തൊടുന്നവരും വാടുന്നവരും
മറന്നു പോയവരോ
മരിച്ചു പോയവരോ അല്ല
ഇടക്കിടക്ക് കടന്നു വന്നു
മനസ്സില്‍ തൊടുന്നു
മടങ്ങിപ്പോകുന്നു.
വാര്‍ത്തകളിലോ
വര്‍ത്തമാനങ്ങളിലോ
ഊണിലോ
ഉറക്കത്തിലോ ആവാം.
ദുരിതനെന്നോ ദുഷ്ടനെന്നോ
ഇരയെന്നോ സാക്ഷിയെന്നോ
വാദിയെന്നോ പ്രതിയെന്നോ
ഒക്കെ പരസ്പ്പരബന്ധമുള്ള
സംശയങ്ങള്‍
വാക്കുകള്‍
തൂക്കിനോക്കി നോക്കിയാല്‍
തൂക്കിലെറ്റപ്പെട്ടവരേക്കാള്‍
ഭാരം കാണും.
ഭാവങ്ങള്‍
അളന്നു നോക്കിയാല്‍
തുറുങ്കിലടക്കപ്പെട്ടവരേക്കാള്‍
രോഷം പുകയും.
ബന്ധങ്ങള്‍
അഴിച്ചുനോക്കിയാല്‍
തുറന്നു വിടപ്പെട്ടവരേക്കാള്‍
ശക്തി കാട്ടും.
മറന്നു പോയവരല്ലെങ്കിലും
മനസ്സില്‍ തൊടുന്നവര്‍
മനുഷ്യരേപ്പോലെയല്ല.
മരിച്ചുപോകാത്തതിനാല്‍
മാലാഖയോ
ചെകുത്താനോ ആവില്ല.
തൊടുന്നയിടങ്ങളിലെല്ലാം
വാക്കുകള്‍ വാടിപ്പോകുമ്പോള്‍
മുള്ളുകള്‍ ഉറപ്പുള്ളതുകൊണ്ട്
മുറിയാന്‍ നില്‍ക്കില്ല.
അതൊക്കെ,
മൃഗങ്ങളേപ്പോലെത്തന്നെ.
30 coment�rios :
ജനപ്രിയ പോസ്റ്റുകൾ
-
വെളുത്താല്‍ വെയില്‍പ്പേടി കറുത്താല്‍ ഉയിര്‍പ്പേടി ഉദ്യാനങ്ങളില്‍ ഉപവനങ്ങളില്‍ ഉറക്കമില്ലാത്ത മരങ്ങള്‍ കാറ്റിന്റെ നാവിലെപ്പോഴും കാടുകയറുന്ന ...
-
കാ ലമേ നീയെന്റെ മുഖം വീണ്ടും ചായം തേച്ചു മിനുക്കുക. ജീവിതമേ മറ്റാർക്കെങ്കിലും നിന്റെ മധുരം വിളമ്പുക. അനുഭവങ്ങളേ ഉള്ളിൽ...
-
വ യലിന്റെ കരയില്‍ വെയിലിന്റെ കുടയില്‍ പെരുമയുടെ പൂരം. ആനകള്‍ കുതിരകള്‍ കാളകള്‍ തേരുകള്‍ ആണ്ടികള്‍ ചോഴികള്‍ കാളിമാര് ദാരികര്‍ പൂതം ത...
-
ഹി ജാബിൽ കാണുമ്പോൾ എല്ലാ കണ്ണുകളിലും നിന്നെപ്പോലെത്തന്നെയുള്ള നീലനക്ഷത്രങ്ങൾ ജ്വലിക്കുന്നു. (കറുത്ത മുഖപടങ്ങളിൽ കരുത്തും വിമോചനവും...
-
ക ല്ലുവച്ചതും കണ്ണുവച്ചതും വട്ടത്തിലും ചതുരത്തിലും വളര്‍ന്നു വലുതായി ചിലപ്പോളൊക്കെയീവീടിന്റെ ഉത്തരം മുട്ടുന്നുണ്ട്. കാട്ടിലേക്കു കല്...
-
മറന്നു പോയവരോ മരിച്ചു പോയവരോ അല്ല ഇടക്കിടക്ക് കടന്നു വന്നു മനസ്സില്‍ തൊടുന്നു മടങ്ങിപ്പോകുന്നു. വാര്‍ത്തകളിലോ വര്‍ത്തമാനങ്ങളിലോ ...
-
ഏ തു വേലിയും എളുപ്പം പൊളിക്കാം കെട്ടലാണ് കഷ്ടം.. മുള്ളു വെട്ടുമ്പോഴെ മുറിയും മുളയിലെ ബന്ധങ്ങള്‍ തറ...
