വായന
മരത്തില്‍ വായിക്കുമ്പോള്‍
മനസ്സില്‍ നന്മ
പൂക്കളെ പഠിക്കുമ്പോള്‍
പുതിയൊരുണ്മ
മണ്ണില്‍ തിരഞ്ഞാലോ
മറുജന്മ മുഖം
മാനത്തു തേടുമ്പോള്‍
മഹാമൌന സുഖം.
മുള നുള്ളിക്കളഞ്ഞാലും
മുളപൊട്ടി വിരിയുന്നു
ശകുന സങ്കല്പ്പങ്ങളില്
ശവംനാറിപ്പൂക്കള്‍
തലയരിഞ്ഞെടുത്താലും
തളിര്‍ചൂടി നില്ക്കുന്നു
സഹന സങ്കടങ്ങളില്‍
ദുരിതപ്പൂമരങ്ങള്‍
കല്ലുമഴ,കണ്ണേറുകള്‍
ഇടനെഞ്ചിലിടിനാദം
കായുതിര്‍ന്ന ചില്ലകളില്‍
കാണാക്കിളിക്കൊഞ്ചലുകള്‍
പൂര്‍വ്വ സ്മൃതിയുണരുമ്പോള്‍
പൂവിടുന്നു ശോകം
വേദനകള്‍ വേരോടുമ്പോള്‍
കാതലിനു ഭാരം
ഇനിയുള്ള വഴിദൂരം
ഇലകള്‍ വീണു മായുമ്പോള്‍
ഊറിയൂറിച്ചിരിക്കുന്നു
ഉച്ചിയിലൊരു സൂര്യന് .
4 coment�rios :
പട്ടം
എന്നൊന്നും ചോദിക്കരുത്.
യാത്രയുടെ പകുതിയില്‍ വച്ച്
അതിനൊരുത്തരം
അപ്രസക്തം.
എങ്ങോട്ടു വേണമെങ്കിലും
പറക്കാന്‍ കഴിയുന്ന
ചിറകുള്ളപ്പോള്‍
പല്ലി ചുമരില്‍ ചിലച്ച്
എങ്ങോട്ടെങ്കിലും
വഴി കാണിക്കുമെന്ന്
പ്രതീക്ഷിക്കരുത്.
ചരട് പൊട്ടിയില്ലെങ്കിലും
താഴെ ഭൂമിയും
നദിയും കടലും ഒക്കെ
കാത്ത് കിടക്കുമ്പോള്‍ ,
ഇതിലും നല്ല സ്വപ്നം കാണാന്‍
പ്രകാശത്തിന്റെ വേഗം
തന്നെ വേണം .
2 coment�rios :
വെള്ളിയാഴ്ച്ചകള്‍
വേനലവധി കഴിഞ്ഞെത്തിയ
പ്രവാസിയെപ്പോലെയാണ്
വെള്ളിയാഴ്ചകളിലെ വെയില്
ഉറക്കവാതില്‍ പതുക്കെത്തുറന്നു
അതു നമ്മെ പകല്ക്കിനാവില്
നിന്നും ഉണര്‍ത്തും.
വിഷാദം വിലീനമായൊരു
പുലര്‍ക്കാല ചിരിയോടെ.
വേനല്‍പ്പൊറുതിയുടെ വിശേഷങ്ങള്‍
വാടിയ വെയിലായ് വാതോരാതെ..
വിലക്കയറ്റം തൊഴിലില്ലായ്മ..
വിവാഹം മരണം..
പണി തീരാത്ത വീട്..
പിണങ്ങിപ്പോയ ബന്ധുക്കള്‍ ..
രോഗം കടം ബ്ലേഡ്..
കച്ചിത്തുരുമ്പില്‍ നിന്നും
ഒരു കത്തിക്കയറല്‍ .
ഉച്ചക്കിറുക്കനെപ്പോലെ
പിച്ചും പേയും.
കടല്‍ക്കാക്കയേപ്പോല്‍ കരയും
(വിരഹക്കടലില്‍ കുളിച്ചവന് )
ഉപ്പുകാറ്റായ് വിയര്‍പ്പിക്കും
(ചിക്ക്ലി വായ്പ്പ ചോദിച്ച്)
മറവിയുടെ പൊക്കണത്തില്‍ ചിലപ്പോള്‍
ഉണ്ണിയപ്പം ഹല്‍വ അച്ചാര്‍ മണം.
ഓട്ട വീണ കാശു കുടുക്കയിലപ്പോള്‍
വിളറി വെളുത്തോരാകാകാശ മുഖം.
ഒരിടവേളക്കുശേഷം..
കടങ്കഥകളുടെ കത്തുകെട്ടുകളഴിച്ചു
കണ്ണീരു പോലൊന്നു നിനക്കും.
ഒടുവില്‍ ,
ഹോ..എന്തൊരോടുക്കത്തെ ചൂട്..
എന്നും മറ്റും ചില
അത്മഗതങ്ങളും ചുമന്ന്
മരുഭൂമിയില്‍ മായും.
വെള്ളിയാഴ്ചകളിലെ
തണുപ്പിനെക്കുറിച്ച്
ആരും ഒന്നും പറയാറില്ല.
അതിനു സ്വര്‍ഗ്ഗത്തിലെ
വെളുത്ത പനിനീര് പൂവിന്റെ
സുഗന്ധം ഉള്ളതു കൊണ്ടായിരിക്കണം
മരുഭൂമിയിലേക്ക്..,
ഇനി മടക്കയാത്രയില്ലാത്തവന്റെ
ഓര്‍മയിലേക്ക്
മൌനത്തിന് റീത്തായ്
സമര്‍പ്പിക്കും.
പ്രവാസിയെപ്പോലെയാണ്
വെള്ളിയാഴ്ചകളിലെ വെയില്
ഉറക്കവാതില്‍ പതുക്കെത്തുറന്നു
അതു നമ്മെ പകല്ക്കിനാവില്
നിന്നും ഉണര്‍ത്തും.
