കണക്കു പുസ്തകം


  • ണക്കിന്റെ പുസ്തകത്തില്‍ 
  • തുറക്കപ്പെടുമ്പോഴാണ്,
  • കണ്ണുകള്‍ കൈവിട്ടു പോവുക.
  • കള്ളികളില്‍ ഒതുങ്ങാത്തവ
  • കയര്‍ പൊട്ടിക്കുമ്പോള്‍    
  • വണ്ടിക്കണക്കിനുണ്ടാവും വട്ടപ്പൂജ്യം.

  • വള്ളിപുള്ളികളിട്ടാലും
  • വാലും തലയും വയ്ക്കാത്തത്
  • വരവു ചിലവു കണക്ക്.  
  • വിക്സിന്‍റെ വില കേട്ടാല്‍    
  • (വി)ശ്വസിക്കാന്‍ പ്രയാസമുണ്ടെങ്കില്‍  
  • ചുക്കും കുരുമുളകും കൊണ്ട്
  • വിട്ടു പോവാത്ത ചുറ്റിക്കണക്ക്.

  • പ്രാക്കും പരിശോധനയും
  • പ്രാതലാക്കുമ്പോള്‍ സുഖംകിട്ടും,
  • അതിന്‍റെ ആശുപത്രിക്കണക്കില്‍ 
  • പ്രമേഹം..പ്രഷര്‍ 
  • പന്നിപ്പനി..ചിക്കന്‍ഗുനിയ 
  • പറഞ്ഞു പരത്താന്‍ പറ്റിയ കണക്കാണ്.

  • മടക്കിയ മഴക്കുട പോലെ    
  • ഇരിക്കുന്നിടം പെയ്യുന്നതാണ്
  • നരച്ച മനക്കണക്ക്.
  • കുപ്പി പൊട്ടിച്ചതും കുടുംബം വെളുപ്പിച്ചതും  
  • ഒറ്റക്കണക്ക്.
  • തുപ്പലും തൂറലും ആഘോഷമാക്കുമ്പോള്‍
  • തുടര്‍ന്നങ്ങോട്ട് നാറ്റക്കണക്ക്.

  • അക്കങ്ങളിലൊന്നും അവസാനിക്കാതെ
  • ഒരു നടുക്കമായ്‌ അകത്തു കിടക്കും  
  • ചില അഴിമതിയുടെ കണക്കുകള്‍ .
  • പടിക്കു പുറത്താക്കിയാലും    
  • പരാതിയില്ലാത്ത പട്ടിണിക്കണക്കുകള്‍ 
  • പാരാസിറ്റമോളിന്‍റെ ചിരിക്കുള്ളിലെല്ലാം
  • പലിശക്കണക്കുകള്‍ 
  • പുതുക്കിയ നിരക്കില്‍  പ്രദര്‍ശിപ്പിക്കുന്നവയാണ്
  • പ്രണയത്തിന്‍റെയും
  • പണയത്തിന്‍റെയും കണക്ക്.

  • വിറ്റാല്‍ വരവൊന്നും കാണില്ല
  • വിവാഹക്കണക്കിന്
  • ദുര്‍വിധിയുടെ കണക്കിലുണ്ടാകും
  • വന്‍ ചതിക്കുഴികള്‍ 

  • കണക്ക് പുസ്തകം അടച്ചു കഴിഞ്ഞാലും
  • കളം വിട്ടുപോവാത്തവയുണ്ട്.
  • അത് കണ്ണീര്‍ക്കണക്കുകള്‍ 
  • കാലഹരണപ്പെടാത്തവയാണ് ചില 
  • ചോരക്കണക്കുകള്‍ ..

  • കയ്യും കണക്കുമില്ലാത്തതും ഉണ്ട് 
  • അതാണ് ദൈവം കണക്കാക്കിയത്.
  •  
  •  
  •  
  •  
  •  
  •  

4 coment�rios :

4 അഭിപ്രായങ്ങൾ:

  1. എല്ലാ കണക്കുകളും ഒടുവില്‍ ശരിയാക്കുന്നത് ദൈവം മാത്രം .....

    ആശംസകള്‍ ....

    മറുപടിഇല്ലാതാക്കൂ
  2. മുഹമ്മദിക്കാ, ഇതാണ് വര്‍ത്തമാന കവിത. അഭിനന്ദനങ്ങള്‍ ഇനിയും എഴുതണം.

    ക്വാട്ടിയാല്‍ എല്ലാവരിയും ക്വാട്ടണം,അത്രയ്ക്കു നന്നു.

    "പുതുക്കിയ നിരക്കില്‍ പ്രദര്‍ശിപ്പിക്കുന്നവയാണ്,
    പ്രണയത്തിന്‍റെയും പണയത്തിന്‍റെയും കണക്ക്."

    മറുപടിഇല്ലാതാക്കൂ

നന്ദി.. വീണ്ടും വരിക.