-
ചു രം ചുമന്നു കയറുമ്പോള്‍ ഇറങ്ങി വരാറുണ്ട് ചെവിയിലിരുന്നു തിന്നാന്‍ പാകത്തില്‍ നിന്റെ തെറികള്‍ ചാട്ടവാറടികള്‍ . കണ്ടു മുട്ടാറുണ്ട് നീ ത...
-
ഉ റങ്ങുന്നവര്‍ക്കിടയില്‍ ഇണകളെത്തിരഞ്ഞും ഉണര്‍ന്നവര്‍ക്കിടയില്‍ ഇരകളെത്തിരഞ്ഞും സ്വപ്നങ്ങളിഴയുന്നു. ചിതലരിച്ചു കഴിഞ്ഞ പുറ്റുകള്‍ ചികഞ്ഞാല്‍...
-
ക ലപ്പ കൈക്കോട്ട് പിക്കാസ്സ് മഴു കോടാലി മടവാള് ആകൃതിയില്‍ ഒതുങ്ങാറില്ലവയുടെ ആയുസ്സും അദ്ധ്വാനവും. അന്നന്നത്തെ അന്നത...
കവിതകൾ
- മഹാമാരിയിൽ ശ്വാസം മുട്ടുമ്പോൾ
- റജബ്
- നിദാനം
- രാമന്
- കോമാളി
- വിരല്‍പ്പാടുകള്‍
- നേട്ടക്കണക്ക്
- കല്ലിൽ പൂത്തത്
- ഒരു നുണക്കഥ
- സ്മാർട്ട് ഇൻ്റലിജൻ്റ്സ്
- ഒന്നു , രണ്ട് കവിതകൾ
- മനിതം
- സ്മൈലീ കാണ്ഡം
- തിരുശേഷിപ്പ്
- രണ്ട് കൊച്ചു കവിതകള്‍
- മരപ്പാട്ട്
- മണ്ണാത്തിക്കുഞ്ഞമ്മ - പ്രീവിയസ് വെർഷൻ
- ബധിര മാ(ന)സം
- മായാവിലാസങ്ങള്‍
- പാളയും കയറും
- വ്യാജ വാങ്മുഖം
- അടയാളങ്ങള്‍
- കാ കാ.. കൂ കൂ.. ഒരു ലൈവ് കവിത
- വര്‍ഷമാപിനി
- നേര്‍ക്കാഴ്ച്ചകള്‍
- വഴിമരങ്ങള്‍
- ഇലയിലെ വായന
- വാനസ്പത്യം
- മധുരിക്കുന്ന ഓര്‍മ്മകള്‍
- മനുഷ്യപര്‍വ്വം
- ചിതലരിക്കാത്ത വാക്കുകൾ
- റസ്താക്
- കല്പ്പാന്തം
- അയിലത്തല
- പകല്‍പ്പൂരം
- സ്വപ്നങ്ങളുടെ ഇരകള്‍
- ഒരു നെരിപ്പോടിന്റെ നേര്‍പ്പതിപ്പ്
- ഒരുപാട്
- പരിണാമം
- ചില ഹ്രസ്വസംജ്ഞകള്‍
- കാത്തിരിപ്പ്
- വാസന്ത സ്മൃതികള്‍
- നൂല്‍പ്പുഴകള്‍
- വേഷങ്ങള്‍
- നരിമട
- മരുപ്പച്ചയുടെ പിറവി
- വായന
- പട്ടം
- വെള്ളിയാഴ്ച്ചകള്‍
- ശരണാലയവഴികള്
- സ്മാരക ശില
- വണ്ടിക്കാള
- വെളുത്ത കാക്ക
- മരത്തുള്ളികള്‍
- കണക്കു പുസ്തകം
- കാക്കത്തോട്ടിലെ കഥകള്‍
- പിന് വിളികള്‍
- ജാലകം
- നിലാവില്ലാത്ത വഴികളില്‍
- കടലാഴം
- ഗോപുര വിശേഷങ്ങള്‍
- പ്രണാദം
- വെള്ളെഴുത്ത്
- ഇറ്റ് വീഴുന്നത്..
- കാറ്റിനെപ്പോലൊരു വാക്ക്
- വായനയുടെ ഇEവഴികള്‍ !
