ചില ഹ്രസ്വസംജ്ഞകള്‍
ചിലരെപ്പോഴും അങ്ങിനെയാണ്,
ഒരു വാതിലിലും മുട്ടാതെ
ഒച്ച വക്കാതെയാണ് നടക്കുക.
തേഞ്ഞടര്‍ന്നു തുടങ്ങിയ
പാദുകങ്ങളില്‍ നിന്നും
തിരിച്ചെടുക്കില്ല കണ്ണ്.
പാദസരത്തിന്റെ മണികള്‍
വീണുപോയ മണ്ണില്‍ നിന്നും
പറിച്ചു മാറ്റില്ല മനസ്സ്.
അടി തെറ്റാതെ നടക്കും.
ആരെയും ശപിക്കില്ല.
പിടിവള്ളികള്‍ പൊട്ടുമ്പോള്‍
ഏതാഴത്തിലേക്കും എടുത്തു ചാടും.
അലകള്‍ അടങ്ങിയയിടം
ആകാശം തെളിയുവോളം
ഭൂമിയെ ചുംബിക്കും.
എല്ലാ വാതിലിലും മുട്ടി
ഏറെ ഒച്ച വക്കുന്നവരുണ്ട്.
പൂക്കാലം കഴിഞ്ഞാലും
പാഴ്മരങ്ങളില്‍ ചേക്കേറുന്നവര്‍ .
വെട്ടി മാറ്റപ്പെട്ട ചില്ലകളില്‍
വെപ്രാളത്തോടെ പരതും.
കര്‍മ്മ ഫലങ്ങള്‍ കൊത്തി വിഴുങ്ങി
കാ കാ എന്ന് കരയും.
മരങ്ങളും കിളികളുമുണ്ടായിട്ടും
ജീവിതം മരുഭൂമിയായവരുണ്ട്.
ഒരു ശരണാലയം കൊതിച്ച്
മനസ്സു കൊണ്ട് കരിമല കയറുന്നവര്‍ .
നിശബ്ദമായ ചില മര്‍മ്മരങ്ങള്‍ ,
മഴ മഴ എന്നു മാത്രം.
ഉപരോധങ്ങള്‍ക്കു നടുവില്‍ മുളച്ചു
ഉപായത്തില്‍ പച്ച പിടിക്കുന്ന ചിലര്‍
മഹാ നാശം വിതക്കുന്ന കൊടുംകാറ്റിലും
ഉദാസീനരായി ചൂളം വിളിക്കും.
ഹിമശൈല സമാനം
ഉറഞ്ഞുറച്ചുപോയവരുണ്ട്.
ഹൃദയം ഉലയായ്
എരിഞ്ഞുകൊണ്ടേയിരിക്കും.
ചാരം ചികഞ്ഞു മാറ്റുമ്പോഴൊരു
ചാവേറിന്റെ ചിരിയുണ്ടാകും.
ഒരു വാതിലിലും മുട്ടാതെ
ഒച്ച വക്കാതെയാണ് നടക്കുക.
തേഞ്ഞടര്‍ന്നു തുടങ്ങിയ
പാദുകങ്ങളില്‍ നിന്നും
തിരിച്ചെടുക്കില്ല കണ്ണ്.
പാദസരത്തിന്റെ മണികള്‍
വീണുപോയ മണ്ണില്‍ നിന്നും
പറിച്ചു മാറ്റില്ല മനസ്സ്.
അടി തെറ്റാതെ നടക്കും.
ആരെയും ശപിക്കില്ല.
പിടിവള്ളികള്‍ പൊട്ടുമ്പോള്‍
ഏതാഴത്തിലേക്കും എടുത്തു ചാടും.
അലകള്‍ അടങ്ങിയയിടം
ആകാശം തെളിയുവോളം
ഭൂമിയെ ചുംബിക്കും.
എല്ലാ വാതിലിലും മുട്ടി
ഏറെ ഒച്ച വക്കുന്നവരുണ്ട്.
