്തനിറങ്ങളില്‍ സൂര്യപ്രഭാവം ദിക്കരണികളില്‍ രഥ, ചാമരങ്ങള്‍ ഹിമകണങ്ങളില്‍ പുകമറകളില്‍ നിറഞ്ഞു ...
-
ഓർമ്മകളുടെ തിരുവോണപ്പുലരിയില്‍ ചാണകമെഴുകിയൊരുമ്മറത്തിണ്ണയിൽ തേച്ചുകഴുകിവച്ച ഒരോട്ടുകിണ്ടിയുടെ പൊൻ തിളക്കം. മനസ്സിൻ നടുമുറ്റത്തു വരച്ച ...
കവിതകൾ
- മഹാമാരിയിൽ ശ്വാസം മുട്ടുമ്പോൾ
- റജബ്
- നിദാനം
- രാമന്
- കോമാളി
- വിരല്‍പ്പാടുകള്‍
- നേട്ടക്കണക്ക്
- കല്ലിൽ പൂത്തത്
- ഒരു നുണക്കഥ
- സ്മാർട്ട് ഇൻ്റലിജൻ്റ്സ്
- ഒന്നു , രണ്ട് കവിതകൾ
- മനിതം
- സ്മൈലീ കാണ്ഡം
- തിരുശേഷിപ്പ്
- രണ്ട് കൊച്ചു കവിതകള്‍
- മരപ്പാട്ട്
- മണ്ണാത്തിക്കുഞ്ഞമ്മ - പ്രീവിയസ് വെർഷൻ
- ബധിര മാ(ന)സം
- മായാവിലാസങ്ങള്‍
- പാളയും കയറും
- വ്യാജ വാങ്മുഖം
- അടയാളങ്ങള്‍
- കാ കാ.. കൂ കൂ.. ഒരു ലൈവ് കവിത
- വര്‍ഷമാപിനി
- നേര്‍ക്കാഴ്ച്ചകള്‍
- വഴിമരങ്ങള്‍
- ഇലയിലെ വായന
- വാനസ്പത്യം
- മധുരിക്കുന്ന ഓര്‍മ്മകള്‍
- മനുഷ്യപര്‍വ്വം
- ചിതലരിക്കാത്ത വാക്കുകൾ
- റസ്താക്
- കല്പ്പാന്തം
- അയിലത്തല
- പകല്‍പ്പൂരം
- സ്വപ്നങ്ങളുടെ ഇരകള്‍
- ഒരു നെരിപ്പോടിന്റെ നേര്‍പ്പതിപ്പ്
- ഒരുപാട്
- പരിണാമം
- ചില ഹ്രസ്വസംജ്ഞകള്‍
- കാത്തിരിപ്പ്
- വാസന്ത സ്മൃതികള്‍
- നൂല്‍പ്പുഴകള്‍
- വേഷങ്ങള്‍
- നരിമട
- മരുപ്പച്ചയുടെ പിറവി
- വായന
- പട്ടം
- വെള്ളിയാഴ്ച്ചകള്‍
- ശരണാലയവഴികള്
- സ്മാരക ശില
- വണ്ടിക്കാള
- വെളുത്ത കാക്ക
- മരത്തുള്ളികള്‍
- കണക്കു പുസ്തകം
- കാക്കത്തോട്ടിലെ കഥകള്‍
- പിന് വിളികള്‍
- ജാലകം
- നിലാവില്ലാത്ത വഴികളില്‍
- കടലാഴം
- ഗോപുര വിശേഷങ്ങള്‍
- പ്രണാദം
- വെള്ളെഴുത്ത്
- ഇറ്റ് വീഴുന്നത്..
- കാറ്റിനെപ്പോലൊരു വാക്ക്
- വായനയുടെ ഇEവഴികള്‍ !