- വെള്ളെഴുത്ത്
- കുഞ്ഞിക്കുറുക്കന്റെ കല്യാണം
- നഖീലുകള്‍ പറയുന്നത്
- വേലി
- ആയാമം
- കഥാന്ത്യം
- ആകാശത്തണല്‍
- കണ്ണാടി
- ആഴം
- കടല്‍ കാണുമ്പോള്‍
- ദിശ്യം
- അമ്മയുടെ വീട്
- കൊത്തിവെക്കപ്പെട്ട ജന്മങ്ങള്
- നാട്ടുകാഴ്ച്ചകള്‍
- തൊടുന്നവരും വാടുന്നവരും
പിന്തുടരുന്നവർ
എന്നെക്കുറിച്ച്
ജനപ്രിയ പോസ്റ്റുകൾ
-
തൂ ണിൽ നിവർന്നതും തുരുമ്പിൽ മുറിഞ്ഞതും മനസ്സിൽ കുരുത്തതും മരത്തിൽ കരിഞ്ഞതും വാറ്റിൽ തിളക്കുന്നു ചാറ്റിൽ പരക്കുന്നു ...
-
ക ലപ്പ കൈക്കോട്ട് പിക്കാസ്സ് മഴു കോടാലി മടവാള് ആകൃതിയില്‍ ഒതുങ്ങാറില്ലവയുടെ ആയുസ്സും അദ്ധ്വാനവും. അന്നന്നത്തെ അന്നത...
-
ചക്രവാളങ്ങളില്‍ ഋതു ചംക്രമണം സപ്തനിറങ്ങളില്‍ സൂര്യപ്രഭാവം ദിക്കരണികളില്‍ രഥ, ചാമരങ്ങള്‍ ഹിമകണങ്ങളില്‍ പുകമറകളില്‍ നിറഞ്ഞു ...
-
കാ റ്റിനെ കാത്തിരിക്കുന്ന മരങ്ങൾ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട മനുഷ്യ രേപ്പോലെത്തന്നെ, കൈവിരൽത്തുമ്പിൽ പ്രാർത്ഥനയുടെ പൂച്ചെണ്ടുകൾ.....
-
ഹി ജാബിൽ കാണുമ്പോൾ എല്ലാ കണ്ണുകളിലും നിന്നെപ്പോലെത്തന്നെയുള്ള നീലനക്ഷത്രങ്ങൾ ജ്വലിക്കുന്നു. (കറുത്ത മുഖപടങ്ങളിൽ കരുത്തും വിമോചനവും...
-
വെളുത്താല്‍ വെയില്‍പ്പേടി കറുത്താല്‍ ഉയിര്‍പ്പേടി ഉദ്യാനങ്ങളില്‍ ഉപവനങ്ങളില്‍ ഉറക്കമില്ലാത്ത മരങ്ങള്‍ കാറ്റിന്റെ നാവിലെപ്പോഴും കാടുകയറുന്ന ...
-
കഥ ഇ രുട്ടുന്നതിനു മുമ്പ് വീട്ടില്‍ തിരിച്ചെത്തും. കുളിക്കുന്നതിനു മുമ്പ് കുട്ടികളെ ഉറക്കും. കിടക്കുന്നതിനു മുമ്പ് ഉറക്കം...
-
മു രിങ്ങ മരത്തിന്റെ കൊമ്പില്‍ കൂകാറുണ്ടൊരു കാ.. കാ.. മുവ്വാണ്ടന്‍ മാവിന്റെ തുമ്പില്‍ കുറുകാറുണ്ടൊരു കൂ.. കൂ.. കണ്ടാല്‍ കറുത്തവനെ...
-
മു ഹറത്തിനും ദുല്‍ഹജ്ജിനുമിടക്കാണ് അവതീർണ്ണമായ റഹ്മത്തിൻറെ പുണ്യം. ഭൂമിയിലെ മനുഷ്യകുലത്തിനു വേണ്ടി മൂകനും ബധിരനുമായൊരു ...
-
ആജീവനാന്തം ടോക് ടൈം വാറന്റിയുള്ള ബാറ്ററി ലൈഫ്. ഒരു ഒഎസിലും തളച്ചിടാൻ കഴിയാതെ ഒരപൂർവ്വ ജീവിതത്തിന്റെ ശര...
തൊടുന്നവരും തൊട്ടാല്‍ വാടുന്നവരും (തൊട്ടാവാടികള്‍)..... ബിംബാത്മകമായ വരികള്‍.
മറുപടിഇല്ലാതാക്കൂനല്ല രചന.
വാക്കുകള്‍
മറുപടിഇല്ലാതാക്കൂതൂക്കിനോക്കി നോക്കിയാല്‍
തൂക്കിലെറ്റപ്പെട്ടവരേക്കാള്‍
ഭാരം കാണും.
