മണ്ണാത്തിക്കുഞ്ഞമ്മ - പ്രീവിയസ് വെർഷൻ









ആജീവനാന്തം 
ടോക്‌ ടൈം വാറന്റിയുള്ള 
ബാറ്ററി ലൈഫ്‌.

ഒരു ഒഎസിലും 
തളച്ചിടാൻ കഴിയാതെ
ഒരപൂർവ്വ ജീവിതത്തിന്റെ 
ശരവേഗം.

ഉള്ളടക്കങ്ങളിലെ ദുരിതക്കടലിൽ
സഹന പർവ്വതങ്ങളുടെ 
ശവദാഹം നടന്നാലും
ഉൾപ്പോറൽ വീഴാത്ത 
പിക്സൽ ഡിസ്പ്ളേ.

വലം കൈയ്യിലുള്ള വടി കുത്തി
ഇടം കൈയ്യാൽ ചുമട് താങ്ങി
കാതുകേൾക്കാത്ത പ്രാർത്ഥനകൾ
കാതങ്ങൾ മുറിച്ചു കടക്കുന്നു.

പാതകളും പാളങ്ങളും 
പരിസരം മറന്ന് 
ഒരു കൂപ്പുകൈയൊടെ
മാറി നിൽക്കും.
മരണവണ്ടികളുടെ മഹാവേഗം
മറ്റൊരായുസ്സിന്‍റെ 
ദുരിത പാളത്തിലേക്ക്
വാക്കുകൾ തുപ്പി വഴിമാറും.
ജനറേഷന്‍ ഗ്യാപ്പുകളില്ലാത്ത ചിരിയുമായി
കുഞ്ഞുകുട്ടികള്‍ കൂകിപ്പായും.

മനസ്സ് ഓഫ് മൂഡിലായാലും
മനുഷ്യരില്ലാത്ത ലോകവുമായി 
കുഞ്ഞമ്മക്ക് അരക്കിറുക്കിന്റെ
ക്ളൌഡ് കമ്പ്യൂട്ടിംഗ് കണക്ഷൻ.

തിരക്കുപിടിക്കുന്ന നേരങ്ങളിൽ
ദൈവങ്ങൾ മാറി വിളിക്കും.


പരിധിവിട്ടു കഴിയുമ്പോൾ
കണ്ണിലൊരു കടലിരമ്പം.
നനഞ്ഞ വിഴുപ്പുകൾ 
കുടഞ്ഞു വിരിക്കുമ്പോൾ
കറുത്ത പകലെല്ലാം 
വെളുക്കും.

വെളുത്ത പകലെല്ലാം 
കറുക്കും വരെ
കുഞ്ഞമ്മക്ക് 
അലക്കും ഉണക്കും.




22 coment�rios

22 coment�rios :

ബധിര മാ(ന)സം





മുഹറത്തിനും
ദുല്‍ഹജ്ജിനുമിടക്കാണ് 
അവതീർണ്ണമായ 
റഹ്മത്തിൻറെ  പുണ്യം.

ഭൂമിയിലെ
മനുഷ്യകുലത്തിനു വേണ്ടി
മൂകനും ബധിരനുമായൊരു 
മാനസ ഭാവം

അല്ലാഹുവിന്‍റെ അപ്രിയങ്ങളെ
ജീവിതത്തില്‍ പകര്‍ത്തിയവര്‍ക്കും
അവസാന നാളിലെങ്കിലും അത് 
മനസ്സമാധാനം നല്‍കും.

യുഗയുഗ്മങ്ങളായ് അതിനെ
ആദരിച്ചവരും അനാദരിച്ചവരും
ഒരേകജാലക പ്രപഞ്ചത്തില്‍
സമാനരൂപികളായി നില്‍ക്കുമ്പോള്‍

ബധിരരേയും മൂകരേയും
വാഗ്മികളും വാചാലരുമാക്കുന്ന
അന്ത്യ വിചാരണ വേളയില്‍
ആരെയും ചൂണ്ടിക്കാണിക്കാന്‍ 
കഴിയാത്ത റജബ് എന്ന മാസത്തിന് 
അഭിവന്ദ്യനായൊരു മനുഷ്യന്‍റെ
മതവും ഹൃദയവും.