വിഷാദം വിലീനമായൊരു
പുലര്‍ക്കാല ചിരിയോടെ.
വേനല്‍പ്പൊറുതിയുടെ വിശേഷങ്ങള്‍
വാടിയ വെയിലായ് വാതോരാതെ..
വിലക്കയറ്റം തൊഴിലില്ലായ്മ..
വിവാഹം മരണം..
പണി തീരാത്ത വീട്..
പിണങ്ങിപ്പോയ ബന്ധുക്കള്‍ ..
രോഗം കടം ബ്ലേഡ്..
കച്ചിത്തുരുമ്പില്‍ നിന്നും
ഒരു കത്തിക്കയറല്‍ .
ഉച്ചക്കിറുക്കനെപ്പോലെ
പിച്ചും പേയും.
കടല്‍ക്കാക്കയേപ്പോല്‍ കരയും
(വിരഹക്കടലില്‍ കുളിച്ചവന് )
ഉപ്പുകാറ്റായ് വിയര്‍പ്പിക്കും
(ചിക്ക്ലി വായ്പ്പ ചോദിച്ച്)
മറവിയുടെ പൊക്കണത്തില്‍ ചിലപ്പോള്‍
ഉണ്ണിയപ്പം ഹല്‍വ അച്ചാര്‍ മണം.
ഓട്ട വീണ കാശു കുടുക്കയിലപ്പോള്‍
വിളറി വെളുത്തോരാകാകാശ മുഖം.
ഒരിടവേളക്കുശേഷം..
കടങ്കഥകളുടെ കത്തുകെട്ടുകളഴിച്ചു
കണ്ണീരു പോലൊന്നു നിനക്കും.
ഒടുവില്‍ ,
ഹോ..എന്തൊരോടുക്കത്തെ ചൂട്..
എന്നും മറ്റും ചില
അത്മഗതങ്ങളും ചുമന്ന്
മരുഭൂമിയില്‍ മായും.
വെള്ളിയാഴ്ചകളിലെ
തണുപ്പിനെക്കുറിച്ച്
ആരും ഒന്നും പറയാറില്ല.
അതിനു സ്വര്‍ഗ്ഗത്തിലെ
വെളുത്ത പനിനീര് പൂവിന്റെ
സുഗന്ധം ഉള്ളതു കൊണ്ടായിരിക്കണം
മരുഭൂമിയിലേക്ക്..,
ഇനി മടക്കയാത്രയില്ലാത്തവന്റെ
ഓര്‍മയിലേക്ക്
മൌനത്തിന് റീത്തായ്
സമര്‍പ്പിക്കും.
1 coment�rios :
ശരണാലയവഴികള്
മഞ്ഞടങ്ങും വരെയെങ്കിലും
ഈ നിമിഷങ്ങളെ നാം
മനസ്സു കൊണ്ടെണ്ണുന്നു.
പച്ചയും മഞ്ഞയും
ഈ നിമിഷങ്ങളെ നാം
മനസ്സു കൊണ്ടെണ്ണുന്നു.
ജീവിതം നാലുവരിയില്‍
ഒഴുകുമ്പോഴെല്ലാം ഇങ്ങിനെ
ഒഴുകുമ്പോഴെല്ലാം ഇങ്ങിനെ
കാത്തു നില്ക്കുന്നവന്റെ
പിന്നിലായിരിക്കണം
നമുക്കൂഴം.
എങ്ങോട്ടും തിരിയരുത്.
ആശങ്കയില്‍
കുരുങ്ങിപ്പോയ വഴിയുടെ
കഴുത്തറ്റം കാണും വരെ.
ഇടക്കിടക്കു നോക്കണം
ഇടത്തും വലത്തുമുള്ളവരുടെ
കണ്ണാടിയില്‍.
നമുക്കുള്ള നിരത്ത്
തിരക്കുള്ളതല്ലെങ്കിലും
അങ്ങാടിയിലെത്താന്‍
ചിലര്‍ക്കതു മതിയാകും.
പച്ചയും മഞ്ഞയും
പരിഹാസത്തിരക്കില്‍
നമുക്കുള്ളതെല്ലാം മറക്കും.
ചുറ്റുവട്ടത്തൊന്നും കാണാതെ നാം,
ചുവപ്പിനെ മാത്രം ശപിക്കും
ചുവപ്പിനെ മാത്രം ശപിക്കും
എത്ര പെട്ടെന്നാണ് ചില വഴികള്‍
നമ്മെ പിഴപ്പിക്കുന്നത് !
താക്കോലുണ്ടെങ്കിലും
അതൊരിക്കലുമിനി നമ്മെ
അടച്ചു പൂട്ടാനായി
തിരിച്ചു വരില്ലല്ലൊ!
അതൊരിക്കലുമിനി നമ്മെ
അടച്ചു പൂട്ടാനായി
തിരിച്ചു വരില്ലല്ലൊ!
അത്യാവശ്യങ്ങള്‍
തുറന്നു വച്ചവരുടെ കമ്പോളത്തില്‍
തുറന്നു വച്ചവരുടെ കമ്പോളത്തില്‍
ഇനിയും പുരാവസ്തുക്കളുണ്ട്.
ചില്ലറ തീരുവോളം
ചിലവാക്കാനുള്ളതില്‍ നിന്ന്
അവരെന്തിനാണാവൊ നമ്മെ
പുറത്തേക്കു വലിച്ചെറിഞ്ഞത്?
അടുത്ത കയറ്റം വരെയെങ്കിലും
ഈ ഇറക്കത്തിന്
നീളം കിട്ടിയിരുന്നെങ്കില്‍?
വഴുക്കലിനിടക്കുവച്ചെങ്കിലും
നീളം കിട്ടിയിരുന്നെങ്കില്‍?
വഴുക്കലിനിടക്കുവച്ചെങ്കിലും
ഈ വഴിക്കൊരു വാലും
തലയും കണ്ടെത്താമായിരുന്നു.
......................................