- വെള്ളെഴുത്ത്
- കുഞ്ഞിക്കുറുക്കന്റെ കല്യാണം
- നഖീലുകള്‍ പറയുന്നത്
- വേലി
- ആയാമം
- കഥാന്ത്യം
- ആകാശത്തണല്‍
- കണ്ണാടി
- ആഴം
- കടല്‍ കാണുമ്പോള്‍
- ദിശ്യം
- അമ്മയുടെ വീട്
- കൊത്തിവെക്കപ്പെട്ട ജന്മങ്ങള്
- നാട്ടുകാഴ്ച്ചകള്‍
- തൊടുന്നവരും വാടുന്നവരും
പിന്തുടരുന്നവർ
എന്നെക്കുറിച്ച്
ജനപ്രിയ പോസ്റ്റുകൾ
-
തൂ ണിൽ നിവർന്നതും തുരുമ്പിൽ മുറിഞ്ഞതും മനസ്സിൽ കുരുത്തതും മരത്തിൽ കരിഞ്ഞതും വാറ്റിൽ തിളക്കുന്നു ചാറ്റിൽ പരക്കുന്നു ...
-
ക ലപ്പ കൈക്കോട്ട് പിക്കാസ്സ് മഴു കോടാലി മടവാള് ആകൃതിയില്‍ ഒതുങ്ങാറില്ലവയുടെ ആയുസ്സും അദ്ധ്വാനവും. അന്നന്നത്തെ അന്നത...
-
ചക്രവാളങ്ങളില്‍ ഋതു ചംക്രമണം സപ്തനിറങ്ങളില്‍ സൂര്യപ്രഭാവം ദിക്കരണികളില്‍ രഥ, ചാമരങ്ങള്‍ ഹിമകണങ്ങളില്‍ പുകമറകളില്‍ നിറഞ്ഞു ...
-
ഹി ജാബിൽ കാണുമ്പോൾ എല്ലാ കണ്ണുകളിലും നിന്നെപ്പോലെത്തന്നെയുള്ള നീലനക്ഷത്രങ്ങൾ ജ്വലിക്കുന്നു. (കറുത്ത മുഖപടങ്ങളിൽ കരുത്തും വിമോചനവും...
-
വെളുത്താല്‍ വെയില്‍പ്പേടി കറുത്താല്‍ ഉയിര്‍പ്പേടി ഉദ്യാനങ്ങളില്‍ ഉപവനങ്ങളില്‍ ഉറക്കമില്ലാത്ത മരങ്ങള്‍ കാറ്റിന്റെ നാവിലെപ്പോഴും കാടുകയറുന്ന ...
-
കാ റ്റിനെ കാത്തിരിക്കുന്ന മരങ്ങൾ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട മനുഷ്യ രേപ്പോലെത്തന്നെ, കൈവിരൽത്തുമ്പിൽ പ്രാർത്ഥനയുടെ പൂച്ചെണ്ടുകൾ.....
-
മു രിങ്ങ മരത്തിന്റെ കൊമ്പില്‍ കൂകാറുണ്ടൊരു കാ.. കാ.. മുവ്വാണ്ടന്‍ മാവിന്റെ തുമ്പില്‍ കുറുകാറുണ്ടൊരു കൂ.. കൂ.. കണ്ടാല്‍ കറുത്തവനെ...
-
കഥ ഇ രുട്ടുന്നതിനു മുമ്പ് വീട്ടില്‍ തിരിച്ചെത്തും. കുളിക്കുന്നതിനു മുമ്പ് കുട്ടികളെ ഉറക്കും. കിടക്കുന്നതിനു മുമ്പ് ഉറക്കം...
-
ആജീവനാന്തം ടോക് ടൈം വാറന്റിയുള്ള ബാറ്ററി ലൈഫ്. ഒരു ഒഎസിലും തളച്ചിടാൻ കഴിയാതെ ഒരപൂർവ്വ ജീവിതത്തിന്റെ ശര...
