അടയാളങ്ങള്‍
കലപ്പ കൈക്കോട്ട് പിക്കാസ്സ്
മഴു കോടാലി മടവാള്
ആകൃതിയില്‍ ഒതുങ്ങാറില്ലവയുടെ
ആയുസ്സും അദ്ധ്വാനവും.
അന്നന്നത്തെ അന്നത്തിനായി
മണ്ണില്‍ ആജീവനാന്തം
അധ്വാനിക്കാന്‍ വിധിക്കപ്പെട്ടതിനാല്‍
അടിമകളുടെ ആത്മാവുകളെല്ലാം
അവയില്‍ ആവാഹിക്കപ്പെട്ടു.
മണ്ണില്‍ ഉഴുതുമ്പോഴും
മരങ്ങളില്‍ നെയ്യുമ്പോഴും അവ
അധികാരികളും പോരാളികളും.
വിശന്നുവലയുമ്പോള്‍ വിപ്ലവകാരി
ആത്മരക്ഷാര്‍ത്ഥം ആയുധമായി
മോക്ഷപ്രാപ്തിക്കായി രക്തസാക്ഷി.
അരിവാളും കറിക്കത്തിയും
അടക്കവെട്ടിയും ചിരവയും പോലെ
കാരിരുമ്പിന്റെ കരുത്തില്ലാത്തവയില്‍
കാഞ്ഞിരപ്പിടിയുടെ കയ്പ്പുണ്ടാകും.
കതിരും പതിരും തിരഞ്ഞ്
കിനാവും കണ്ണീരും കൊയ്ത്
വല്ല മുക്കിലൊ മൂലയിലൊ തുരുമ്പിക്കും.
കല്ലിലുരച്ചാലും തിയ്യില് പഴുത്താലും
കടല്‍ നാക്കുകളുടെ നിലവിളികളെല്ലാം
ഒരു കരലാളനത്തില്‍ ഒതുക്കും.
മുളംതണ്ട് കൊണ്ടാണെങ്കിലും
മുറം വട്ടി കൊട്ട പനമ്പ് തുടങ്ങിയ
ആകൃതികളിലുള്ളതിലെല്ലാം
മുള്ളും മുനയുമില്ലാതുണ്ടായിരുന്നു
സര്‍വ്വം സഹന സന്നദ്ധമായ
ഒരതിജീവന സന്ദേശം.
പറ നാഴി ഇടങ്ങഴി പത്തായം
കിണ്ടി കോളാമ്പി ചെല്ലം..
ആകൃതിയിലൊന്നും ഒതുങ്ങുന്നില്ല
അകത്തും പുറത്തുമുള്ള അടയാളങ്ങള്‍
22 coment�rios :
ജനപ്രിയ പോസ്റ്റുകൾ
-
ഹി ജാബിൽ കാണുമ്പോൾ എല്ലാ കണ്ണുകളിലും നിന്നെപ്പോലെത്തന്നെയുള്ള നീലനക്ഷത്രങ്ങൾ ജ്വലിക്കുന്നു. (കറുത്ത മുഖപടങ്ങളിൽ കരുത്തും വിമോചനവും...
-
വ യലിന്റെ കരയില്‍ വെയിലിന്റെ കുടയില്‍ പെരുമയുടെ പൂരം. ആനകള്‍ കുതിരകള്‍ കാളകള്‍ തേരുകള്‍ ആണ്ടികള്‍ ചോഴികള്‍ കാളിമാര് ദാരികര്‍ പൂതം ത...
-
മറന്നു പോയവരോ മരിച്ചു പോയവരോ അല്ല ഇടക്കിടക്ക് കടന്നു വന്നു മനസ്സില്‍ തൊടുന്നു മടങ്ങിപ്പോകുന്നു. വാര്‍ത്തകളിലോ വര്‍ത്തമാനങ്ങളിലോ ...