കാത്തു നില്ക്കുന്നവന്റെ
പിന്നില്‍ തന്നെയാണ് വീണ്ടും
നമുക്കൂഴം.
നല്ലത്..
കണ്ണിലേക്ക്,
അത്രയധികമുണ്ട്
തലയും കണ്ടെത്താമായിരുന്നു.
......................................
കാത്തു നില്ക്കുന്നവന്റെ
പിന്നില്‍ തന്നെയാണ് വീണ്ടും
നമുക്കൂഴം.
നല്ലത്..
കണ്ണിലേക്ക്,
അത്രയധികമുണ്ട്
വെളിച്ചത്തിന്റെ കുത്ത്.
1 coment�rios :
സ്മാരക ശില
സ്മാരകങ്ങളില്‍
എത്തിപ്പെടും മുമ്പെ
ചിതലരിച്ചു തുടങ്ങാറുണ്ട്,
ചില ശിലാരൂപങ്ങളില്‍ .
ചിതലരിച്ചു തുടങ്ങാറുണ്ട്,
ചില ശിലാരൂപങ്ങളില്‍ .
വിളിച്ചു പറയാനുള്ള
നാവില്‍ പക്ഷെ;
നാവില്‍ പക്ഷെ;
അപരന്റെ പണിത്തികവ്.
പുതിയ മുഖച്ചായയിലും
അധികാരത്തിന്റെ
ചില ധാത്വാര്‍ത്ഥങ്ങള്‍ .
അധികാരത്തിന്റെ
ചില ധാത്വാര്‍ത്ഥങ്ങള്‍ .
ഒരു തലമുറ
മുഴുവന്‍ പ്രതിശ്ചായയും
മുഴുവന്‍ പ്രതിശ്ചായയും
കൊണ്ടതിനെ ചിരിയില്‍
പ്രദര്‍ശിപ്പിക്കും.
പ്രദര്‍ശിപ്പിക്കും.
ഒരു പ്രളയമോ
ഭൂകമ്പമോ കൊണ്ട്
അതിനെ തുടച്ചു മാറ്റാന്‍
കഴിയും.
പക്ഷെ; ഒരിക്കലും
ഉടച്ചു വാര്‍ക്കാന്‍ കഴിയില്ല.
നന്മ കൊണ്ടു
നാമാവശേഷമായവ
നാമാവശേഷമായവ
പുനര്‍ജ്ജീവിതം കൊണ്ടു
പൊറുതി മുട്ടുമ്പോള്‍
കൊത്തു പണികളില്ലാത്ത
ഒരു മരണത്തിനു വേണ്ടി
പ്രാര്‍ഥിക്കും.
പ്രാര്‍ഥിക്കും.
2 coment�rios :
വണ്ടിക്കാള
ചുരം ചുമന്നു കയറുമ്പോള്‍
ഇറങ്ങി വരാറുണ്ട്
ചെവിയിലിരുന്നു
തിന്നാന്‍ പാകത്തില്‍
നിന്റെ തെറികള്‍
ചാട്ടവാറടികള്‍ .
കണ്ടു മുട്ടാറുണ്ട്
നീ തെളിച്ച
പാതയിലൂടൊരുപാടു
നുകം വച്ച രാപ്പകലുകള്‍ .
ഓര്‍മ്മവച്ച
വടുക്കളിലരിക്കുന്നുണ്ട്
ഒരായുഷ്കാലത്തെ
ലാടവേദനകള്‍ .
നാല്ക്കവലകളില്
തെളിയുന്നുണ്ട്
റാന്തല്‍ വെട്ടത്തില്‍
കബന്ധങ്ങള്‍ കൊണ്ടലങ്കരിച്ച
നിന്റെ കശാപ്പുശാലകള്‍ .
ഇറങ്ങി വരാറുണ്ട്
ചെവിയിലിരുന്നു
തിന്നാന്‍ പാകത്തില്‍
നിന്റെ തെറികള്‍
ചാട്ടവാറടികള്‍ .
കണ്ടു മുട്ടാറുണ്ട്
നീ തെളിച്ച
പാതയിലൂടൊരുപാടു
നുകം വച്ച രാപ്പകലുകള്‍ .
ഓര്‍മ്മവച്ച
വടുക്കളിലരിക്കുന്നുണ്ട്
ഒരായുഷ്കാലത്തെ
ലാടവേദനകള്‍ .
നാല്ക്കവലകളില്
തെളിയുന്നുണ്ട്
റാന്തല്‍ വെട്ടത്തില്‍
കബന്ധങ്ങള്‍ കൊണ്ടലങ്കരിച്ച
നിന്റെ കശാപ്പുശാലകള്‍ .
4 coment�rios :
വെളുത്ത കാക്ക
മണ്ണിലും മഴയിലും കുളിച്ച്
ഒരാലും ചുവട്ടിലുണ്ട് ഒരാളും.
കുപ്പിവെള്ളത്തിന്റെ കുപ്പിയിലും,
കുണ്ടിലാണ്ട കണ്ണിലും, ഒട്ടും
വെള്ളവും വെളിച്ചവുമില്ലാതെ,
ഒരാഴ്ച്ച രണ്ടാഴ്ചയായത്രെ;
ഒരേയിരിപ്പും കിടപ്പും.
ഒന്നു കൊടുത്താലും കഴിക്കില്ലെന്ന്
ഓട്ടോക്കാരില്‍ സംസാരം.
രണ്ടു കൊടുത്താലെങ്കിലും
ഇന്നു വല്ലതും നടക്കും.
ഒരു വെള്ളക്കുപ്പായത്തിനുള്ളില്‍
വഴി തെറ്റി വന്നപോലുണ്ട്, ചിരി.
കണ്ടാലറിയാം ആളൊരു "കാക്ക"
വണ്ടീം വലയ്ക്കും
പോണ്ടിക്കായെന്നൊരു താക്കീതും
കൂട്ടം കൂടി കണ്ടു നില്‍ക്കുന്നുണ്ട് .