പൂക്കാലം കഴിഞ്ഞാലും
പാഴ്മരങ്ങളില്‍ ചേക്കേറുന്നവര്‍ .
വെട്ടി മാറ്റപ്പെട്ട ചില്ലകളില്‍
വെപ്രാളത്തോടെ പരതും.
കര്‍മ്മ ഫലങ്ങള്‍ കൊത്തി വിഴുങ്ങി
കാ കാ എന്ന് കരയും.
മരങ്ങളും കിളികളുമുണ്ടായിട്ടും
ജീവിതം മരുഭൂമിയായവരുണ്ട്.
ഒരു ശരണാലയം കൊതിച്ച്
മനസ്സു കൊണ്ട് കരിമല കയറുന്നവര്‍ .
നിശബ്ദമായ ചില മര്‍മ്മരങ്ങള്‍ ,
മഴ മഴ എന്നു മാത്രം.
ഉപരോധങ്ങള്‍ക്കു നടുവില്‍ മുളച്ചു
ഉപായത്തില്‍ പച്ച പിടിക്കുന്ന ചിലര്‍
മഹാ നാശം വിതക്കുന്ന കൊടുംകാറ്റിലും
ഉദാസീനരായി ചൂളം വിളിക്കും.
ഹിമശൈല സമാനം
ഉറഞ്ഞുറച്ചുപോയവരുണ്ട്.
ഹൃദയം ഉലയായ്
എരിഞ്ഞുകൊണ്ടേയിരിക്കും.
ചാരം ചികഞ്ഞു മാറ്റുമ്പോഴൊരു
ചാവേറിന്റെ ചിരിയുണ്ടാകും.
18 coment�rios :
കാത്തിരിപ്പ്
കല്ലുവച്ചതും കണ്ണുവച്ചതും
വട്ടത്തിലും ചതുരത്തിലും
വളര്‍ന്നു വലുതായി
ചിലപ്പോളൊക്കെയീവീടിന്റെ
ഉത്തരം മുട്ടുന്നുണ്ട്.
കാട്ടിലേക്കു കല്ലെറിഞ്ഞും
മലയിലേക്കു കണ്ണെറിഞ്ഞും
മാറിമാറി ചുമക്കുന്നുണ്ട്,
നീയും ഞാനുമതിന്റെ
മേല്‍ക്കൂര.
അരക്കില്ലം പോലെ
എരിയുന്നോരകവും
കപ്പല്‍വീട് പോലെ
ഉലയുന്നോരുടലും,
അകത്തും പുറത്തും
കാണിക്കാനാവാതെ
പൂമുഖത്തു കൊത്തിവച്ചതാണ്
വാതില്‍പ്പടിയിലിടക്കുള്ള
ഈയിരുത്തങ്ങള്‍ .
വട്ടത്തിലും ചതുരത്തിലും
വളര്‍ന്നു വലുതായി
ചിലപ്പോളൊക്കെയീവീടിന്റെ
ഉത്തരം മുട്ടുന്നുണ്ട്.
കാട്ടിലേക്കു കല്ലെറിഞ്ഞും
മലയിലേക്കു കണ്ണെറിഞ്ഞും
മാറിമാറി ചുമക്കുന്നുണ്ട്,
നീയും ഞാനുമതിന്റെ
മേല്‍ക്കൂര.
അരക്കില്ലം പോലെ
എരിയുന്നോരകവും
കപ്പല്‍വീട് പോലെ
ഉലയുന്നോരുടലും,
അകത്തും പുറത്തും
കാണിക്കാനാവാതെ
പൂമുഖത്തു കൊത്തിവച്ചതാണ്
വാതില്‍പ്പടിയിലിടക്കുള്ള
ഈയിരുത്തങ്ങള്‍ .