-
മു രിങ്ങ മരത്തിന്റെ കൊമ്പില്‍ കൂകാറുണ്ടൊരു കാ.. കാ.. മുവ്വാണ്ടന്‍ മാവിന്റെ തുമ്പില്‍ കുറുകാറുണ്ടൊരു കൂ.. കൂ.. കണ്ടാല്‍ കറുത്തവനെ...
-
കാ റ്റിനെ കാത്തിരിക്കുന്ന മരങ്ങൾ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട മനുഷ്യ രേപ്പോലെത്തന്നെ, കൈവിരൽത്തുമ്പിൽ പ്രാർത്ഥനയുടെ പൂച്ചെണ്ടുകൾ.....
-
ചി ല അടുക്കളച്ചുമരുകളിൽ ചെവി ചേർത്തു വച്ചാലറിയാം അതിലുണ്ടാകുമൊരമ്മിയുടെ എരിപൊരി സഞ്ചാരം. അകത്തു പുകയുന്നുണ്ടാകും ആറിയൊരടുപ്പിലെക്കനൽ കൺത...
-
വെളുത്താല്‍ വെയില്‍പ്പേടി കറുത്താല്‍ ഉയിര്‍പ്പേടി ഉദ്യാനങ്ങളില്‍ ഉപവനങ്ങളില്‍ ഉറക്കമില്ലാത്ത മരങ്ങള്‍ കാറ്റിന്റെ നാവിലെപ്പോഴും കാടുകയറുന്ന ...
-
ക ലപ്പ കൈക്കോട്ട് പിക്കാസ്സ് മഴു കോടാലി മടവാള് ആകൃതിയില്‍ ഒതുങ്ങാറില്ലവയുടെ ആയുസ്സും അദ്ധ്വാനവും. അന്നന്നത്തെ അന്നത...
-
ഓർമ്മകളുടെ തിരുവോണപ്പുലരിയില്‍ ചാണകമെഴുകിയൊരുമ്മറത്തിണ്ണയിൽ തേച്ചുകഴുകിവച്ച ഒരോട്ടുകിണ്ടിയുടെ പൊൻ തിളക്കം. മനസ്സിൻ നടുമുറ്റത്തു വരച്ച ...
-
പാ റ്റക്കവുങ്ങില് നിന്നൊരു തളിര് വെറ്റിലയിറുത്ത് പച്ചടക്കയും ചുണ്ണാമ്പും കൂട്ടി മുത്ത്യമ്മ മുറുക്കിത്തുപ്പുന്നതെല്ലാം കരിമു...
കവിതകൾ
- മഹാമാരിയിൽ ശ്വാസം മുട്ടുമ്പോൾ
- റജബ്
- നിദാനം
- രാമന്
- കോമാളി
- വിരല്‍പ്പാടുകള്‍
- നേട്ടക്കണക്ക്
- കല്ലിൽ പൂത്തത്
- ഒരു നുണക്കഥ
- സ്മാർട്ട് ഇൻ്റലിജൻ്റ്സ്
- ഒന്നു , രണ്ട് കവിതകൾ
- മനിതം
- സ്മൈലീ കാണ്ഡം
- തിരുശേഷിപ്പ്
- രണ്ട് കൊച്ചു കവിതകള്‍
- മരപ്പാട്ട്
- മണ്ണാത്തിക്കുഞ്ഞമ്മ - പ്രീവിയസ് വെർഷൻ
- ബധിര മാ(ന)സം
- മായാവിലാസങ്ങള്‍
- പാളയും കയറും
- വ്യാജ വാങ്മുഖം
- അടയാളങ്ങള്‍
- കാ കാ.. കൂ കൂ.. ഒരു ലൈവ് കവിത
- വര്‍ഷമാപിനി
- നേര്‍ക്കാഴ്ച്ചകള്‍
- വഴിമരങ്ങള്‍
- ഇലയിലെ വായന
- വാനസ്പത്യം
- മധുരിക്കുന്ന ഓര്‍മ്മകള്‍
- മനുഷ്യപര്‍വ്വം
- ചിതലരിക്കാത്ത വാക്കുകൾ