(അതിനെ ആദരിച്ചവരെല്ലാം
നിശ്ശബ്ദതയുടെ നിറകുടങ്ങളായി
മാറുമ്പോഴും
അനാദരിച്ചവരുടെ ആര്‍ത്തനാദങ്ങള്‍
കര്‍ണ്ണപുടങ്ങളിലൊരു
കല്ലുമഴയായി പെയ്യുമ്പോഴും)

ബധിര കര്‍ണ്ണങ്ങളോടെ
ഉഹദ് മലപോലെയുറച്ച
വിശ്വാസപ്പെരുമയില്‍ അതിന്‍റെ ശിരസ്സുയരും.
ആ മൌനപര്‍വ്വത്തില്‍
അല്ലാഹുവിന്‍റെ ചോദ്യങ്ങള്‍
വിള്ളലായി വീഴും.

തിന്മകൾക്കൊന്നും  
കാത് കൊടുത്തില്ലെന്ന് 
സഹനപര്‍വ്വത്തില്‍ നിന്നും
സംസമിന്‍റെ പരിശുദ്ധിയോടെ
അതിന്‍റെ സര്‍വ്വജ്ഞാനവും
ഉരുകും.

( പാശ്ചാത്താപത്താൽ 
നിറതടാകമായി മാറുന്ന
കണ്ണുകള്‍ക്കായി അത്
പ്രതീക്ഷയോടെ ചുറ്റും
നോക്കും.)

അല്ലാഹുവതിനെ
നക്ഷത്രങ്ങള്‍ തുന്നിയ
ഒരാകാശ വിരിപ്പിലിരുത്തും.
അനന്തകോടിയുഗങ്ങളിലെ
സര്‍വ്വ ചരാചരങ്ങള്‍ക്കും
പരിചയപ്പെടുത്തും:

ഇതാ..
അപവാദവും
പരദൂഷണവുമില്ലാത്ത,
പരിശുദ്ധവും
പവിത്രവുമായ
നിങ്ങളുടെ രക്ഷിതാവിന്‍റെ
മാസം.

ബധിരനായ മാ(ന)സമേ..
അനനന്തകോടി
സൌരയൂഥങ്ങളിലെ
സര്‍വ്വസ്പന്ദനങ്ങളുമപ്പോള്‍
നിനക്ക് വേണ്ടി തുടിക്കും.



@ "ബധിരനായ റജബ്" 
ഇരിങ്കൂറ്റൂര്‍ മഹല്ലിലെ ഖത്തീബ് നടത്തിയ പ്രസംഗത്തിലെ ആശയം. 


14 coment�rios

14 coment�rios :

മായാവിലാസങ്ങള്‍






ടിമകളായ ശില്‍പ്പികളാണ്
ആള്‍ദൈവങ്ങള്‍ക്ക്
കയ്യും കാലും കൊത്തുന്നത്.
അന്ധരായ ആരാധകര്‍ അവര്‍ക്ക് 
കണ്ണും കാതും കൊടുത്തു.

ഊമകളായ അനുയായികളാണ് 
ആള്‍ദൈവങ്ങള്‍ക്ക്   
മായാവിലാസങ്ങളുണ്ടാക്കിയത്.
സപ്തധാതുക്കളുള്ള ശരീരങ്ങളാണ്
അവതാരങ്ങളുടെ
ദിവ്യപരിവേഷമണിയുന്നത്.
   
രസാദിഗുണങ്ങള്‍ ക്ഷയിക്കുമ്പോള്‍  
ആള്‍ദൈവങ്ങളുടെ സിരകളിലും
എണ്ണവറ്റിയ കല്‍വിളക്കുകളായി  
കരിന്തിരികളാല്‍ പുകയുന്നു.