-
മു ഹറത്തിനും ദുല്‍ഹജ്ജിനുമിടക്കാണ് അവതീർണ്ണമായ റഹ്മത്തിൻറെ പുണ്യം. ഭൂമിയിലെ മനുഷ്യകുലത്തിനു വേണ്ടി മൂകനും ബധിരനുമായൊരു ...
പിണങ്ങിപ്പോയതെല്ലാം വീണ്ടുമൊന്ന് പിച്ചവച്ച് വരുമോ...??
മറുപടിഇല്ലാതാക്കൂപിണക്കി അയച്ചതല്ലേ നമ്മൾ.. മടക്കി കൊണ്ടുവരേണ്ടതും നാം തന്നെ അല്ലെങ്കിൽ വരും തല മുറ നമ്മെ ശപിക്കും.. കവിത നന്നായി
മറുപടിഇല്ലാതാക്കൂഇല്ല - അവയൊന്നും തിരിച്ചുവരാന്‍ പോവുന്നില്ല.....
മറുപടിഇല്ലാതാക്കൂകാവ്യഭാവനയെ അഭിനന്ദിക്കുന്നു.....
ഈ തിമിര-പാതാളക്കാക്കാഴ്ചകള്‍ ! ഇന്നിന്റെ നേര്‍ക്കാഴ്ചകള്‍ ! വളരെ മനോഹരമായിരിയ്ക്കുന്നു, കവിത......
മറുപടിഇല്ലാതാക്കൂമണ്ണു,കല്ലു,മണല്‍ വണ്ടികള്‍
മറുപടിഇല്ലാതാക്കൂഅവയുടെ രാപ്പകലുകള്‍
ഒളിച്ചു കടത്തുന്നു...
വരികൾ നന്നായിട്ടുണ്ട്. പക്ഷേ അവയെല്ലാം തിരികെ വരുമെന്നത് ഒരു
സ്വപ്നം മാത്രമായി മാറാം. കാരണം 'നേർക്കാഴ്ചകൾ' പറയുന്നത്
അതുതന്നെ.
നേർക്കാഴ്ചകൾ - സത്യസന്തമായ കാഴ്ചകൾ.
മറുപടിഇല്ലാതാക്കൂപിണങ്ങിപ്പോയാതെല്ലാം പിണക്കം മാറി വരട്ടെ.
പ്രതീക്ഷയുടെ കവിത. കാവ്യാത്മകമായ ഈ വരികളിലെ പ്രത്യാശ മനസ്സ് കുളിര്‍ക്കുന്നുണ്ട്.
മറുപടിഇല്ലാതാക്കൂ'ഭൂമിയുടെ ചരമഗീതങ്ങള്‍'ഉച്ചൈസ്തരം മുഴങ്ങുമ്പോഴും ഇല്ല ,തിരിച്ചു വരാതിരിക്കില്ല നാളെയുടെ അതിജീവന ഭൂമികയില്‍ ഇന്നലെയുടെ സദ്വസന്തങ്ങള്‍ !ദുഷ്ക്കരമെന്നു ഉള്ളു മന്ത്രിക്കുമ്പോഴും പ്രതീക്ഷയുടെ പൊന്‍ തിളക്കങ്ങള്‍ ദൂരെ വഴിവിളക്കുകള്‍ വീശുന്നുന്നുണ്ടെന്നതാണ് വിശ്വാസിയുടെ ഹൃദ്സ്പന്ദനം.കവിതയില്‍ മുഴങ്ങുന്നതും ആ പ്രതീക്ഷ തന്നെയല്ലേ?
മറുപടിഇല്ലാതാക്കൂരചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂ
മറുപടിഇല്ലാതാക്കൂമനോഹരമായ കവിത. ഈ വരികള്‍ക്ക് വളരെ ഇഷ്ടമായി.