അമ്പതിന്റെ നോട്ടു മാറ്റിയെടുത്തു
കിട്ടിയ കുപ്പിവെള്ളവും റൊട്ടിയും
കുത്തിയിരിക്കുന്നു,
മുന്നിലുള്ള കുത്തഴിഞ്ഞ
മുണ്ടുടുപ്പിച്ചു;
ഒട്ടുമുക്കാലും നരച്ചവന്റെ
ജട മാറ്റി,മുഖം പുറത്തെടുത്തു,
റൊട്ടി മുറിച്ചു കൊടുക്കുന്നുണ്ട്.
തിന്നാന്‍ മടിച്ച തലയുയര്‍ത്തി
ചിരിയോടെ ടോ..ടോ..തിന്നെടോ
ആട്ടിയകറ്റുന്നുണ്ട് വിശറിക്കയ്യാല്‍
ഈച്ചക്കൂട്ടത്തെ
ഒരു പത്തു വട്ടമെങ്കിലുമിങ്ങനെ.
(വശം കെട്ടു കാണും
കണ്ടു നില്ക്കുന്നവര്).
കുപ്പിവെള്ളം ഇറ്റിയിറ്റിറങ്ങിയ
ചങ്കിലൂടെ റൊട്ടി താണുപോയ വഴി
ഒട്ടിയ വയറ്റില്‍ ഒരു എന്‍എച്ച് പോലെ.
കുണ്ടില്‍ കിടന്നു തിളങ്ങുന്നുണ്ട് കണ്ണുകള്‍
ചുണ്ടില്‍ കുടിവച്ച കുഴഞ്ഞ ചോദ്യം.
"അല്ലപ്പാ..ഇങ്ങള് ആരാ.."
വഴി കണ്ടെത്തിയ ധൃതിയില്‍
ഉത്തരം മറന്നു പോയതാവാം.
അല്ലെങ്കിലീ ചോദ്യം സ്വയം തൊടുത്തു
കാക്ക പറന്നു പോയതാകാം.
മുഷിഞ്ഞ കീറത്തുണിയില്‍ എത്ര
മുഖം തുടച്ചിട്ടും പോകാത്തൊരെച്ചില്‍
ച്ചുണ്ടില്‍ പറ്റിപ്പിടിച്ചൊരു ചോദ്യം.
ഇരുന്നും കിടന്നും ചികയുന്നുണ്ട്
ഇടം കൂടി നില്ക്കുന്ന മുഖങ്ങളില്‍.
കണ്ണെത്താവുന്ന
കാതങ്ങള്‍ താണ്ടുന്നുണ്ട്
കയറിയിറങ്ങുന്ന വണ്ടികള്‍
തിരയുന്നുണ്ട്
അകക്കണ്ണില്‍ കണ്ട കൊടികളില്‍
ആള്‍പ്പൊക്കത്തില്‍ ചിരിക്കും
ചിന്ഹങ്ങളില്‍
അക്കൂട്ടത്തില്‍..
ഇക്കൂട്ടത്തിലടയാളത്തില്‍
കിടന്നലയുന്നുണ്ടയാള്‍ .
ഉത്തരം കിട്ടാതൊടുവില്‍
പല കണ്ണകളില്‍ ചോദ്യം
വായിച്ചു വലയുന്നുണ്ട്!
ഉത്തരം കിട്ടാതൊടുവില്‍
മനസ്സ് ആലിന് കൊമ്പത്തു
തൂങ്ങിക്കിടന്നാടുന്നുണ്ട്.
2 coment�rios :
മരത്തുള്ളികള്‍
എന്റെ ഇലത്തൊട്ടിലിലേക്കാണ്
ആകാശം നിന്നെ പെറ്റിട്ടത്
നിലാവ് വരച്ച ചിത്രം പോലെ
നീയൊരു മഴത്തുള്ളിയില്‍ ചിരിച്ചു
കാണാന്‍ കൊതിച്ച
പൂക്കാലങ്ങള്‍ അന്നെന്റെ
ചില്ലകളില്‍ ഊഞ്ഞാലാടി.
പൂമ്പാറ്റകളുടെ നടുവിലായിരുന്നു
പുത്തനുടുപ്പിട്ട നമ്മുടെ
സ്വപ്നങ്ങള്‍
മഞ്ഞും വെയിലും നിലാവും
മാറില്‍ ചേര്‍ത്തുറക്കിയ
എത്രയെത്ര വസന്തങ്ങള്‍
മണ്ണില്‍ വീണടിഞ്ഞു പോയ
നമ്മുടെ നിഴല്‍ ചിത്രങ്ങള്‍
ഓര്‍ക്കുണ്ടോ.. നമ്മൾ
ഉരുകിയൊലിച്ച ഒരുച്ചയില്‍
ഈർച്ചവാളിന്റെ ഒച്ചകൾ
കഴുത്തറ്റപ്പോൾ
എന്റെ കരുത്തറ്റിട്ടും
അഴിഞ്ഞു പോയില്ല നമ്മുടെ
ആത്മബന്ധം.
ഞാന്‍ ചുമന്നു നിന്ന
നിന്റെ നെഞ്ചില്‍ കിടന്ന്
അവസാനമായി
എന്റെ ചങ്ക് പിടച്ചതും
കാറ്റ് അത് കണ്ടതും
കരയാനൊരു കാടു തേടി
നാടു മുഴുവന്‍ അലഞ്ഞതും
നീ അകം നൊന്തു പിടഞ്ഞതും
മരണക്കണ്ണിലെ എന്റെ
അവസാന കാഴ്ച്ചകൾ
നെഞ്ചിലേറ്റാനൊരു മരമോ
താലോലിക്കാനൊരു വയലോ
ഒഴുകാനൊരു പുഴയൊ കാണാതെ
വറ്റിയുണങ്ങിയ നിന്നെയാണ്
വെയില് വാരിയെടുത്തു
മരുഭൂമിയുടെ അമ്മത്തൊട്ടിലില്‍
കിടത്തിയത്.
