വ്യാജ വാങ്മുഖം
ഇരുതല മുട്ടിയില്ലെങ്കിലും ഒരു
മഹാനദിയുടെ ഗതിവിഗതികള്‍
ദൈവകല്പ്പനകളുടെ മഹാമേരുക്കളില്‍
പാദസ്പര്‍ശനം.
അവതാരപുരുഷരുടെ
പുണ്യസ്ഥലികളില്‍ അമൃത ചുംബനം.
നിയോഗവഴികളിലെ
നിമ്നോന്നതങ്ങള്‍ താണ്ടി
ഇരുകരകളില്‍ മുട്ടുമ്പോഴും
കരുണവറ്റിയ കരസ്പര്‍ശം.
മട്ടുകുത്തിയവരെയെല്ലാം തട്ടിമാറ്റുമ്പോഴും
ഒരു മണ്തരിപോലും കൈവിട്ടുകളയാത്ത
പ്രളയകാല പ്രകൃതം.
ജന്മപുണ്യം തേടിയുള്ള തീര്ഥയാത്രയില്
നടുക്കടലില്‍ എത്തിയാലും നദീവേഗം.
പ്രാര്‍ഥനയുടെ വിറകൈകളില്‍
ദൈവത്തിങ്കലേക്ക് നീട്ടിപ്പിടിച്ച
യാചാനാപാത്രത്തില്‍
പ്രായശ്ചിത്തത്തിന്റെ പകലുകളില്ല
പാശ്ചാത്താപത്തിന്റെ രാവുകളില്ല
ജീവിതവും മരണവും
സ്വര്‍ഗ്ഗവും നരകവുമെല്ലാം
അനശ്വരതക്ക് വേണ്ടിയുള്ള
അഗ്നിപരീക്ഷകളെന്നറിയുന്നു.
എന്നാലും മനസ്സും ശരീരവും
നശ്വരജീവിത സ്വപ്നങ്ങളിലേക്കുള്ള
ജലപാതകള്‍ തേടുന്നു.
സൂര്യതേജസ്സില്ലാത്ത ആത്മാവില്‍
ബാഷ്മീകരിക്കപ്പെടാത്ത ദുശ്ചിന്തകള്‍
ദൈവകാരുണ്യത്തിന് വിധിക്കപ്പെട്ട
ശിഷ്ടജീവിത സായാഹ്നങ്ങളെ
ശയനപ്രദക്ഷിണം വയ്ക്കുമ്പോഴും
അതിമോഹങ്ങള്‍ മഹാസമുദ്രമായി
ഉള്ളിന്റെയുള്ളില്‍ അലയടിക്കുന്നു.
മുഖം മൂടിവച്ച നിര്‍വ്വികാരതയിലും
പുനര്‍ജീവിതത്തിലേക്ക് മടങ്ങുവാനുള്ള
അനന്തമായ വ്യഗ്രത.
അര്‍ഹതപ്പെടാത്ത ഭൂമികയിലേക്ക്
അടര്‍ന്നു വീഴുവാനുള്ള ത്വര.
33 coment�rios :
ജനപ്രിയ പോസ്റ്റുകൾ
-
ഹി ജാബിൽ കാണുമ്പോഴെല്ലാം എല്ലാ കണ്ണുകളിലും നിന്നെപ്പോലെത്തന്നെയുള്ള നീലനക്ഷത്രങ്ങൾ ജ്വലിക്കുന്നു. (കറുത്ത മുഖപടങ്ങളിൽ കരുത്തും വിമ...
-
വെളുത്താല്‍ വെയില്‍പ്പേടി കറുത്താല്‍ ഉയിര്‍പ്പേടി ഉദ്യാനങ്ങളില്‍ ഉപവനങ്ങളില്‍ ഉറക്കമില്ലാത്ത മരങ്ങള്‍ കാറ്റിന്റെ നാവിലെപ്പോഴും കാടുകയറുന്ന ...
-
വെ യിലിന്റെ വെളുപ്പില്‍ കടലിന്റെ പരപ്പ്. കടലിന്റെ പരപ്പിൽ കാറ്റിന്റെ ചിറക്. കാറ്റിന്റെ ചിറകിൽ കാറിന്റെ കറുപ്പ്. കാറിന്റെ കറുപ്പിൽ...