17 coment�rios :
വാസന്ത സ്മൃതികള്‍
ഒരു മണ്‍ചിരാതു
പോലെരിയും പകലിന്റെ
നെറുകില്‍ വീണ്ടും കടല്‍
പോലെരിയും പകലിന്റെ
നെറുകില്‍ വീണ്ടും കടല്‍
ചുംബനം ; സഗദ്ഗദം.
ഒരു വേപഥുവോടെ
ഒരു വേപഥുവോടെ
തുളുമ്പി നഭസ്സിന്റെ
മിഴികള്‍ നിറസ്സന്ധ്യ
മിഴികള്‍ നിറസ്സന്ധ്യ
യണിഞ്ഞ വഴിനീളെ
മലര്‍ച്ചെമ്പകത്തിന്റെ
തണലില്‍ വലം വച്ചു
കിളിക്കൊഞ്ചലോടന്തി
വെയിലിന് യാത്രാ മൊഴി.
പതിരായ്പ്പോവില്ല നിന്
പതിരായ്പ്പോവില്ല നിന്
പ്രാര്‍ത്ഥന , കതിരിട്ട
പവിഴപ്പാടങ്ങളെ
പവിഴപ്പാടങ്ങളെ
ത്തഴുകി തെന്നല്‍ മൊഴി.
പിരിയാന്‍ ഒരു മാത്ര
പിരിയാന്‍ ഒരു മാത്ര
ശേഷിക്കെ , മുകില്‍ പാതി
മറച്ച നിലാവിന്റെ
മറച്ച നിലാവിന്റെ
മുഖം നീര്‍ക്കണങ്ങളില്‍ .
പുലരാന്‍ ഒരു രാവു
പുലരാന്‍ ഒരു രാവു
ണ്ടെങ്കിലും ഇനി നിന്റെ
കിനാവില് , പകലുകള്‍
കിനാവില് , പകലുകള്‍
നക്ഷത്ര ദൂരം താണ്ടും.
പതിവായ് തേടും മേഘ
പതിവായ് തേടും മേഘ
വഴികള്‍ , ജലസ്മൃതി
നുകരും വേഴാമ്പലിന്
നുകരും വേഴാമ്പലിന്
ഹൃദയ വ്യഥയോടെ.
നിദ്രയില്‍ ദേശാടന
നിദ്രയില്‍ ദേശാടന
പ്പക്ഷിതന്‍ ചിറകടി..
നിന് മൌന ഗര്‍ത്തങ്ങളില്‍
നിന് മൌന ഗര്‍ത്തങ്ങളില്‍
നിളതന്‍ എങ്ങലടി.
പിന്നെയും പുലരികള്‍ ,
പിന്നെയും പുലരികള്‍ ,
ഉരുകും പകലുകള്‍
പിമ്പറ്റിയെത്തും വര്‍ഷ
പിമ്പറ്റിയെത്തും വര്‍ഷ
രാത്രികള്‍ ; വസന്തവും.
വിദുര രാഗം മൂളി
വിദുര രാഗം മൂളി
യൊഴുകിത്തെളിയുമ്പോള്‍
വിബുധ നക്ഷത്ര
വിബുധ നക്ഷത്ര
മന്ദസ്മിതം നിളയിലും.
അതിരു കാണാക്കട
അതിരു കാണാക്കട
ങ്കഥകളിലൂടന്നു
പറന്നു പോകും ; പോയ
പറന്നു പോകും ; പോയ
പുഴകള്‍ തിരഞ്ഞു നാം.
അതുവരേക്കുമെന്റെ
അതുവരേക്കുമെന്റെ
പകലിലെരിയുവാന്‍
മധുരമാമീയൊരു
മധുരമാമീയൊരു
സ്മരണമാത്രം മതി.
പതുക്കെച്ചാഞ്ഞെന്‍
പതുക്കെച്ചാഞ്ഞെന്‍
വെണ്ണിലാവേ നീ വിരിക്കുക
ഉറക്കപ്പായൊന്നെന്റെ
ഉറക്കപ്പായൊന്നെന്റെ
ഉണ്ണിയെക്കിടത്തുവാന്‍.