വളര്‍ന്നു വലുതായ് പോയവളെ
ആകാശവും മേഘങ്ങളും
ഇനിയെങ്ങിനെ തിരിച്ചറിയാന്‍..!
3 coment�rios :
കണക്കു പുസ്തകം
- കണക്കിന്റെ പുസ്തകത്തില്‍
- തുറക്കപ്പെടുമ്പോഴാണ്,
- കണ്ണുകള്‍ കൈവിട്ടു പോവുക.
- കള്ളികളില്‍ ഒതുങ്ങാത്തവ
- കയര്‍ പൊട്ടിക്കുമ്പോള്‍
- വണ്ടിക്കണക്കിനുണ്ടാവും വട്ടപ്പൂജ്യം.
- വള്ളിപുള്ളികളിട്ടാലും
- വാലും തലയും വയ്ക്കാത്തത്
- വരവു ചിലവു കണക്ക്.
- വിക്സിന്റെ വില കേട്ടാല്‍
- (വി)ശ്വസിക്കാന്‍ പ്രയാസമുണ്ടെങ്കില്‍
- ചുക്കും കുരുമുളകും കൊണ്ട്
- വിട്ടു പോവാത്ത ചുറ്റിക്കണക്ക്.
- പ്രാക്കും പരിശോധനയും
- പ്രാതലാക്കുമ്പോള്‍ സുഖംകിട്ടും,
- അതിന്റെ ആശുപത്രിക്കണക്കില്‍
- പ്രമേഹം..പ്രഷര്‍
- പന്നിപ്പനി..ചിക്കന്‍ഗുനിയ
- പറഞ്ഞു പരത്താന്‍ പറ്റിയ കണക്കാണ്.
- മടക്കിയ മഴക്കുട പോലെ
- ഇരിക്കുന്നിടം പെയ്യുന്നതാണ്
- നരച്ച മനക്കണക്ക്.
- കുപ്പി പൊട്ടിച്ചതും കുടുംബം വെളുപ്പിച്ചതും
- ഒറ്റക്കണക്ക്.
- തുപ്പലും തൂറലും ആഘോഷമാക്കുമ്പോള്‍
- തുടര്‍ന്നങ്ങോട്ട് നാറ്റക്കണക്ക്.
- അക്കങ്ങളിലൊന്നും അവസാനിക്കാതെ
- ഒരു നടുക്കമായ് അകത്തു കിടക്കും
- ചില അഴിമതിയുടെ കണക്കുകള്‍ .
- പടിക്കു പുറത്താക്കിയാലും
- പരാതിയില്ലാത്ത പട്ടിണിക്കണക്കുകള്‍
- പാരാസിറ്റമോളിന്റെ ചിരിക്കുള്ളിലെല്ലാം
- പലിശക്കണക്കുകള്‍
- പുതുക്കിയ നിരക്കില്‍ പ്രദര്‍ശിപ്പിക്കുന്നവയാണ്
- പ്രണയത്തിന്റെയും
- പണയത്തിന്റെയും കണക്ക്.
- വിറ്റാല്‍ വരവൊന്നും കാണില്ല
- വിവാഹക്കണക്കിന്
- ദുര്‍വിധിയുടെ കണക്കിലുണ്ടാകും
- വന്‍ ചതിക്കുഴികള്‍
- കണക്ക് പുസ്തകം അടച്ചു കഴിഞ്ഞാലും
- കളം വിട്ടുപോവാത്തവയുണ്ട്.
- അത് കണ്ണീര്‍ക്കണക്കുകള്‍
- കാലഹരണപ്പെടാത്തവയാണ് ചില
- ചോരക്കണക്കുകള്‍ ..
- കയ്യും കണക്കുമില്ലാത്തതും ഉണ്ട്
- അതാണ് ദൈവം കണക്കാക്കിയത്.
4 coment�rios :
കാക്കത്തോട്ടിലെ കഥകള്‍
പഞ്ഞക്കര്‍ക്കിടകത്തില്‍
ഞങ്ങളുടെ പട്ടിണിവയറ്റില്
ഉമ്മ താളം കൊട്ടി പാടി..
കഥ കഥ കസ്തൂരി..
കണ്ണന് ചിരട്ട വില്ലൂരി..
കാക്കത്തോട്ടിലെ മീനിന്..
പല്ലില്ല..മുള്ളില്ല...
പാട്ടിനു വലിയുമ്മയേക്കാള്‍
പ്രായമുള്ളത് കൊണ്ടായിരിക്കണം
ഉമ്മ കണ്ണ് നിറച്ചു
പാടുന്നതിന്റെ കാരണം.
കാക്കത്തോട്ടിലന്നു നിറച്ചും
വെള്ളമുണ്ടായിരുന്നു.
വെള്ളത്തില്‍ നിറച്ചും
മീനും നീര്‍ക്കോലിയും.
പനയും വാഴയും തീര്‍ത്ത
തടയണയില്‍ എപ്പോഴും
പഞ്ചവാദ്യവും പക്കമേളവും.
പൂട്ടി വലഞ്ഞ പോത്തുകളെയിറക്കി
വെള്ളം കലക്കുന്ന വാപ്പുട്ടിക്ക.
കയങ്ങളില്‍ മുങ്ങി കണ്ണനും
കരുതലയും പിടിക്കുന്ന മുത്തുക്ക.
പരല്‍ മീന്‍ കൊത്തിപ്പൊങ്ങും
പൊന്മകള്ക്കൊപ്പം
പറന്നു പോകുന്ന ഉച്ച.
അതിനിടയില്‍ അടവക്കാട്ടെ അമ്മ മുതല്‍
ഹാജ്യാരുടെ ഉമ്മ വരെ ഹാജര്‍
അഞ്ഞൂറ്റൊന്നിന്റെ ഒരു
സോപ്പു കഷണം കൊണ്ട്
ഉമ്മ ഞങ്ങളയെല്ലാം
അലക്കി വെളുപ്പിക്കും .