-
ഏ തു വേലിയും എളുപ്പം പൊളിക്കാം കെട്ടലാണ് കഷ്ടം.. മുള്ളു വെട്ടുമ്പോഴെ മുറിയും മുളയിലെ ബന്ധങ്ങള്‍ തറ...
-
കാ ലമേ നീയെന്റെ മുഖം വീണ്ടും ചായം തേച്ചു മിനുക്കുക. ജീവിതമേ മറ്റാർക്കെങ്കിലും നിന്റെ മധുരം വിളമ്പുക. അനുഭവങ്ങളേ ഉള്ളിൽ...
-
ചക്രവാളങ്ങളില്‍ ഋതു ചംക്രമണം സപ്തനിറങ്ങളില്‍ സൂര്യപ്രഭാവം ദിക്കരണികളില്‍ രഥ, ചാമരങ്ങള്‍ ഹിമകണങ്ങളില്‍ പുകമറകളില്‍ നിറഞ്ഞു ...
-
അച്ചില്‍ വാര്‍ത്തപോലിരിക്കും എല്ലാം ഉള്ളില്‍ അടക്കിയൊതുക്കി വച്ചവ. അളന്നു മുറിച്ച കണക്കില്‍ ചിരിക്കും എടുത്തണിയുമ്പോളവ. അലക്ക...
-
വ യലിന്റെ കരയില്‍ വെയിലിന്റെ കുടയില്‍ പെരുമയുടെ പൂരം. ആനകള്‍ കുതിരകള്‍ കാളകള്‍ തേരുകള്‍ ആണ്ടികള്‍ ചോഴികള്‍ കാളിമാര് ദാരികര്‍ പൂതം ത...
-
ഇ രുതല മുട്ടിയില്ലെങ്കിലും ഒരു മഹാനദിയുടെ ഗതിവിഗതികള്‍ ദൈവകല്പ്പനകളുടെ മഹാമേരുക്കളില്‍ പാദസ്പര്‍ശനം. അവതാരപുരുഷരുടെ പുണ്യസ്ഥലികളില്‍...
-
മു രിങ്ങ മരത്തിന്റെ കൊമ്പില്‍ കൂകാറുണ്ടൊരു കാ.. കാ.. മുവ്വാണ്ടന്‍ മാവിന്റെ തുമ്പില്‍ കുറുകാറുണ്ടൊരു കൂ.. കൂ.. കണ്ടാല്‍ കറുത്തവനെ...
കവിതകൾ
- മഹാമാരിയിൽ ശ്വാസം മുട്ടുമ്പോൾ
- റജബ്
- നിദാനം
- രാമന്
- കോമാളി
- വിരല്‍പ്പാടുകള്‍
- നേട്ടക്കണക്ക്
- കല്ലിൽ പൂത്തത്
- ഒരു നുണക്കഥ
- സ്മാർട്ട് ഇൻ്റലിജൻ്റ്സ്
- ഒന്നു , രണ്ട് കവിതകൾ
- മനിതം
- സ്മൈലീ കാണ്ഡം
- തിരുശേഷിപ്പ്
- രണ്ട് കൊച്ചു കവിതകള്‍
- മരപ്പാട്ട്
- മണ്ണാത്തിക്കുഞ്ഞമ്മ - പ്രീവിയസ് വെർഷൻ
- ബധിര മാ(ന)സം
- മായാവിലാസങ്ങള്‍
- പാളയും കയറും
- വ്യാജ വാങ്മുഖം
- അടയാളങ്ങള്‍
- കാ കാ.. കൂ കൂ.. ഒരു ലൈവ് കവിത
- വര്‍ഷമാപിനി
- നേര്‍ക്കാഴ്ച്ചകള്‍
- വഴിമരങ്ങള്‍
- ഇലയിലെ വായന
- വാനസ്പത്യം
- മധുരിക്കുന്ന ഓര്‍മ്മകള്‍
- മനുഷ്യപര്‍വ്വം
- ചിതലരിക്കാത്ത വാക്കുകൾ
- റസ്താക്
- കല്പ്പാന്തം
- അയിലത്തല
- പകല്‍പ്പൂരം
- സ്വപ്നങ്ങളുടെ ഇരകള്‍
- ഒരു നെരിപ്പോടിന്റെ നേര്‍പ്പതിപ്പ്
- ഒരുപാട്
- പരിണാമം
- ചില ഹ്രസ്വസംജ്ഞകള്‍
- കാത്തിരിപ്പ്
- വാസന്ത സ്മൃതികള്‍
- നൂല്‍പ്പുഴകള്‍
- വേഷങ്ങള്‍
- നരിമട
- മരുപ്പച്ചയുടെ പിറവി
- വായന
- പട്ടം
- വെള്ളിയാഴ്ച്ചകള്‍
- ശരണാലയവഴികള്
- സ്മാരക ശില
- വണ്ടിക്കാള
- വെളുത്ത കാക്ക
- മരത്തുള്ളികള്‍
- കണക്കു പുസ്തകം
- കാക്കത്തോട്ടിലെ കഥകള്‍
- പിന് വിളികള്‍
- ജാലകം
- നിലാവില്ലാത്ത വഴികളില്‍
- കടലാഴം
- ഗോപുര വിശേഷങ്ങള്‍
- പ്രണാദം
- വെള്ളെഴുത്ത്
- ഇറ്റ് വീഴുന്നത്..