- റസ്താക്
- കല്പ്പാന്തം
- അയിലത്തല
- പകല്‍പ്പൂരം
- സ്വപ്നങ്ങളുടെ ഇരകള്‍
- ഒരു നെരിപ്പോടിന്റെ നേര്‍പ്പതിപ്പ്
- ഒരുപാട്
- പരിണാമം
- ചില ഹ്രസ്വസംജ്ഞകള്‍
- കാത്തിരിപ്പ്
- വാസന്ത സ്മൃതികള്‍
- നൂല്‍പ്പുഴകള്‍
- വേഷങ്ങള്‍
- നരിമട
- മരുപ്പച്ചയുടെ പിറവി
- വായന
- പട്ടം
- വെള്ളിയാഴ്ച്ചകള്‍
- ശരണാലയവഴികള്
- സ്മാരക ശില
- വണ്ടിക്കാള
- വെളുത്ത കാക്ക
- മരത്തുള്ളികള്‍
- കണക്കു പുസ്തകം
- കാക്കത്തോട്ടിലെ കഥകള്‍
- പിന് വിളികള്‍
- ജാലകം
- നിലാവില്ലാത്ത വഴികളില്‍
- കടലാഴം
- ഗോപുര വിശേഷങ്ങള്‍
- പ്രണാദം
- വെള്ളെഴുത്ത്
- ഇറ്റ് വീഴുന്നത്..
- കാറ്റിനെപ്പോലൊരു വാക്ക്
- വായനയുടെ ഇEവഴികള്‍ !
- വെള്ളെഴുത്ത്
- കുഞ്ഞിക്കുറുക്കന്റെ കല്യാണം
- നഖീലുകള്‍ പറയുന്നത്
- വേലി
- ആയാമം
- കഥാന്ത്യം
- ആകാശത്തണല്‍
- കണ്ണാടി
- ആഴം
- കടല്‍ കാണുമ്പോള്‍
- ദിശ്യം
- അമ്മയുടെ വീട്
- കൊത്തിവെക്കപ്പെട്ട ജന്മങ്ങള്
- നാട്ടുകാഴ്ച്ചകള്‍
- തൊടുന്നവരും വാടുന്നവരും
പിന്തുടരുന്നവർ
എന്നെക്കുറിച്ച്
ജനപ്രിയ പോസ്റ്റുകൾ
-
തൂ ണിൽ നിവർന്നതും തുരുമ്പിൽ മുറിഞ്ഞതും മനസ്സിൽ കുരുത്തതും മരത്തിൽ കരിഞ്ഞതും വാറ്റിൽ തിളക്കുന്നു ചാറ്റിൽ പരക്കുന്നു ...
-
ക ലപ്പ കൈക്കോട്ട് പിക്കാസ്സ് മഴു കോടാലി മടവാള് ആകൃതിയില്‍ ഒതുങ്ങാറില്ലവയുടെ ആയുസ്സും അദ്ധ്വാനവും. അന്നന്നത്തെ അന്നത...
-
ചക്രവാളങ്ങളില്‍ ഋതു ചംക്രമണം സപ്തനിറങ്ങളില്‍ സൂര്യപ്രഭാവം ദിക്കരണികളില്‍ രഥ, ചാമരങ്ങള്‍ ഹിമകണങ്ങളില്‍ പുകമറകളില്‍ നിറഞ്ഞു ...
-
ഹി ജാബിൽ കാണുമ്പോൾ എല്ലാ കണ്ണുകളിലും നിന്നെപ്പോലെത്തന്നെയുള്ള നീലനക്ഷത്രങ്ങൾ ജ്വലിക്കുന്നു. (കറുത്ത മുഖപടങ്ങളിൽ കരുത്തും വിമോചനവും...
-
കാ റ്റിനെ കാത്തിരിക്കുന്ന മരങ്ങൾ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട മനുഷ്യ രേപ്പോലെത്തന്നെ, കൈവിരൽത്തുമ്പിൽ പ്രാർത്ഥനയുടെ പൂച്ചെണ്ടുകൾ.....