[കാക്കത്തോട്ടിലെ മീനിനു
നല്ല ഒന്നാന്തരം
മുള്ളുണ്ടായിരുന്നുവെന്നതിനു
അവിടെ നന്നാണ് തെളിവ്.
ഒപ്പമുള്ള അമ്മമാരും ഉമ്മമാരും
കുട്ടികളെ കുളിപ്പിക്കെ പറയുന്നതു
ചെക്കന് കാക്കാത്തോട്ടിലെ മീന്‍ മുള്ളുപോലെ
ആയിത്തീര്‍ന്നല്ലോ എന്നാണ് ]
കഥയില്‍ വിളമ്പിയ മീന്‍കറിക്കൊപ്പം
കാലിയാകുന്ന കഞ്ഞിപ്പാത്രം കണ്ടു
വീണ്ടും ആ കണ്ണുകള്‍ നനയും..
വറ്റെല്ലാം ഊറ്റി വച്ചു ബാക്കിയുള്ളതില്‍
ഉള്ളിച്ചമ്മന്തി കലക്കി ഉമ്മ മോന്തും.
വിളമ്പിയതില്‍ പാതിയെങ്കിലും
വാപ്പ എന്നും ബാക്കി വക്കും.
കല്ല് കടിക്കും ഉമ്മയുടെ വാക്കുകളില്‍
അത് മുഴോനും തിന്നാര്ന്നീലെ ങ്ങക്ക്..
ഇന്ന് കാക്കത്തോട്ടില്‍ മീനില്ല.
കഴിഞ്ഞ മഴയ്ക്ക് വന്ന ഇത്തിരി
കലക്കവെള്ളത്തില്‍ ഒഴുകിയെത്തിയത്
പ്ലാസ്റ്റിക്ക് കുപ്പി,കവര്‍ , ചപ്പു ചവര്‍
കൊക്കാട്ടിച്ചിറയിലതിന്റെ
നാറുന്ന കഥകള്‍ ..
പോത്തുകളെപ്പോലെ ഞങ്ങള്‍
നടന്നുണ്ടാക്കിയ വഴികളെല്ലാം
പഞ്ചായത്ത് വന്നു വീതി കൂട്ടി.
അതില്‍ നടന്നു പോകുന്നവരുടെ
മനസ്സിലേക്കിപ്പോള്‍
പട്ടണത്തെക്കാള് ദൂരം.
കഥകള്‍ പങ്കുവച്ച ഒരു തലമുറയുടെ
നിത്യ ദുരിതവാര്ദ്ധക്യ ദുഃഖത്തോടെ
കാക്കത്തോട്.. ഒലിച്ചു കൊണ്ടിരിക്കുന്നു
കഥകള്‍ പറഞ്ഞു ചിരിക്കാത്ത
വരും തലമുറയ്ക്ക്
കാക്കതൂറിയ ഒരു സ്മാരകമായി
ഉപ്പിണിപ്പാടത്ത് അതിന്റെ
കാണാപ്പാഠം.
2 coment�rios :
പിന് വിളികള്‍
ഇപ്പോള്‍ മാവിനും പ്ലാവിനും മേലെ
മുകിലിന്റെ ആകാശ മുഖം.
പനിച്ചു മൂടിപ്പുതച്ചുറങ്ങുന്ന
ഉച്ചസൂര്യന് .
ഓര്‍മ്മകളില്‍ മാത്രമാണിപ്പോഴും
ഒമാനിലെ പൊള്ളുന്ന പകല്‍
പുലര്മയക്കത്തില് പോലുമത്
പടിക്കു പുറത്ത്.
പ്രഭാതത്തിന്റെ ഈ നിശ്ശബ്ദതയിലേക്കാണ്
ഇനിയുള്ള മുളം കിളിപ്പാട്ടെന്നു മനസ്സ്
തെങ്ങോലകളുടെ മര്‍മ്മരങ്ങള്‍ക്കൊപ്പം
തച്ചുകുന്നിറങ്ങി വരാന്‍ കഴിയില്ലെന്ന്
വായാടിക്കാറ്റ്.
മരം കയറി മടുത്ത
അണ്ണാറക്കണ്ണന്റെ മടിശ്ശീലയില്‍
ചില്ലറയൊന്നുമല്ല കിലുക്കം.
പത്രത്താളില്‍ നിന്ന്
പുറത്തു വന്നപ്പോഴേക്കും
പകലിനു പവന്റെ പ്രായം.
മീന്‍ വണ്ടിക്കു വഴിമാറിക്കൊടുത്തു
വശം കേട്ട് പോയ ഭിക്ഷക്കാരന്റെ പ്രാക്കിനും
ഐസുകാരന് കുഴലൂതിപ്പോയ
ഇടവഴിയിലേക്കു നോക്കി
കാറിക്കരയുന്ന അയല്‍വീട്ടിലെ കുട്ടിക്കും
തോരക്കുന്നത്തെ കോറിയില്‍ നിന്ന്
തോട്ട പൊട്ടിയ കുലുക്കത്തിനും
ഇടയില്‍ ഉരുകിത്തീരുന്ന ഉച്ച.
ഇനി ഈ ലോകത്തിലെ
ഒരാളായി മാറണമെങ്കില്‍
ഒരായുസ്സെങ്കിലും
മുന്നോട്ടു തന്നെ നടക്കണം.
പക്ഷെ പിന് വിളികളാല്‍
വീണ്ടും ഓര്‍മ്മകള്‍ .
2 coment�rios :
ജാലകം
ചിലപ്പോളെന്റെ വീട്.
ഏതു ജാലകം തുറന്നാലും
കാതടപ്പിക്കുന്ന
തീയുടെ അലര്‍ച്ച.
ഏതു കോണില്‍ നിന്നാലും
എരിപൊരി സഞ്ചാരം.