- കാറ്റിനെപ്പോലൊരു വാക്ക്
- വായനയുടെ ഇEവഴികള്‍ !
- വെള്ളെഴുത്ത്
- കുഞ്ഞിക്കുറുക്കന്റെ കല്യാണം
- നഖീലുകള്‍ പറയുന്നത്
- വേലി
- ആയാമം
- കഥാന്ത്യം
- ആകാശത്തണല്‍
- കണ്ണാടി
- ആഴം
- കടല്‍ കാണുമ്പോള്‍
- ദിശ്യം
- അമ്മയുടെ വീട്
- കൊത്തിവെക്കപ്പെട്ട ജന്മങ്ങള്
- നാട്ടുകാഴ്ച്ചകള്‍
- തൊടുന്നവരും വാടുന്നവരും
പിന്തുടരുന്നവർ
എന്നെക്കുറിച്ച്
ജനപ്രിയ പോസ്റ്റുകൾ
-
തൂ ണിൽ നിവർന്നതും തുരുമ്പിൽ മുറിഞ്ഞതും മനസ്സിൽ കുരുത്തതും മരത്തിൽ കരിഞ്ഞതും വാറ്റിൽ തിളക്കുന്നു ചാറ്റിൽ പരക്കുന്നു ...
-
ക ലപ്പ കൈക്കോട്ട് പിക്കാസ്സ് മഴു കോടാലി മടവാള് ആകൃതിയില്‍ ഒതുങ്ങാറില്ലവയുടെ ആയുസ്സും അദ്ധ്വാനവും. അന്നന്നത്തെ അന്നത...
-
കാ റ്റിനെ കാത്തിരിക്കുന്ന മരങ്ങൾ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട മനുഷ്യ രേപ്പോലെത്തന്നെ, കൈവിരൽത്തുമ്പിൽ പ്രാർത്ഥനയുടെ പൂച്ചെണ്ടുകൾ.....
-
ചക്രവാളങ്ങളില്‍ ഋതു ചംക്രമണം സപ്തനിറങ്ങളില്‍ സൂര്യപ്രഭാവം ദിക്കരണികളില്‍ രഥ, ചാമരങ്ങള്‍ ഹിമകണങ്ങളില്‍ പുകമറകളില്‍ നിറഞ്ഞു ...
-
കഥ ഇ രുട്ടുന്നതിനു മുമ്പ് വീട്ടില്‍ തിരിച്ചെത്തും. കുളിക്കുന്നതിനു മുമ്പ് കുട്ടികളെ ഉറക്കും. കിടക്കുന്നതിനു മുമ്പ് ഉറക്കം...
-
മു ഹറത്തിനും ദുല്‍ഹജ്ജിനുമിടക്കാണ് അവതീർണ്ണമായ റഹ്മത്തിൻറെ പുണ്യം. ഭൂമിയിലെ മനുഷ്യകുലത്തിനു വേണ്ടി മൂകനും ബധിരനുമായൊരു ...
-
മു രിങ്ങ മരത്തിന്റെ കൊമ്പില്‍ കൂകാറുണ്ടൊരു കാ.. കാ.. മുവ്വാണ്ടന്‍ മാവിന്റെ തുമ്പില്‍ കുറുകാറുണ്ടൊരു കൂ.. കൂ.. കണ്ടാല്‍ കറുത്തവനെ...