-
വെളുത്താല്‍ വെയില്‍പ്പേടി കറുത്താല്‍ ഉയിര്‍പ്പേടി ഉദ്യാനങ്ങളില്‍ ഉപവനങ്ങളില്‍ ഉറക്കമില്ലാത്ത മരങ്ങള്‍ കാറ്റിന്റെ നാവിലെപ്പോഴും കാടുകയറുന്ന ...
-
മു രിങ്ങ മരത്തിന്റെ കൊമ്പില്‍ കൂകാറുണ്ടൊരു കാ.. കാ.. മുവ്വാണ്ടന്‍ മാവിന്റെ തുമ്പില്‍ കുറുകാറുണ്ടൊരു കൂ.. കൂ.. കണ്ടാല്‍ കറുത്തവനെ...
-
കഥ ഇ രുട്ടുന്നതിനു മുമ്പ് വീട്ടില്‍ തിരിച്ചെത്തും. കുളിക്കുന്നതിനു മുമ്പ് കുട്ടികളെ ഉറക്കും. കിടക്കുന്നതിനു മുമ്പ് ഉറക്കം...
-
മു ഹറത്തിനും ദുല്‍ഹജ്ജിനുമിടക്കാണ് അവതീർണ്ണമായ റഹ്മത്തിൻറെ പുണ്യം. ഭൂമിയിലെ മനുഷ്യകുലത്തിനു വേണ്ടി മൂകനും ബധിരനുമായൊരു ...
-
ആജീവനാന്തം ടോക് ടൈം വാറന്റിയുള്ള ബാറ്ററി ലൈഫ്. ഒരു ഒഎസിലും തളച്ചിടാൻ കഴിയാതെ ഒരപൂർവ്വ ജീവിതത്തിന്റെ ശര...
മുളംതണ്ട് കൊണ്ടാണെങ്കിലും
മറുപടിഇല്ലാതാക്കൂമുറം വട്ടി കൊട്ട പനമ്പ് തുടങ്ങിയ
ആകൃതികളിലുള്ളതിലെല്ലാം
മുള്ളും മുനയുമില്ലാതുണ്ടായിരുന്നു
സര്‍വ്വം സഹന സന്നദ്ധമായ
ഒരതിജീവന സന്ദേശം.
Great!
വളരെ സൂക്ഷ്മമായി നടത്തിയിട്ടുള്ള നിരീക്ഷണങ്ങൾ
മറുപടിഇല്ലാതാക്കൂഒരു അടിസ്ഥാന കവിത അത് അടിവാരത്തോളം നീളുന്നു ആകാശത്തോളം ഉയരുന്നു മനോഹരമായി ആഖ്യാനം
ആകൃതിയിലൊന്നും ഒതുങ്ങുന്നില്ല
മറുപടിഇല്ലാതാക്കൂഅകത്തും പുറത്തുമുള്ള അടയാളങ്ങള്‍
good.
വായിച്ചു. ആസ്വദിച്ചു - കവിതകളെ കൂടുതൽ വിലയിരുത്താൻ അറിയില്ല
മറുപടിഇല്ലാതാക്കൂഅര്ത്ഥമുള്ള കവിത.
മറുപടിഇല്ലാതാക്കൂമുഴക്കവും,തിളക്കവും,മൂര്‍ച്ചയുമുള്ള വരികള്‍
നന്നായിരിക്കുന്നു മാഷേ.
ആശംസകള്‍
Pazhamayude adayalangal...
മറുപടിഇല്ലാതാക്കൂആകൃതിയിലും പ്രകൃതിയിലും ഒതുങ്ങാതെ കവിത!
മറുപടിഇല്ലാതാക്കൂആകൃതിയിലൊന്നും ഒതുങ്ങുന്നില്ല
മറുപടിഇല്ലാതാക്കൂഅകത്തും പുറത്തുമുള്ള അടയാളങ്ങള്‍
മനോഹരമായി.
അടിയറ വെക്കാത്ത അടയാളങ്ങൾ കൊണ്ട് സമ്പന്നമാണീ കവിത …
മറുപടിഇല്ലാതാക്കൂനല്ല വരികൾ...
