ശരണാലയവഴികള്‍

ഞ്ഞടങ്ങും വരെയെങ്കിലും
ഈ നിമിഷങ്ങളെ നാം
മനസ്സു കൊണ്ടെണ്ണുന്നു.
ജീവിതം നാലുവരിയില്‍ 
ഒഴുകുമ്പോഴെല്ലാം ഇങ്ങിനെ   
കാത്തു നില്‍ക്കുന്നവന്‍റെ 
പിന്നിലായിരിക്കണം 
നമുക്കൂഴം.

എങ്ങോട്ടും തിരിയരുത്.
ആശങ്കയില്‍
കുരുങ്ങിപ്പോയ വഴിയുടെ  
കഴുത്തറ്റം കാണും വരെ.

ഇടക്കിടക്കു നോക്കണം 
ഇടത്തും വലത്തുമുള്ളവരുടെ 
കണ്ണാടിയില്‍.
നമുക്കുള്ള നിരത്ത് 
തിരക്കുള്ളതല്ലെങ്കിലും
അങ്ങാടിയിലെത്താന്‍
ചിലര്‍ക്കതു  മതിയാകും.

പച്ചയും മഞ്ഞയും 
പരിഹാസത്തിരക്കില്‍ 
നമുക്കുള്ളതെല്ലാം മറക്കും.
ചുറ്റുവട്ടത്തൊന്നും കാണാതെ നാം,
ചുവപ്പിനെ മാത്രം ശപിക്കും 

എത്ര പെട്ടെന്നാണ് ചില വഴികള്‍ 
നമ്മെ പിഴപ്പിക്കുന്നത് !

താക്കോലുണ്ടെങ്കിലും 
അതൊരിക്കലുമിനി നമ്മെ
അടച്ചു പൂട്ടാനായി  
തിരിച്ചു വരില്ലല്ലൊ!

അത്യാവശ്യങ്ങള്‍
തുറന്നു വച്ചവരുടെ കമ്പോളത്തില്‍ 
ഇനിയും പുരാവസ്തുക്കളുണ്ട്.
ചില്ലറ തീരുവോളം 
ചിലവാക്കാനുള്ളതില്‍ നിന്ന്  
അവരെന്തിനാണാവൊ നമ്മെ 
പുറത്തേക്കു വലിച്ചെറിഞ്ഞത്‌?

അടുത്ത കയറ്റം വരെയെങ്കിലും
ഈ ഇറക്കത്തിന് 
നീളം കിട്ടിയിരുന്നെങ്കില്‍?
വഴുക്കലിനിടക്കുവച്ചെങ്കിലും
ഈ വഴിക്കൊരു വാലും 
തലയും കണ്ടെത്താമായിരുന്നു.
......................................
കാത്തു നില്‍ക്കുന്നവന്‍റെ 
പിന്നില്‍ തന്നെയാണ് വീണ്ടും 
നമുക്കൂഴം.
നല്ലത്..
കണ്ണിലേക്ക്,
അത്രയധികമുണ്ട്
വെളിച്ചത്തിന്‍റെ കുത്ത്.

1 coment�rios :

1 അഭിപ്രായം:

  1. ആശങ്കയില്‍
    കുരുങ്ങിപ്പോയ വഴിയുടെ
    കഴുത്തറ്റം കാണും വരെ.
    -കവിത നന്നായി.

    മറുപടിഇല്ലാതാക്കൂ

നന്ദി.. വീണ്ടും വരിക.