ഭാവങ്ങള്‍
അളന്നു നോക്കിയാല്‍
തുറുങ്കിലടക്കപ്പെട്ടവരേക്കാള്‍
രോഷം പുകയും....
Beautiful
മറുപടിഇല്ലാതാക്കൂനല്ല വരികൾ, ഇഷ്ടായി
മറുപടിഇല്ലാതാക്കൂദുരിതനെന്നോ ദുഷ്ടനെന്നോ
മറുപടിഇല്ലാതാക്കൂഇരയെന്നോ സാക്ഷിയെന്നോ
വാദിയെന്നോ പ്രതിയെന്നോ
ഒക്കെ പരസ്പ്പരബന്ധമുള്ള
സംശയങ്ങള്‍
സത്യം മനസ്സിലാകാത്ത ഇത്തരം അഴകുഴമ്പല് തന്നെ ഇന്നത്തെ വലിയ പ്രശനം.
മനോഹരമാക്കിയിരിക്കുന്നു ഇന്നിനെ....
ഭാവങ്ങള്‍ ഉരുകി കവിതയാവുന്നു.
മറുപടിഇല്ലാതാക്കൂമറന്നു പോയവരല്ലെങ്കിലും
മറുപടിഇല്ലാതാക്കൂമനസ്സില് തൊടുന്നവര്‍
മനുഷ്യരേപ്പോലെയല്ല.
സത്യം തന്നെ. ഇന്ന് മനസ്സ് തൊട്ടറിയണമെങ്കിൽ, നേരു കാണണമെങ്കിൽ, മനുഷ്യാതീതമായ കഴിവുകൾ തന്നെ വേണം.
ഇഷ്ടമായി സർ കവിത. എനിക്കു തോന്നുന്നു, വീണ്ടും വീണ്ടും ഈ കവിത വായിച്ചാൽ, ഇതിൽ പുതിയ പുതിയ അർത്ഥങ്ങൾ തെളിഞ്ഞു വരുമെന്ന്
ശ്രമിക്കട്ടെ ഞാൻ..
ശുഭാശംസകൾ....
മനസ്സില്‍ തൊടുന്നത്
മറുപടിഇല്ലാതാക്കൂഈ കവിതയെ സ്നേഹിക്കാതിരിക്കാന്‍ അവില്ലെനിക്ക്..
മറുപടിഇല്ലാതാക്കൂതൊട്ടാവാടി എന്ന ഓര്മ പോലും നൊസ്റ്റാള്‍ജിയ ആണ്..
മനസ്സില്‍ തൊടുന്ന വരികള്‍
മറുപടിഇല്ലാതാക്കൂആശംസകള്
നല്ല മൂർച്ചയുള്ള വരികൾ
മറുപടിഇല്ലാതാക്കൂപ്രിയപ്പെട്ട ഇക്ക ,
മറുപടിഇല്ലാതാക്കൂവരികള് ഏറെ ഇഷ്ടമായി
വളരെ നനായി എഴുതി
സ്നേഹത്തോടെ,
ഗിരീഷ്
മറുപടിഇല്ലാതാക്കൂമറന്നു പോയവരോ
മരിച്ചു പോയവരോ അല്ല
ഇടക്കിടക്ക് കടന്നു വന്നു
മനസ്സില്‍ തൊടുന്നു
മടങ്ങിപ്പോകുന്നു......
വാസ്തവം ....നല്ല എഴുത്ത് ..ആശംസകള്‍ ...!
പരസ്പര ബന്ധമുള്ള സംശയങ്ങള്‍ .
മറുപടിഇല്ലാതാക്കൂനന്നായി ബന്ധിച്ചു
എത്താന്‍ വൈകി...
മറുപടിഇല്ലാതാക്കൂ_______ഹാ ...വരികളിലെ അര്‍ത്ഥവും അതളന്നു തരുന്ന അപാര വാഗ് വിസ്മയങ്ങളും അവര്‍ണ്ണനീയം.പറയട്ടെ ,കലവറയില്ലാതെ -ഇരുത്തം വന്ന ഒരു കവിയുടെ എല്ലാ 'ശ്രീത്വ'ങ്ങളും ഇവിടെ പ്രകടമാണ്.അതു തന്നെയാണ് ഇവിടെ പറന്നെത്താന്‍ പലപ്പോഴും തിടുക്കം കൂട്ടുന്നതും!എല്ലാം ചേര്‍ത്തുവെച്ചൊരു 'പുസ്തക പ്രകാശ'നത്തിനുള്ള സമയം സമാഗതം.ശ്രമിക്കുമല്ലോ?പ്രാര്‍ഥനകളോടെ,ഭാവുകങ്ങളോടെ,ഹൃദയപൂര്‍വ്വം....