മിക്ക കാർഷിക ഉപകരണങ്ങളും ഇല്ലാതായി. മുളയുടെ അലകുകൊണ്ട് ഉണ്ടാക്കുന്ന മുറത്തിന്നു പകരം പ്ലാസ്റ്റിക്കിൻറേത്. വെറ്റില ചെല്ലവും ചുണ്ണാമ്പുപാത്രവും ഇന്നത്തെ തലമുറ കണ്ടിട്ടുണ്ടാവില്ല. കവിത വളരെ ഇഷ്ടപ്പെട്ടു.
മറുപടിഇല്ലാതാക്കൂഇക്കാ നന്നായി
മറുപടിഇല്ലാതാക്കൂഏറെക്കാലത്തിനു ശേഷം വന്നപ്പോൾ സ്വന്തം ഇടത്ത് വന്ന പോലെ, കവിത ഇഷ്ടമായി.
മറുപടിഇല്ലാതാക്കൂകവിതയുടെ ലിങ്ക് ഇപ്പോഴാണ് കണ്ണില്‍ പെടുന്നത് .പഴയ 'പ്രതാപകാല'ത്തിന്റെ തനത് മുദ്രകള്‍ കൊണ്ട് സമ്പന്നമായ കവിത ആരിലും മതിപ്പുളവാക്കും.നന്നായി ഈ ശ്രമം .പുതുമ കൈവിടാത്ത പഴമകള്‍ ഇന്നത്തെ തലമുറകള്‍ ആസ്വദിച്ചു പഠിക്കട്ടെ!അഭിനന്ദനങ്ങള്‍ പ്രിയ സുഹൃത്തേ....
മറുപടിഇല്ലാതാക്കൂഅടയാളങ്ങളിൽ ജീവിതം, പ്രത്യയ ശാസ്ത്രം,
മറുപടിഇല്ലാതാക്കൂആണും പെണ്ണും, തത്വചിന്ത.. അടയാളങ്ങൾ സുലഭം..
കതിരും പതിരും തിരഞ്ഞ്
മറുപടിഇല്ലാതാക്കൂകിനാവും കണ്ണീരും കൊയ്ത്
വല്ല മുക്കിലൊ മൂലയിലൊ തുരുമ്പിക്കും.
കല്ലിലുരച്ചാലും തിയ്യില് പഴുത്താലും
കടല്‍ നാക്കുകളുടെ നിലവിളികളെല്ലാം
ഒരു കരലാളനത്തില്‍ ഒതുക്കും.
പണ്ടിത്തരം സാധനങ്ങളൊക്കെ പ്രചാരത്തിണ്ടായിരുന്നുവെന്ന് പറഞ്ഞു കൊടുക്കേണ്ട ഒരവസ്ഥയല്ലെ ഇന്ന്. ഇന്നത്തെ തലമുറ കൊടുവാൾ, വളഞ്ഞ കത്തി, S കത്തി, സ്റ്റീൽ ബോംബ് എന്നിങ്ങനെ അവർ ഇങ്ങോട്ടു പറഞ്ഞു തരും..
മറുപടിഇല്ലാതാക്കൂനല്ല കവിത...
മറുപടിഇല്ലാതാക്കൂജീവിതാടയാളങ്ങൾ
മറുപടിഇല്ലാതാക്കൂനല്ല കവിത
സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും പുതുവത്സരവും നേരുന്നു.
ശുഭാശംസകൾ...
അടയാളങ്ങൾ ..ജീവിതമുദ്രകൾ ..നാട്ടോർമകൾ..വീട്ടുവിചാരങ്ങൾ ..
മറുപടിഇല്ലാതാക്കൂഉൽനോട്ടങ്ങൾ .........കവിത
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂഅര്ത്ഥമുള്ള വരികള്‍ .
മറുപടിഇല്ലാതാക്കൂഅടയാളങ്ങൾ മാഞ്ഞുപോകുമ്പോൾ കവിത മാത്രം കാത്തിരിക്കും
മറുപടിഇല്ലാതാക്കൂ