10 coment�rios :
സുപ്രഭാതം
ചില്ലയിലിരുന്നൊരു
മുളം കിളി കരഞ്ഞു.
കാറ്റിലാടുന്ന കൂടും
കൂട്ടിനാകാശമില്ലാത്ത
കുഞ്ഞുങ്ങളും.
കിളിക്കൂട്ടില്‍
കൊതികയറുമ്പോള്‍
പ്ലാക്കൊമ്പിലൊരു
കാക്കക്കരച്ചില്‍ .
കൊത്തിപ്പെറുക്കാന്‍
വേണ്ടതെല്ലാം
തെങ്ങിന് ചോട്ടില് .
പക്ഷെ
വെട്ടിവിഴുങ്ങുന്നതു
പട്ടിപ്പേടി.
പിറകിലൂഴം കാത്തു
മീശ മിനുക്കുന്ന
കരിം പൂച്ച.
പൂച്ചമുഖത്തു
കുറുക്ക നോട്ടം കണ്ടു
കൊക്കിപ്പിരാകുന്ന
തള്ളക്കോഴി.
മരപ്പൊത്തിലിരുന്നു
കരയുന്ന തവളക്കപ്പോള്‍
മരണ ഭയം.
കല്ല് വന്നപ്പോള്‍
കാക്ക പറന്നു.
പട്ടിയോടി.
കോളൊത്തപ്പോള്‍
കോഴിയും പൂച്ചയും
ഒന്നായി.
തവളക്കരച്ചിലിനറുതി.
കൊക്കു കൊമ്പില്‍ മിനുക്കി
കിളി ചുറ്റും കണ്ടു.
പിന്നെ താമസിച്ചില്ല ,
ഉണരാന്‍ വൈകിയ
ഒരിലതീനിപ്പുഴുവിനെ
കൊത്തിയെടുത്തു
സ്വന്തം കൂട്ടിലേക്ക്.
നടുമുറിഞ്ഞു
പുഴു പിടയുമ്പോള്‍
കുഞ്ഞുകിളികളുടെ
പ്രഭാതം.
1 coment�rios :
നൂല്‍പ്പുഴകള്‍
മുട്ടിനു താഴെ ഒഴുകുമ്പോള്‍
അഴിമുഖം നഷ്ട്പ്പെട്ടവന്റെ പുഴ
ഒരു കരയിലും മുട്ടില്ല.
അതിജീവനത്തിന്റെ ചാലുകളില്‍
എന്തൊക്കെ അടവുകള്‍ പയറ്റിയാലും.
ഒച്ചുപോലിഴയുന്ന ഓര്‍മ്മകളില്‍
ഓരോ ഇടവപ്പാതിയും
കുത്തിയോലിച്ചുകൊണ്ടിരിക്കും.
മനസ്സിലെ മണല്‍ക്കുഴികളിലെല്ലാം
മഴവില്‍കൊട്ടാരങ്ങള്‍.
വര്‍ഷകാലമോഹങ്ങളെല്ലാം
വെള്ളത്തിലെഴുതിയവരകള്‍.
ഉറവിന്റെകണ്ണുകളില്‍
ഉണങ്ങിയ മാറാല.
പായല്‍ പിടിച്ചവന്റെ കൈവഴിയില്‍
മഴവില്‍കൊട്ടാരങ്ങള്‍.
വര്‍ഷകാലമോഹങ്ങളെല്ലാം
വെള്ളത്തിലെഴുതിയവരകള്‍.
ഉറവിന്റെകണ്ണുകളില്‍
ഉണങ്ങിയ മാറാല.
പായല്‍ പിടിച്ചവന്റെ കൈവഴിയില്‍
ഒരു കടലും കാല്കുത്തില്ല.