ചിലപ്പോള്‍ മാത്രം
സ്വര്‍ഗത്തിലേക്ക് തുറക്കുന്ന
പിന്‍വാതിലിന് വിടവിലൂടെ
ഒരു മുലപ്പാലിന് മണം
ചാലൊളിപ്പിച്ചിറങ്ങുന്നു.
അടഞ്ഞു പോയ ആ വാതിലിലൂടപ്പോള്
എന്റെ പോര്‍വിളികള്‍
അകന്നകന്നു പോകുന്നു.
തുറന്നു കിടക്കുന്ന വാതിലിലൂടെ
പുറത്തേക്കു നോക്കാനുള്ള പേടി
അയല്‍ മുഖത്തുണ്ടാകാത്തതാണ്
എന്നുമെന്റെ ചിരാതില്‍
എണ്ണ നിറക്കുന്നത്.
മഞ്ഞും മഴയും വെയിലും ചേര്‍ന്ന്
ആയുസ്സിന്റെ എത്രയെത്ര കുപ്പായങ്ങളാണ്
എനിക്കണിയിച്ചു തരുന്നത് !
1 coment�rios :
ജനപ്രിയ പോസ്റ്റുകൾ
-
വെളുത്താല്‍ വെയില്‍പ്പേടി കറുത്താല്‍ ഉയിര്‍പ്പേടി ഉദ്യാനങ്ങളില്‍ ഉപവനങ്ങളില്‍ ഉറക്കമില്ലാത്ത മരങ്ങള്‍ കാറ്റിന്റെ നാവിലെപ്പോഴും കാടുകയറുന്ന ...
-
കാ ലമേ നീയെന്റെ മുഖം വീണ്ടും ചായം തേച്ചു മിനുക്കുക. ജീവിതമേ മറ്റാർക്കെങ്കിലും നിന്റെ മധുരം വിളമ്പുക. അനുഭവങ്ങളേ ഉള്ളിൽ...
-
വ യലിന്റെ കരയില്‍ വെയിലിന്റെ കുടയില്‍ പെരുമയുടെ പൂരം. ആനകള്‍ കുതിരകള്‍ കാളകള്‍ തേരുകള്‍ ആണ്ടികള്‍ ചോഴികള്‍ കാളിമാര് ദാരികര്‍ പൂതം ത...
-
ഏ തു വേലിയും എളുപ്പം പൊളിക്കാം കെട്ടലാണ് കഷ്ടം.. മുള്ളു വെട്ടുമ്പോഴെ മുറിയും മുളയിലെ ബന്ധങ്ങള്‍ തറ...
-
ഹി ജാബിൽ കാണുമ്പോഴെല്ലാം എല്ലാ കണ്ണുകളിലും നിന്നെപ്പോലെത്തന്നെയുള്ള നീലനക്ഷത്രങ്ങൾ ജ്വലിക്കുന്നു. (കറുത്ത മുഖപടങ്ങളിൽ കരുത്തും വിമ...
-
മറന്നു പോയവരോ മരിച്ചു പോയവരോ അല്ല ഇടക്കിടക്ക് കടന്നു വന്നു മനസ്സില്‍ തൊടുന്നു മടങ്ങിപ്പോകുന്നു. വാര്‍ത്തകളിലോ വര്‍ത്തമാനങ്ങളിലോ ...
-
ക ല്ലുവച്ചതും കണ്ണുവച്ചതും വട്ടത്തിലും ചതുരത്തിലും വളര്‍ന്നു വലുതായി ചിലപ്പോളൊക്കെയീവീടിന്റെ ഉത്തരം മുട്ടുന്നുണ്ട്. കാട്ടിലേക്കു കല്...
-
ചു രം ചുമന്നു കയറുമ്പോള്‍ ഇറങ്ങി വരാറുണ്ട് ചെവിയിലിരുന്നു തിന്നാന്‍ പാകത്തില്‍ നിന്റെ തെറികള്‍ ചാട്ടവാറടികള്‍ . കണ്ടു മുട്ടാറുണ്ട് നീ ത...
-
ക ലപ്പ കൈക്കോട്ട് പിക്കാസ്സ് മഴു കോടാലി മടവാള് ആകൃതിയില്‍ ഒതുങ്ങാറില്ലവയുടെ ആയുസ്സും അദ്ധ്വാനവും. അന്നന്നത്തെ അന്നത...
-
ഉ റങ്ങുന്നവര്‍ക്കിടയില്‍ ഇണകളെത്തിരഞ്ഞും ഉണര്‍ന്നവര്‍ക്കിടയില്‍ ഇരകളെത്തിരഞ്ഞും സ്വപ്നങ്ങളിഴയുന്നു. ചിതലരിച്ചു കഴിഞ്ഞ പുറ്റുകള്‍ ചികഞ്ഞാല്‍...