അടിമകളുടെ വാര്‍ത്തുളിത്തെറ്റില്‍
ഉടഞ്ഞു പോയെക്കാമെന്ന ഭയത്തോടെ  
കൊത്തും മിനുക്കും സഹിച്ച് 
കല്ലായിത്തീരുന്ന ദൈവങ്ങള്‍.

14 coment�rios

14 coment�rios :

പാളയും കയറും








പാറ്റക്കവുങ്ങില്‍ നിന്നൊരു 
തളിര്‍ വെറ്റിലയിറുത്ത്
പച്ചടക്കയും ചുണ്ണാമ്പും കൂട്ടി
മുത്ത്യമ്മ മുറുക്കിത്തുപ്പുന്നതെല്ലാം 
കരിമുരുക്കിന്‍റെ പൂക്കള്‍

വടക്കേ കോലായപ്പടിയില്‍  

മുത്ത്യമ്മ മയങ്ങാന്‍ കിടന്നാല്‍ 
പോക്കുവെയിലിന്റെ മേലാപ്പിനുള്ളില്‍ 
പാളവിശറിയിലെ പാട്ടുകള്‍ 

*അമ്മാമന്റെ കഴുത്തറുക്കേണം

അരത്തുടം ചോരയെടുക്കണം
*കഞ്ഞുണ്ണിയുടെ തലയരിയേണം
ഒന്നരത്തുടം നീരെടുക്കേണം
ഇരുനാഴി എണ്ണയളന്നെടുക്കേണം
ഒരു നാളികേരത്തിന്റെ പാലും വേണം
*അഞ്ജനക്കല്ല് പൊടിച്ചു ചേര്‍ക്കേണം
*ചരല്‍പ്പാകത്തില്‍ കാച്ചിയരിക്കണം 
കുട്ടിക്കുറുമ്പിയെ തേച്ചു കുളിപ്പിക്കണം. 

പടിപ്പുരക്കപ്പുറത്തൊരു വളച്ചെട്ടിച്ചി 

പാത്തും പതുങ്ങിയും നില്‍ക്കും 
കുട്ടിക്കുറുമ്പി കിണുങ്ങിയാല്‍ മുത്ത്യമ്മ    
വടി വെട്ടി വെള്ളാരങ്കണ്ണുരുട്ടും
കുട്ടിക്കുറുമ്പി പിണങ്ങിത്തുടങ്ങിയാല്‍ 
കരിവളയണിയിച്ചു കൈകൊട്ടും. 
ചെട്ടിച്ചി വള വള പൊട്ടിച്ചേ..
ഒരു തേങ്ങാപ്പൂളോണ്ടൊട്ടിച്ചേ..

പറമ്പിലും പള്ള്യാലിലും  

മുത്ത്യമ്മയുടെ നിഴല്‍ തെളിഞ്ഞാല്‍   
മരങ്ങളായ മരങ്ങളിലെല്ലാം 
പൂവും കായും നിറയും.  
പാളച്ചെരുപ്പും പാളത്തൊപ്പിയും 
പാളവണ്ടിയും മുത്ത്യമ്മയുണ്ടാക്കും 
പാതാളക്കിണറ്റിലെ പനിനീരിടക്കിടെ
പാളത്തൊട്ടിയില്‍ കോരിക്കുടിക്കും 
പാളേങ്കയറില്‍ ഊഞ്ഞാലാടും.

കുട്ടിക്കുറുമ്പിയെ  ഊട്ടുന്ന നേരം

മുത്ത്യമ്മക്കമ്പിളിമാമന്‍റെ മുഖവട്ടം
കുട്ടിക്കുറുമ്പിയെ ഉറക്കുന്ന നേരം  
മുത്തശ്ശിക്കഥയുടെ മായാലോകം.

മുരുക്കിന്‍ ചോട്ടില് കെടന്നവള്..