പിച്ചവെച്ചെത്തും പിന്‍വിളിയോടെ
ചിലപരിഭവക്കൊടുമുടികള്‍.
അടിത്തൂണിളകിയമേല്‍പ്പാലത്തിലൂടപ്പോള്‍
അത്ശ്യയാങ്ങളുടെഘോഷയാത്ര.
പിച്ചവെച്ചെത്തും പിന്‍വിളിയോടെ
ചിലപരിഭവക്കൊടുമുടികള്‍.
അടിത്തൂണിളകിയമേല്‍പ്പാലത്തിലൂടപ്പോള്‍
അത്ശ്യയാങ്ങളുടെഘോഷയാത്ര.
കാലില്‍ ചങ്ങലയുള്ളവന്
കടല്‍ കൈക്കാനും
പുളിക്കാനും തുടങ്ങുമ്പോള്‍
ഒരു തടയണയും തടവറയാവില്ല.
ഊതിപ്പെരുപ്പിച്ച ഓളങ്ങളില്‍
ജീവിതം ഒളിപ്പിക്കുമ്പോള്‍
വരണ്ട ചിരിക്കയങ്ങളിലൊരിക്കലും
വറുതികള്‍ വറ്റില്ല.
കടല്‍ കൈക്കാനും
പുളിക്കാനും തുടങ്ങുമ്പോള്‍
ഒരു തടയണയും തടവറയാവില്ല.
ഊതിപ്പെരുപ്പിച്ച ഓളങ്ങളില്‍
ജീവിതം ഒളിപ്പിക്കുമ്പോള്‍
വരണ്ട ചിരിക്കയങ്ങളിലൊരിക്കലും
വറുതികള്‍ വറ്റില്ല.
5 coment�rios :
വേഷങ്ങള്‍
എല്ലാം ഉള്ളില്‍ അടക്കിയൊതുക്കി വച്ചവ.
അളന്നു മുറിച്ച കണക്കില്‍ ചിരിക്കും
എടുത്തണിയുമ്പോളവ.
അലക്കിയെടുക്കുമ്പോള്‍ അറിയാം,
എത്ര അഴകില്‍ നെയ്തവയുടെയും നന്മ.
പ്രാര്‍ത്ഥനയുടെ സാന്ത്വനമുള്ള
പരുത്തി മുഖത്ത്
അരിച്ചു പെറുക്കി നോക്കിയാല്‍ ചില
പണിക്കുറവുകളുണ്ടാകും.
ഇഴയടുപ്പമില്ലെങ്കിലും ഇളകിപ്പോരില്ല ചായം.
അറുത്തു മുറിച്ചു കളഞ്ഞാലും
അറ്റു പോവില്ലതിന്‍ ആത്മ ബന്ധം.
പ്രലോഭനങ്ങളുടെ സര്‍വ്വ സമര്‍പ്പണമാണ്
പട്ടിന്റെ പളപളപ്പുള്ളവയ്ക്ക്.
ഇഴയടുപ്പം നോക്കുമ്പോള്‍ തന്നെ
ഇളകിപ്പോരും ചായം.
ഹൃദയത്തിന്റെ പുറത്തായിരിക്കും
കസവിന്റെ ചിത്രപ്പണികള്‍ .
ഇത്തിരിപ്പോന്ന താലിച്ചരടിനൊന്നും
ഇണങ്ങിച്ചേരില്ലത്.
മടിച്ചു മടിച്ചു സ്വീകരിക്കപ്പെടുന്നവ
മടക്കു നിവര്ത്തുമ്പോള് തന്നെ
മുഷിഞ്ഞു തുടങ്ങുന്നു.
കാണുമ്പോള്‍ കലി വരുന്നവയുണ്ട്
കണ്ണഞ്ചിപ്പിക്കും നിറം പക്ഷെ
കറ പിടിക്കുന്നയിനം
ഒട്ടിയിരുന്നാലൊന്നും
അലിവുണ്ടാവില്ലൊട്ടും
ഒപ്പാനൊക്കില്ല കണ്ണീരും.