കവിതകൾ
- മഹാമാരിയിൽ ശ്വാസം മുട്ടുമ്പോൾ
- റജബ്
- നിദാനം
- രാമന്
- കോമാളി
- വിരല്‍പ്പാടുകള്‍
- നേട്ടക്കണക്ക്
- കല്ലിൽ പൂത്തത്
- ഒരു നുണക്കഥ
- സ്മാർട്ട് ഇൻ്റലിജൻ്റ്സ്
- ഒന്നു , രണ്ട് കവിതകൾ
- മനിതം
- സ്മൈലീ കാണ്ഡം
- തിരുശേഷിപ്പ്
- രണ്ട് കൊച്ചു കവിതകള്‍
- മരപ്പാട്ട്
- മണ്ണാത്തിക്കുഞ്ഞമ്മ - പ്രീവിയസ് വെർഷൻ
- ബധിര മാ(ന)സം
- മായാവിലാസങ്ങള്‍
- പാളയും കയറും
- വ്യാജ വാങ്മുഖം
- അടയാളങ്ങള്‍
- കാ കാ.. കൂ കൂ.. ഒരു ലൈവ് കവിത
- വര്‍ഷമാപിനി
- നേര്‍ക്കാഴ്ച്ചകള്‍
- വഴിമരങ്ങള്‍
- ഇലയിലെ വായന
- വാനസ്പത്യം
- മധുരിക്കുന്ന ഓര്‍മ്മകള്‍
- മനുഷ്യപര്‍വ്വം
- ചിതലരിക്കാത്ത വാക്കുകൾ
- റസ്താക്
- കല്പ്പാന്തം
- അയിലത്തല
- പകല്‍പ്പൂരം
- സ്വപ്നങ്ങളുടെ ഇരകള്‍
- ഒരു നെരിപ്പോടിന്റെ നേര്‍പ്പതിപ്പ്
- ഒരുപാട്
- പരിണാമം
- ചില ഹ്രസ്വസംജ്ഞകള്‍
- കാത്തിരിപ്പ്
- വാസന്ത സ്മൃതികള്‍
- നൂല്‍പ്പുഴകള്‍
- വേഷങ്ങള്‍
- നരിമട
- മരുപ്പച്ചയുടെ പിറവി
- വായന
- പട്ടം
- വെള്ളിയാഴ്ച്ചകള്‍
- ശരണാലയവഴികള്
- സ്മാരക ശില
- വണ്ടിക്കാള
- വെളുത്ത കാക്ക
- മരത്തുള്ളികള്‍
- കണക്കു പുസ്തകം
- കാക്കത്തോട്ടിലെ കഥകള്‍
- പിന് വിളികള്‍
- ജാലകം
- നിലാവില്ലാത്ത വഴികളില്‍
- കടലാഴം
- ഗോപുര വിശേഷങ്ങള്‍
- പ്രണാദം
- വെള്ളെഴുത്ത്
- ഇറ്റ് വീഴുന്നത്..
- കാറ്റിനെപ്പോലൊരു വാക്ക്
- വായനയുടെ ഇEവഴികള്‍ !
- വെള്ളെഴുത്ത്
- കുഞ്ഞിക്കുറുക്കന്റെ കല്യാണം
- നഖീലുകള്‍ പറയുന്നത്
- വേലി
- ആയാമം
- കഥാന്ത്യം
- ആകാശത്തണല്‍
- കണ്ണാടി
- ആഴം
- കടല്‍ കാണുമ്പോള്‍
- ദിശ്യം
- അമ്മയുടെ വീട്
- കൊത്തിവെക്കപ്പെട്ട ജന്മങ്ങള്
- നാട്ടുകാഴ്ച്ചകള്‍
- തൊടുന്നവരും വാടുന്നവരും
പിന്തുടരുന്നവർ
ജനപ്രിയ പോസ്റ്റുകൾ
-
തൂ ണിൽ നിവർന്നതും തുരുമ്പിൽ മുറിഞ്ഞതും മനസ്സിൽ കുരുത്തതും മരത്തിൽ കരിഞ്ഞതും വാറ്റിൽ തിളക്കുന്നു ചാറ്റിൽ പരക്കുന്നു ...
-
ക ലപ്പ കൈക്കോട്ട് പിക്കാസ്സ് മഴു കോടാലി മടവാള് ആകൃതിയില്‍ ഒതുങ്ങാറില്ലവയുടെ ആയുസ്സും അദ്ധ്വാനവും. അന്നന്നത്തെ അന്നത...
-
ചക്രവാളങ്ങളില്‍ ഋതു ചംക്രമണം സപ്തനിറങ്ങളില്‍ സൂര്യപ്രഭാവം ദിക്കരണികളില്‍ രഥ, ചാമരങ്ങള്‍ ഹിമകണങ്ങളില്‍ പുകമറകളില്‍ നിറഞ്ഞു ...
-
കാ റ്റിനെ കാത്തിരിക്കുന്ന മരങ്ങൾ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട മനുഷ്യ രേപ്പോലെത്തന്നെ, കൈവിരൽത്തുമ്പിൽ പ്രാർത്ഥനയുടെ പൂച്ചെണ്ടുകൾ.....
-
ഹി ജാബിൽ കാണുമ്പോഴെല്ലാം എല്ലാ കണ്ണുകളിലും നിന്നെപ്പോലെത്തന്നെയുള്ള നീലനക്ഷത്രങ്ങൾ ജ്വലിക്കുന്നു. (കറുത്ത മുഖപടങ്ങളിൽ കരുത്തും വിമ...
-
വെളുത്താല്‍ വെയില്‍പ്പേടി കറുത്താല്‍ ഉയിര്‍പ്പേടി ഉദ്യാനങ്ങളില്‍ ഉപവനങ്ങളില്‍ ഉറക്കമില്ലാത്ത മരങ്ങള്‍ കാറ്റിന്റെ നാവിലെപ്പോഴും കാടുകയറുന്ന ...
-
കഥ ഇ രുട്ടുന്നതിനു മുമ്പ് വീട്ടില്‍ തിരിച്ചെത്തും. കുളിക്കുന്നതിനു മുമ്പ് കുട്ടികളെ ഉറക്കും. കിടക്കുന്നതിനു മുമ്പ് ഉറക്കം...
-
മു രിങ്ങ മരത്തിന്റെ കൊമ്പില്‍ കൂകാറുണ്ടൊരു കാ.. കാ.. മുവ്വാണ്ടന്‍ മാവിന്റെ തുമ്പില്‍ കുറുകാറുണ്ടൊരു കൂ.. കൂ.. കണ്ടാല്‍ കറുത്തവനെ...
-
മു ഹറത്തിനും ദുല്‍ഹജ്ജിനുമിടക്കാണ് അവതീർണ്ണമായ റഹ്മത്തിൻറെ പുണ്യം. ഭൂമിയിലെ മനുഷ്യകുലത്തിനു വേണ്ടി മൂകനും ബധിരനുമായൊരു ...
-
ആജീവനാന്തം ടോക് ടൈം വാറന്റിയുള്ള ബാറ്ററി ലൈഫ്. ഒരു ഒഎസിലും തളച്ചിടാൻ കഴിയാതെ ഒരപൂർവ്വ ജീവിതത്തിന്റെ ശര...