-
ആജീവനാന്തം ടോക് ടൈം വാറന്റിയുള്ള ബാറ്ററി ലൈഫ്. ഒരു ഒഎസിലും തളച്ചിടാൻ കഴിയാതെ ഒരപൂർവ്വ ജീവിതത്തിന്റെ ശര...
-
ഹി ജാബിൽ കാണുമ്പോഴെല്ലാം എല്ലാ കണ്ണുകളിലും നിന്നെപ്പോലെത്തന്നെയുള്ള നീലനക്ഷത്രങ്ങൾ ജ്വലിക്കുന്നു. (കറുത്ത മുഖപടങ്ങളിൽ കരുത്തും വിമ...
-
മു വ്വാണ്ടന് മാവിന്റെ ചില്ലയിലിരുന്നൊരു മുളം കിളി കരഞ്ഞു. കാറ്റിലാടുന്ന കൂടും കൂട്ടിനാകാശമില്ലാത്ത കുഞ്ഞുങ്ങളും. കിളിക്കൂട്ടില്‍ കൊതിക...
അനശ്വരതയിലേയ്ക്കുള്ള പരീക്ഷകള്‍
മറുപടിഇല്ലാതാക്കൂജീവിതവും മരണവും
മറുപടിഇല്ലാതാക്കൂസ്വര്ഗ്ഗവും നരകവുമെല്ലാം
അനശ്വരതക്ക് വേണ്ടിയുള്ള
അഗ്നിപരീക്ഷകളെന്നറിയുന്നു.
എന്നാലും മനസ്സും ശരീരവും
നശ്വരജീവിത സ്വപ്നങ്ങളിലേക്കുള്ള
ജലപാതകള്‍ തേടുന്നു.
Sathyam!
ഹൃദ്യമായിരിക്കുന്നു മാഷെ കവിത
മറുപടിഇല്ലാതാക്കൂആശംസകള്
സൂര്യതേജസ്സില്ലാത്ത ആത്മാവില്‍
മറുപടിഇല്ലാതാക്കൂബാഷ്മീകരിക്കപ്പെടാത്ത ദുശ്ചിന്തകള്‍
ദൈവകാരുണ്യത്തിന് വിധിക്കപ്പെട്ട
ശിഷ്ടജീവിത സായാഹ്നങ്ങളെ
ശയനപ്രദക്ഷിണം വയ്ക്കുമ്പോഴും
അതിമോഹങ്ങള്‍ മഹാസമുദ്രമായി
ഉള്ളിന്റെയുള്ളില്‍ അലയടിക്കുന്നു.
മുഖം മൂടിവച്ച നിര്‍വ്വികാരതയിലും
മറുപടിഇല്ലാതാക്കൂപുനര്ജീവിതത്തിലേക്ക് മടങ്ങുവാനുള്ള
അനന്തത വ്യഗ്രത.
അര്‍ഹതപ്പെടാത്ത ഭൂമികയിലേക്ക്
അടര്‍ന്നു വീഴുവാനുള്ള ത്വര....ഇവിടെ പുനര്‍ജീവിതത്തിലേക്ക് മടങ്ങുവാനുള്ള
അനന്തത വ്യഗ്രത.ഇതിൽ അനന്തത എന്ന വാക്കിനു എന്താ പ്രസക്തി...അത് ഒഴിവക്കിയാൽ കൂടുതൽ നന്നാവില്ലെ? എന്റെ തോന്നലാണ്...കവിതയ്ക്ക് ആശംസകള്‍
അജിത് , ഡോ:പി.മാലങ്കോട് , സി.വി.തങ്കപ്പന് . പട്ടേപ്പാടം റാംജി , ചന്തു നായര്‍ , എല്ലാ അഭിപ്രായങ്ങള്‍ക്കും ഏറെ നന്ദി. പിന്നെ , ചന്തു നായര്‍ ഒരു തെറ്റ് തന്നെയാണ് ചൂണ്ടിക്കാണിച്ചത് . "അനന്ത വ്യഗ്രത " എന്ന് എഴുതിയതാണ് "അനന്തത" എന്നായിപ്പോയത്. വ്യഗ്രതയുടെ വ്യാപ്തിയെ വിശേഷിപ്പിക്കാനാണ് അതിനെ അനന്തമാക്കിയത്.
മറുപടിഇല്ലാതാക്കൂസത്യം .. അനശ്വരതയിലേക്കുള്ള വ്യഗ്രത കൂടിയാണീ ജീവിതം..