ഭാവദീപ്തം എന്നു പറഞ്ഞുകൊള്ളട്ടെ......
മറുപടിഇല്ലാതാക്കൂബ്ലോഗുകളിൽ നല്ല കവിതകൾ വായിക്കാനാവുന്നത് ആഹ്ളാദകരം....
ഇക്കാ നല്ല കവിത
മറുപടിഇല്ലാതാക്കൂഈ തൊട്ടാവാടി പൂവിന് വാടാമല്ലിയുടെ സുഗന്ധം.ഇക്കാ ഇതെങ്ങനെ വരുത്തി.എന്നെങ്കിലും കാണുമ്പോൾ പറഞ്ഞു തരണേ....
മറുപടിഇല്ലാതാക്കൂനല്ലൊരു കവിത വായിച്ചു
മറുപടിഇല്ലാതാക്കൂകവിത മനസ്സിലാവില്ല എന്ന മുന്‍വിധിയോടെ ഒരിക്കലും വരാറില്ല ഇവിടെ .
മറുപടിഇല്ലാതാക്കൂകാരണം പദങ്ങളുടെ ആക്രോശം ഇല്ലാതെ വായന നടക്കും എന്നത് തന്നെ .
നന്നായി ഇതും.
ആശംസകള്‍
വാക്കുകള്‍
മറുപടിഇല്ലാതാക്കൂതൂക്കിനോക്കി നോക്കിയാല്‍
തൂക്കിലെറ്റപ്പെട്ടവരേക്കാള്‍
ഭാരം കാണും.
ഭാവങ്ങള്‍
അളന്നു നോക്കിയാല്‍
തുറുങ്കിലടക്കപ്പെട്ടവരേക്കാള്‍
രോഷം പുകയും.
ബന്ധങ്ങള്‍
അഴിച്ചുനോക്കിയാല്‍
തുറന്നു വിടപ്പെട്ടവരേക്കാള്‍
ശക്തി കാട്ടും.
കവിത നന്നയി ഇഷ്ടപ്പേട്ടു..
നല്ല വരികള്‍..... ആശംസകള്‍ മാഷെ.!
നല്ല കവിത ... ആശംസകള്‍ ഇക്കാ
മറുപടിഇല്ലാതാക്കൂനന്നായെഴുതി.
മറുപടിഇല്ലാതാക്കൂഅഭിനന്ദനങ്ങൾ!
അല്‍പ്പം താമസിച്ചെങ്കിലും നല്ല ഒരു കവിതവായിച്ച സന്തോഷം ഞാന്‍ പങ്കുവെക്കുന്നു .
മറുപടിഇല്ലാതാക്കൂവരികള് ലളിതവും മനോഹരവും
നല്ല വരികള്‍ ..
മറുപടിഇല്ലാതാക്കൂആശംസകള് ഇക്കാ
നന്നായിരിക്കുന്നു ,നല്ല വരികള്‍ .
മറുപടിഇല്ലാതാക്കൂപ്രിയപ്പെട്ട ഇക്ക,
മറുപടിഇല്ലാതാക്കൂസുപ്രഭാതം !
മഹത്തായ ഒരു ആശയം വളരെ ലളിതമായി എഴുതി.
ഹാര്ദമായ അഭിനന്ദനങ്ങള്‍ !
സസ്നേഹം,
അനു
മനസ്സില്‍ തൊടുന്നു മടങ്ങിപ്പോകുന്നു,
മറുപടിഇല്ലാതാക്കൂഅതുപോലെ ഈ കവിതയും.
സുന്ദരമായ വരികള്‍ ...
ആശംസകള്‍ ....
കവിത വെറും വാക്കുകള്‍ അടക്കിവെക്കല്‍ മാത്രമല്ലെന്ന് ഇത് പോലുള്ള ചില ബ്ലോഗ്ഗുകള്‍ ഓര്‍മ്മിപ്പിക്കുന്നു. ലളിതമായ ഭാഷയില്‍ വാക്കുകളെ അര്‍ത്ഥവത്തായി വിന്യസിക്കാനുള്ള ഈ ചാതുരിയാണ് ശ്രീ മുഹമ്മെദിലെ കവിയെ ഔന്നത്യത്തില്‍ എത്തിക്കുന്നത് എന്ന് ആര്‍ക്കും നിസ്സംശയം പറയാം ... ആശംസകള്‍
മറുപടിഇല്ലാതാക്കൂരചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