മുന്നാഴെൃണ്ണ കുടിച്ചവള്..
മോതിരക്കയ്യോണ്ട് ഒന്നോ രണ്ടോ..
തന്നാലുണ്ണി പ്ളീം..

പാളവിശറിയില്‍ നിന്നുള്ള 

പാട്ട് തീരുമ്പോഴേക്കും 
പഴുക്കടക്കയുടെ മണമുള്ളൊരു 
കാറ്റ് വരും.. 
തഴുകിത്തലോടിയുറക്കും.



* അമ്മാമന്‍ : ഉമ്മത്ത് എന്ന ഔഷധസസ്യം
* കഞ്ഞുണ്ണി: ഔഷധസസ്യം
* അഞ്ജനക്കല്ല് : ഔഷധം
* ചരല്‍ പാകം : എണ്ണ കാച്ചിയെടുക്കുന്ന രീതി



24 coment�rios

24 coment�rios :

വ്യാജ വാങ്മുഖം


രുതല മുട്ടിയില്ലെങ്കിലും ഒരു
മഹാനദിയുടെ ഗതിവിഗതികള്‍

ദൈവകല്‍പ്പനകളുടെ മഹാമേരുക്കളില്‍

പാദസ്പര്‍ശനം.
അവതാരപുരുഷരുടെ
പുണ്യസ്ഥലികളില്‍ അമൃത ചുംബനം.
നിയോഗവഴികളിലെ
നിമ്നോന്നതങ്ങള്‍ താണ്ടി
ഇരുകരകളില്‍ മുട്ടുമ്പോഴും
കരുണവറ്റിയ കരസ്പര്‍ശം.

മട്ടുകുത്തിയവരെയെല്ലാം തട്ടിമാറ്റുമ്പോഴും

ഒരു മണ്‍തരിപോലും കൈവിട്ടുകളയാത്ത
പ്രളയകാല പ്രകൃതം.

ജന്മപുണ്യം തേടിയുള്ള തീര്‍ഥയാത്രയില്‍

നടുക്കടലില്‍ എത്തിയാലും നദീവേഗം.
പ്രാര്‍ഥനയുടെ വിറകൈകളില്‍
ദൈവത്തിങ്കലേക്ക് നീട്ടിപ്പിടിച്ച
യാചാനാപാത്രത്തില്‍
പ്രായശ്ചിത്തത്തിന്‍റെ പകലുകളില്ല
പാശ്ചാത്താപത്തിന്റെ രാവുകളില്ല

ജീവിതവും മരണവും

സ്വര്‍ഗ്ഗവും നരകവുമെല്ലാം
അനശ്വരതക്ക് വേണ്ടിയുള്ള
അഗ്നിപരീക്ഷകളെന്നറിയുന്നു.
എന്നാലും മനസ്സും ശരീരവും
നശ്വരജീവിത സ്വപ്നങ്ങളിലേക്കുള്ള
ജലപാതകള്‍ തേടുന്നു.

സൂര്യതേജസ്സില്ലാത്ത ആത്മാവില്‍

ബാഷ്മീകരിക്കപ്പെടാത്ത ദുശ്ചിന്തകള്‍
ദൈവകാരുണ്യത്തിന് വിധിക്കപ്പെട്ട
ശിഷ്ടജീവിത സായാഹ്നങ്ങളെ
ശയനപ്രദക്ഷിണം വയ്ക്കുമ്പോഴും
അതിമോഹങ്ങള്‍ മഹാസമുദ്രമായി
ഉള്ളിന്റെയുള്ളില്‍ അലയടിക്കുന്നു.

മുഖം മൂടിവച്ച നിര്‍വ്വികാരതയിലും

പുനര്‍ജീവിതത്തിലേക്ക് മടങ്ങുവാനുള്ള
അനന്തമായ വ്യഗ്രത.
അര്‍ഹതപ്പെടാത്ത ഭൂമികയിലേക്ക്
അടര്‍ന്നു വീഴുവാനുള്ള ത്വര.


32 coment�rios

32 coment�rios :