മറുപടിഇല്ലാതാക്കൂകവിത കൂടുതല്‍ കത്തില്ല :) എന്നാലും വായന അടയാളപ്പെടുത്തി പോവാതിരിക്കാന്‍ തോന്നുന്നില്ല .
മറുപടിഇല്ലാതാക്കൂവ്യാജവാങ്മുഖം ..കവിത സുന്ദരാമയിട്ടുണ്ട് മാഷെ..
മറുപടിഇല്ലാതാക്കൂനല്ല വരികൾ ആസ്വദിച്ചു
മറുപടിഇല്ലാതാക്കൂനല്ല വരികള്‍ .. നല്ല കവിത
മറുപടിഇല്ലാതാക്കൂആശംസകള്
"അര്‍ഹതപ്പെടാത്ത ഭൂമികയിലേക്ക്
മറുപടിഇല്ലാതാക്കൂഅടര്ന്നു വീഴുവാനുള്ള ത്വര."
ആശംസകള്‍
good one..ishttappettu..ashamsakal...
മറുപടിഇല്ലാതാക്കൂഎത്ര വ്യാജ വാങ്മുഖങ്ങള് 'നിര്‍വ്യാജ'വേഷങ്ങളണിഞ്ഞാലും എത്തിപ്പറ്റാനുള്ള വഴി പിഴച്ചു പോകുന്നില്ല.....!വീണ്ടുമൊരസ്സല് കവിത സമ്മാനിച്ചതില്‍ നന്ദി .ദൈവം അനുഗ്രഹിക്കട്ടെ !
മറുപടിഇല്ലാതാക്കൂഉംറക്ക് പോയിരുന്നു .അതാണ് വൈകിയത്....
മനുഷ്യന്റെ മോഹങ്ങൾക്കൊന്നുമരവസാനവുമില്ല. പത്ത്,നൂറ്, ആയിരം,പതിനായിരം എന്നിങ്ങനെയതു പെരുകുന്നു. ''അതിമോഹമാണ് മോനേ ദിനേശാ'' യെന്ന് ദൈവമോർമ്മിപ്പിച്ചാലും തീരില്ല മോഹങ്ങൾ...!! ഈയൊരാഗ്രവും കൂടി ദൈവമേ..പ്ലീസ് .. എന്നാകും പിന്നെ ചിന്ത.
മറുപടിഇല്ലാതാക്കൂ''ഇത്ഥമോരോന്നു ചിന്തിച്ചിരിക്കവെ
ചത്തു പോകുന്നു പാവം ശിവ ! ശിവ'' ! ഹ...ഹ...ഹ..
വളരെ നല്ല കവിത.മനോഹരമായി എഴുതിയിരിക്കുന്നു.
ശുഭാശംസകൾ സർ....
മട്ടുകുത്തിയവരെയെല്ലാം തട്ടിമാറ്റുമ്പോഴും
മറുപടിഇല്ലാതാക്കൂഒരു മണ്തരിപോലും കൈവിട്ടുകളയാത്ത
പ്രളയകാല പ്രകൃതം.
വ്യാജ വാങ്മുഖ പ്രളയ കാലം ...!
തീർഥ യാത്ര വിനോദയാത്രയാവുമ്പോൾ......
മറുപടിഇല്ലാതാക്കൂകവിത ഇഷ്ടപ്പെട്ടു
ആത്മീയ ഭാവം മുറ്റും വരികൾ.സൌന്ദര്യാനുഭൂതിയിലേക്കു കുറച്ചുകൂടി നീങ്ങിയിരുന്നുവെങ്കിൽ
മറുപടിഇല്ലാതാക്കൂനല്ല കവിത ഇക്കാ ...ആശംസകൾ
മറുപടിഇല്ലാതാക്കൂ>>ജീവിതവും മരണവും
മറുപടിഇല്ലാതാക്കൂസ്വര്ഗ്ഗവും നരകവുമെല്ലാം
അനശ്വരതക്ക് വേണ്ടിയുള്ള
അഗ്നിപരീക്ഷകളെന്നറിയുന്നു.
