നിലാവില്ലാത്ത വഴികളില്‍
![]() |
ഒരിക്കല്‍
നിറഞ്ഞു കിടന്നിരുന്നു
ഈ വഴികളിലെല്ലാം
സ്നേഹത്തിന്റെ മണല്‍ത്തരികള്‍
പൂക്കള്‍ വിടര്‍ന്നു നിന്നിരുന്നു
അതിന്റെ അതിര്‍വേലികളില്‍
മനസ്സില്‍ മുള്ളുകള്‍ ഒന്നും കാണില്ല,
മരങ്ങളിലും മനുഷ്യരിലും
കടന്നു പോകുമ്പോള്‍
ഒന്നു തലോടാതിരിക്കില്ല
ചിരിയും ചില്ലകളും.
ഉണങ്ങിയ മരങ്ങള്‍ക്കിപ്പോള്‍
ഒരപരിചിതന്റെ മുഖം
കൊതിച്ച ചില്ലകളിലൊന്നും
കൂടു കെട്ടാന്‍ കഴിയാതെ
പറന്നകന്നു പോയ കിളികളുടെ
ചിറകടികളില് മുറിയുന്ന
പുലരിയുടെ നിശ്ശബ്ദത.
എത്ര പൂമ്പാറ്റകളാണ് പോയ
ഉഷ,സ്സായന്തനങ്ങളില്‍
വര്‍ണ്ണചലനങ്ങളായത്..
എന്തൊക്കെ നിഴലുകളാണ്
പൂനിലാവിനെ
പുല്‍പ്പായ വിരിച്ചുറക്കിയത്.
ചിതല് പിടിച്ച പത്തായത്തില്
തിരഞ്ഞാല്‍ എലി തിന്നാത്ത
ഒരു വിത്തെങ്കിലും ബാക്കിയുണ്ടാകും
ഈ മണ്ണില്‍ കിടക്കട്ടെ
ഇത്തിരി സ്വപ്നങ്ങളെങ്കിലും
ഈ പാഴ്മണ്ണില്‍ മുളക്കട്ടെ.
3 coment�rios :
ജനപ്രിയ പോസ്റ്റുകൾ
കവിതകൾ
- മഹാമാരിയിൽ ശ്വാസം മുട്ടുമ്പോൾ
- റജബ്
- നിദാനം
- രാമന്
- കോമാളി
- വിരല്‍പ്പാടുകള്‍
- നേട്ടക്കണക്ക്
- കല്ലിൽ പൂത്തത്
- ഒരു നുണക്കഥ
- സ്മാർട്ട് ഇൻ്റലിജൻ്റ്സ്
- ഒന്നു , രണ്ട് കവിതകൾ
- മനിതം
- സ്മൈലീ കാണ്ഡം
- തിരുശേഷിപ്പ്
- രണ്ട് കൊച്ചു കവിതകള്‍
- മരപ്പാട്ട്
- മണ്ണാത്തിക്കുഞ്ഞമ്മ - പ്രീവിയസ് വെർഷൻ
- ബധിര മാ(ന)സം
- മായാവിലാസങ്ങള്‍
- പാളയും കയറും
- വ്യാജ വാങ്മുഖം
- അടയാളങ്ങള്‍
- കാ കാ.. കൂ കൂ.. ഒരു ലൈവ് കവിത
- വര്‍ഷമാപിനി
- നേര്‍ക്കാഴ്ച്ചകള്‍
- വഴിമരങ്ങള്‍
- ഇലയിലെ വായന
- വാനസ്പത്യം
- മധുരിക്കുന്ന ഓര്‍മ്മകള്‍
- മനുഷ്യപര്‍വ്വം
- ചിതലരിക്കാത്ത വാക്കുകൾ
- റസ്താക്
- കല്പ്പാന്തം
- അയിലത്തല
- പകല്‍പ്പൂരം
- സ്വപ്നങ്ങളുടെ ഇരകള്‍
- ഒരു നെരിപ്പോടിന്റെ നേര്‍പ്പതിപ്പ്
- ഒരുപാട്
- പരിണാമം
- ചില ഹ്രസ്വസംജ്ഞകള്‍
- കാത്തിരിപ്പ്
- വാസന്ത സ്മൃതികള്‍
- നൂല്‍പ്പുഴകള്‍
- വേഷങ്ങള്‍
- നരിമട
- മരുപ്പച്ചയുടെ പിറവി
- വായന
- പട്ടം
- വെള്ളിയാഴ്ച്ചകള്‍
- ശരണാലയവഴികള്
- സ്മാരക ശില
- വണ്ടിക്കാള
- വെളുത്ത കാക്ക
- മരത്തുള്ളികള്‍
- കണക്കു പുസ്തകം
- കാക്കത്തോട്ടിലെ കഥകള്‍
- പിന് വിളികള്‍
- ജാലകം
- നിലാവില്ലാത്ത വഴികളില്‍
- കടലാഴം
- ഗോപുര വിശേഷങ്ങള്‍
- പ്രണാദം
- വെള്ളെഴുത്ത്
- ഇറ്റ് വീഴുന്നത്..
- കാറ്റിനെപ്പോലൊരു വാക്ക്
- വായനയുടെ ഇEവഴികള്‍ !
- വെള്ളെഴുത്ത്
- കുഞ്ഞിക്കുറുക്കന്റെ കല്യാണം
- നഖീലുകള്‍ പറയുന്നത്
- വേലി
- ആയാമം
- കഥാന്ത്യം
- ആകാശത്തണല്‍
- കണ്ണാടി
- ആഴം
- കടല്‍ കാണുമ്പോള്‍
- ദിശ്യം
- അമ്മയുടെ വീട്
- കൊത്തിവെക്കപ്പെട്ട ജന്മങ്ങള്
- നാട്ടുകാഴ്ച്ചകള്‍
- തൊടുന്നവരും വാടുന്നവരും


nannayi.ninavil nnilavayi peythu
മറുപടിഇല്ലാതാക്കൂഇത്തിരി സ്വപ്നങ്ങള്‍ ..
മറുപടിഇല്ലാതാക്കൂനല്ല ഭാവന.
സ്വപ്നങ്ങളും ഭാവനയും കൈകോര്‍ക്കുമ്പോള്‍ കവിത വിരിയുന്നു - നിഴലുകള്‍ ഉള്‍ക്കൊണ്ട നിലാവുപോലെ - നിലാവിന്റെ സൌന്ദര്യം പോലെ.
ചിതല് പിടിച്ച പത്തായത്തില്
മറുപടിഇല്ലാതാക്കൂതിരഞ്ഞാല് എലി തിന്നാത്ത
ഒരു വിത്തെങ്കിലും ബാക്കിയുണ്ടാകും
ഈ മണ്ണില്‍ കിടക്കട്ടെ
ഇത്തിരി സ്വപ്നങ്ങളെങ്കിലും
ഈ പാഴ്മണ്ണില്‍ മുളക്കട്ടെ.