ആകാശത്തണല്‍





ന്റെ പ്രഭാതങ്ങള്‍ക്കൊരിക്കലും 
പുലരിത്തുടിപ്പുണ്ടാകാറില്ല.
ഒന്നുകില്‍ വെയിലിന്‍റെ
വിളറിയ ചിരി.
അല്ലെങ്കില്‍ മഞ്ഞിന്‍റെ
മരവിച്ച നോട്ടം.

പ്രദോഷങ്ങള്‍ക്കുമുണ്ടാവാറില്ല;
പ്രസന്നാത്മകത.
നിവര്‍ന്നു നിന്ന് 
മൂര്‍ദ്ധാവില്‍ ഉമ്മവച്ചിട്ടുണ്ടാവില്ല
ഒരു പകലും.

ഇളം കാറ്റില്‍ ഹൃദയം
ഇലകളില്‍ കിടന്നു തുള്ളുമ്പോള്‍
സ്മരണകള്‍ കരിയിലകളായി
കാട് കയറും.

മഞ്ഞും മഴയും വെയിലും   
ആകാശത്തിന്റെ കാരുണ്യങ്ങളെന്ന്
തളിരിലകളുടെ കാതില്‍ വന്ന്
കാറ്റ് പാടുമ്പോള്‍

കുനിഞ്ഞു പോകും ശിരസ്സ്,
ഒരു കുന്നിന്റെ നെറുകയില്‍ നിന്ന്
മണ്ണിന്റെ മടിയിലേക്ക്.



12 coment�rios

12 coment�rios :

കഥാന്ത്യം

ണുപ്പില്‍ കടല്‍ക്കാക്കകള്‍  പോലെ
പറന്നു വന്നു താണുവണങ്ങിയവര്‍ ,
തീച്ചിറകു മുളച്ച വെള്ളിത്തിരകളായി
ഇരമ്പിക്കലമ്പി വരുന്നത്
കരയിലിരുന്ന് കാണുമ്പോള്‍ ,

അന്ധാളിച്ച അകക്കണ്ണുകളില്‍
തിളച്ചു മറിഞ്ഞു തൂവുന്നത്
ചിപ്പി പെറുക്കുന്നവന്‍റെ കൌതുകമൊ
ദിക്ക് തെറ്റിയവന്റെ തിടുക്കമൊ അല്ല.

പ്രകാശഗോപുരങ്ങളിലെല്ലാം
പ്രളയത്തിനു സ്വാഗതമോതുന്ന
പ്രാവിന്‍ കൂട്ടങ്ങള്‍
മൌന പ്രാര്‍ത്ഥനയോടെ
കാത്തിരിക്കുമ്പോള്‍ ,
കാവല്‍ നഷ്ടപ്പെട്ട കൂടാരത്തിന് ചുറ്റും
നടുക്കങ്ങളുടെ നടുക്കടലില്‍പ്പെട്ട
അവസാനത്തെ നടത്ത.

കപ്പലിനെ പേടിച്ചൊന്നും ഇനി
അടങ്ങിക്കിടക്കില്ലെന്ന്
കടല്‍  വിളിച്ചു പറയുന്നത്
കാറ്റ് ചെവിയിലെത്തിക്കുന്നു.
തുഴകള്‍ക്കെതിരെ നെഞ്ചു കാണിക്കുന്ന
ഭയരഹിതരായ തിരകളിലൂടെയപ്പോള്‍
കവചിതവാഹനങ്ങള്‍ കവാത്തു നടത്തുന്നു.

കലങ്ങിയ കടല്‍ ..
അതനുഭവിച്ചതിന്റെ തുഴപ്പാടുകളിലൂടെ
അടങ്ങിക്കിടക്കുന്ന അശാന്തിയുടെ
തീരങ്ങളിലേക്കുള്ള അവസാനത്തെ യാത്ര.
കപ്പല്‍ ചാലുകള്‍ തിരഞ്ഞാലും
തെളിവൊന്നും കണ്ടെത്താത്ത
കരയുടെ ചില അടയാളങ്ങള്‍
അതിന്റെ ഉള്ളിലുടഞ്ഞ് ചിതറുന്നു.

അരിച്ചുപെറുക്കിയാലും കിട്ടാത്തതാണ്
കടല്‍മുഖത്ത് ഒട്ടിച്ചു വച്ചിരിക്കുന്നത്
അലറിയകലുന്നവന്റെ കാല്‍പ്പാടുകളെല്ലാം
അത് പിന്തുടര്‍ന്നു മായ്ക്കുന്നു.

ഓരോ സുനാമിക്കു ശേഷവും
ചില ഭൂപടങ്ങളില്‍  അതിങ്ങനെയൊക്കെ
അടയാളപ്പെടുത്തി വച്ചിട്ടുണ്ടാകും.