എന്നാലും മനസ്സും ശരീരവും
നശ്വരജീവിത സ്വപ്നങ്ങളിലേക്കുള്ള
ജലപാതകള്‍ തേടുന്നു. << രണ്ടാമത്തെ വരി ഇല്ലാതെ വായിക്കുന്നു.. ഇവിടെ എല്ലാം നശിക്കുന്നതാണെന്നറിഞ്ഞിട്ടും വാരിപുണരാനാണ് ഏവർക്കും വെമ്പൽ.. നന്നായി കവിത
മനോജ് കുമാര്‍ എം, ഫൈസല്‍ ബാബു , സാജന് വി എസ്, പ്രദീപ് കുമാര്‍ , വേണുഗോപാല്‍ , മധുസൂദനന് പിവി , എന്റെ ലോകം , മുഹമ്മദു കുട്ടി ഇരുമ്പിളിയം, സൌഗന്ധികം , ബിലാത്തിപ്പട്ടണം , നോധീഷ് വര്‍മ്മ , ടി ആര് ജോര്‍ജ്ജ് , അശ്വതി, ബഷീര്‍ വെള്ളറക്കാട് ...
മറുപടിഇല്ലാതാക്കൂസന്ദര്ശനത്തില് സന്തോഷം, എല്ലാവര്ക്കും നന്ദി ,
ആശംസകൾ....
മറുപടിഇല്ലാതാക്കൂഉന്നത താപത്തിൽ ബാഷ്പീകരിക്കപ്പെട്ട് വീണ്ടും തണുക്കുമ്പോൾ കിട്ടുന്ന അതേ വിശുദ്ധി.
മറുപടിഇല്ലാതാക്കൂLIFE is contradictory,human mind also.
മറുപടിഇല്ലാതാക്കൂ"അര്‍ഹതപ്പെടാത്ത ഭൂമികയിലേക്ക്
മറുപടിഇല്ലാതാക്കൂഅടര്ന്നു വീഴുവാനുള്ള ത്വര."
ആശംസകള്‍
മരണത്തിലെങ്കിലും മരിച്ചവനെപ്പോലെ മരിക്കാന്‍ കൊതിക്കുന്ന ജീവിതവുമനവധി.!
മറുപടിഇല്ലാതാക്കൂഎന്നുകരുതി കവിത കള്ളമാകുന്നില്ല, ആശംസകള്‍.
ഒന്നും ഉപേക്ഷിക്ക വയ്യ....
മറുപടിഇല്ലാതാക്കൂപക്ഷെ നേടുന്നതിനായ് ഒന്നും ചെയ്യാനും വയ്യ...
മനുഷ്യനെന്നും അങ്ങനെയാ....
"പ്രാര്‍ഥനയുടെ വിറകൈകളില്‍
ദൈവത്തിങ്കലേക്ക് നീട്ടിപ്പിടിച്ച
യാചാനാപാത്രത്തില്‍
പ്രായശ്ചിത്തത്തിന്റെ പകലുകളില്ല
പാശ്ചാത്താപത്തിന്റെ രാവുകളില്ല"
എങ്കിലും സ്വര്‍ഗം തന്നെ തരേണമേ.....
വികെ , ശശികുമാര്‍ , മാനത്ത് കണ്ണി , രാജീവ് എലന്തൂര്‍ , നാമൂസ് പെരുവള്ളൂര്‍ , വിനോ പെറ്റര്സോ , എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി ,സ്നേഹം.
മറുപടിഇല്ലാതാക്കൂഅനശ്വരതയുടെ ദാഹപരീക്ഷയും, നശ്വരജീവിത സ്വപ്നങ്ങളുടെ ജലപാതയും...
മറുപടിഇല്ലാതാക്കൂനന്നായി കവിത.
അഭിപ്റായത്തിന് നന്ദി..
ഇല്ലാതാക്കൂഅര്ഹതപ്പെടാത്ത ഭൂമികയിലേക്ക്
മറുപടിഇല്ലാതാക്കൂഅടര്ന്നു വീഴുവാനുള്ള ത്വര.
good
അവസാനശ്വാസം വലിക്കുന്നതുവരെ ഭൗതികനേട്ടങ്ങൾക്ക് കൊതിക്കുന്ന മനസ്സ് ദൈവകാരുണ്യത്തിന്ന് ചിലവഴിക്കേണ്ട കാലം കൂടി നശിപ്പിക്കുന്നു. വളരെ നല്ല ആശയം.
മറുപടിഇല്ലാതാക്കൂനന്നായി എഴുതി. ജീവിതം തീർന്നുപോകുംപോഴും അനശ്വരമായിരിക്കാനുള്ള വ്യഗ്രത !!!
മറുപടിഇല്ലാതാക്കൂ