//പുലരിയില്‍ ചിലപ്പോള്‍
കരിഞ്ഞ പൂക്കളെ തഴുകുന്ന
കാറ്റിന്റെ വിരലുകള്‍
നിലാവില് കേള്‍ക്കാം
കിളിക്കൂടുകള്‍ക്കുള്ളില്‍
മുറിവേറ്റ നിലവിളികള്‍ //
മികച്ച രചന....ആശംസകള്‍
മറുപടിഇല്ലാതാക്കൂരചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂമരിച്ചു കൊണ്ടിരിക്കുന്ന നന്മകളുടെ നേർക്കാഴ്ച്ച തന്നെയീ വരികൾ.
മറുപടിഇല്ലാതാക്കൂഇഷ്ടമായി.
ശുഭാശംസകൾ....
മാധവ് ഗാഡ്ഗിൽ റിപ്പോർട്ടും അട്ടിമറിക്കപ്പെട്ടു. അശാന്തമാകുന്ന കാലമാണ്. നമ്മുടെ ആര്‍ത്തി മരുഭൂമികളെ സൃഷ്ട്ടിക്കുക തന്നെ ചെയ്യും.
മറുപടിഇല്ലാതാക്കൂപോയ്പ്പോയ നഷ്ടങ്ങളുടെ ഓര്‍മ്മകള്‍....
മറുപടിഇല്ലാതാക്കൂമനോഹരമായ കവിത
ആശംസകള്‍
കവിത അസ്സലായി .ഇന്നിനോട് സംസാരിക്കുന്ന നല്ല വരികള്‍...ക്ക് ..നന്ദി
മറുപടിഇല്ലാതാക്കൂപിണങ്ങിപ്പോയതെല്ലാം വീണ്ടും തിരിച്ചുവരട്ടെ.
മറുപടിഇല്ലാതാക്കൂഅജിത്,
മറുപടിഇല്ലാതാക്കൂബഷീര് പിബി വെള്ളറക്കാട്
പ്രദീപ് കുമാര്‍
വിനോദ്
കൊച്ചനിയന്
ഡോ:പി.മാലങ്കോട്
ഇലഞ്ഞിപ്പൂക്കള്‍
മുഹമ്മദുകുട്ടി ഇരുമ്പിളിയം
ജോസ്ലെറ്റ് എം ജോസഫ്
അനുരാജ്
മഴവില്ല്
സൌഗന്ധികം
ഭാനു കളരിക്കല്‍
സിവി തങ്കപ്പന്
മോഹന്‍
എഴുത്തുകാരി
വന്നതിനും വായനക്കും വിലയേറിയ അഭിപ്രായങ്ങള്‍ക്കും നന്ദിയോടെ..
കിളിക്കൂടുകള്‍ക്കുള്ളില്‍
മറുപടിഇല്ലാതാക്കൂമുറിവേറ്റ നിലവിളികള്‍
അവസാനിക്കാത്ത ആ നിലവിളികൾ ഇപ്പൊഴും കേട്ടുകൊണ്ടിരിക്കുന്നു.
പാളവണ്ടിയിൽ യാത്ര ചെയ്ത പോലെ
മറുപടിഇല്ലാതാക്കൂഓർമ്മകളൊന്ന് ഇളകിയ പോലെ-----ഭാവുകങ്ങൾ
മണ്ണുമാന്തികളെ നോക്കുക!
മറുപടിഇല്ലാതാക്കൂമരുഭൂമികള് സ്വപ്നം കാണുന്ന
രണ്ടു കണ്ണുകള്‍ മാത്രം.
മാഞ്ഞു കൊണ്ടിരിക്കുന്ന
കുന്നുകളില്‍ തിരയുക.
മയില്പ്പീലികള് ചൂടിയ
മൊട്ടത്തലകള്‍ മാത്രം.
ഭൂമിയുടെ രോദനം ഇവിടെ കേൾക്കുന്നൂ കേട്ടൊ ഭായ്