5 coment�rios

5 coment�rios :

ആയാമം








മോഹനമീയുലകില്‍ പാറി വീണപ്പോള്‍
തൂമരത്തുമ്പില്‍ നിരാലംബനായ്‌ കൂട്ടില്‍
മോഹവിഹീനനായ്‌ നിദ്രയെ ചുംബിച്ചു
വാസരസ്വപ്നത്തിലാര്‍ന്ന പതംഗമായ്‌ .

പാറിപ്പറന്നപ്പോള്‍  ദൂരവിദൂരമാം
ഏതോ വിളക്കിന്‍ വെളിച്ചം കണ്ടുച്ചത്തില്‍
കൂകിയാര്‍ത്താമോദസോന്മാദമോടഗ്നി
തേടിയലയുന്ന ശീകരപ്രാണിയായ്

മിന്നിത്തെളിഞ്ഞപ്പോള്‍ വ്യര്‍ഥമാം ജീവിത 

സാഗരത്തില്‍ മദിച്ചാര്‍ത്തനായ്‌,വ്യാമോഹ 
ഗര്‍ദ്ദനായ്,ആനന്ദ ചിപ്പിയിലൂറിയ 
വൈഡൂര്യരത്നത്തിന്നഗ്നിസ്ഫുലിംഗമായ്‌.. .

കാലമൊരഗ്നിയായ്‌ ആളിപ്പടര്‍പ്പോള്‍  
കത്തിക്കരിഞ്ഞുപോയ് വര്‍ണ്ണചിറകുകള്‍
നെയ്ത്തിരിപോല്‍ ജീവശക്തി തളര്‍ന്നസ്ത
പ്രജ്ഞനായ്‌ ,ആവേശ ശൂന്യനായ്‌.,ഭൂമിയില്‍ ..




(ആയാമം = നീളം)

18 coment�rios

18 coment�rios :

വേലി





തു വേലിയും 
എളുപ്പം പൊളിക്കാം
കെട്ടലാണ് കഷ്ടം..

മുള്ളു വെട്ടുമ്പോഴെ മുറിയും
മുളയിലെ ബന്ധങ്ങള്‍
തറി നാട്ടിയാല്‍ പൊടിക്കും 
തലനാരിഴ പ്രശ്നങ്ങള്‍ 
എത്ര കെട്ടിയാലും കാണും 
എന്തെങ്കിലും ചില പഴുതുകള്‍ 
ഉപ്പൊ മുളകൊ വായ്പ്പ വാങ്ങാം
ആടോ പശുവോ വേലി ചാടാം.

തുമ്പികളിരിക്കുന്നു ചില കമ്പുതെല്ലുകളില്‍
പുഞ്ചിരി വിരിയുന്നു ചില കൊമ്പുചില്ലകളില്‍ 
പ്രണയം പൂക്കുന്നിടത്തെല്ലാം
പുകഴ്ത്തിക്കെട്ടലുകള്‍ 
പുകയുന്നവര്‍ക്കിടയില്‍ ചില
താഴ്ത്തിക്കെട്ടലുകള്‍ 
വിളഞ്ഞവര്‍ക്കിടയിലെന്നും 
വളച്ചു കെട്ടലുകള്‍ 
വിളവ് തിന്നു മുടിക്കുന്നവര്‍
മുനവച്ച മുള്ളുവച്ച 
മതില്‍ വേലികള്‍

മതിലുകളെല്ലാം എളുപ്പം കെട്ടാം,
അവ പൊളിക്കലാണ് കഷ്ടം


മനുഷ്യരും മതങ്ങളും അതിരിട്ടിരിക്കും
കൊടികളും ചിഹ്നങ്ങളും കുടിവച്ചിരിക്കും 
വഴിതെറ്റി പൊന്നോരെ 
വലവീശിപ്പിടിക്കും
വഴിമാറിപ്പോണോരെ 
കെണിവെച്ചു കുടുക്കും.

കെട്ടാനും പൊളിക്കാനും 
പറ്റാത്ത ഉയരത്തില്‍ 
ചില വന്‍മതിലുകള്‍ 
പേരിനൊരു വേലി മാത്രം 
നേര്‍വഴിയില്‍ നയിക്കുന്നവർ.

മാവേലി പോയിക്കഴിഞ്ഞാലും
വാമനനേപ്പോലെ 
ചില വയ്യാവേലികള്‍ 
വേലിയേറ്റത്തിൽ വണരുളുന്നവർ
വേലിയിറക്കത്തിൽ വീണുരുളുന്നവർ
നാടുവാഴുന്ന തലമുറകൾ.


23 coment�rios

23 coment�rios :