കടിച്ചു പിടിച്ചും വലിച്ചു നീട്ടിയും
രണ്ടറ്റവും ചുരുണ്ടു പോയവക്ക്
ചുട്ടു പൊള്ളിയാലും ചിരി പൊട്ടില്ല.
കളിചിരി മായും മുമ്പേ കാണാതാകുന്നവയുണ്ട്
കത്തിക്കപ്പെടുകയോ കാറ്റില്‍
പറന്നു പോവുകയോ ചെയ്തവ.
ചിരിച്ചു കൊണ്ട് ചില്ലു കൂട്ടിലിരിക്കുന്നവ
ചിതലരിക്കും വരെ നമ്മെ കൊതിപ്പിക്കുന്നു.
നരച്ചു വര വീണാലും കാണും
അഴിച്ചു മാറ്റാന്‍ കഴിയാത്തവ
വേദ പുസ്തകത്തിന്റെ പുറം ചട്ടപോലൊരു
ഭാവ രഹിതമാം മുഖഭാവത്തോടെ
കെട്ടിലും മട്ടിലും കഷ്ടമാണെങ്കിലും
വിട്ടു പോവില്ലതിന്‍ തയ്യല്‍
പൂര്‍വ സ്മൃതികളില്‍ പാല്‍മണം ചുരത്തി
പ്രാണനില്‍ ഒട്ടിപ്പിടിച്ചിരിക്കും.
5 coment�rios :
നരിമട
തൊട്ടിലും
ആട്ടുകട്ടിലും കൊള്ളാം.
എങ്കിലും അതൊക്കെയീ
മനുഷ്യര്‍ക്കെ ചേരൂ.
മനുഷ്യര്‍ക്കെ ചേരൂ.
ശവപ്പെട്ടിയും
സെമിത്തേരിയും
നന്നു , പക്ഷെ
കിടക്കുമ്പോള്‍
മുഖത്തോടു മുഖം
കാണാന്‍ പറ്റില്ലല്ലോ!
ചിതയിലാണെങ്കില്‍
ശുദ്ധ സുഗന്ധം, പക്ഷെ
ഈ നെയ്യും ചന്ദനവും
ശുദ്ധ അസംബന്ധം.
പുഴയില്‍ പ്രാണഭയം,
കടപ്പുറത്തോളം.
ഹാവൂ..ആശ്വാസം..!
ഹാവൂ..ആശ്വാസം..!
ചെന്നായ്ക്കു പോലും
മലര്‍ന്നു കിടക്കാന്‍
സൌകര്യമുള്ള
മനസ്സുള്ളപ്പോള്‍
ചെകുത്താനെന്തിനു
കാടുകേറണം?
1 coment�rios :
മരുപ്പച്ചയുടെ പിറവി
ഒട്ടകങ്ങള്‍ക്കിടയില്‍
ഒരുച്ച കിടന്നുറങ്ങുന്നുണ്ട്.
പണ്ടു തിന്ന പുല്ലും ഇലയും
സ്വപനത്തില്‍
അയവിറക്കുന്നുണ്ട്.
സ്വപനത്തില്‍
അയവിറക്കുന്നുണ്ട്.
ഈച്ചകളുടെ
ആരവങ്ങള്‍ക്കിടയില്‍
ആരവങ്ങള്‍ക്കിടയില്‍
അഴിച്ചുവച്ച
അലങ്കാരച്ചമയങ്ങളുടെ നിലവിളി
മരുപ്പച്ച മാത്രം കേള്‍ക്കുന്നു.
അലങ്കാരച്ചമയങ്ങളുടെ നിലവിളി
മരുപ്പച്ച മാത്രം കേള്‍ക്കുന്നു.
മരുഭൂമിയിലെ ചൂടിനും കാറ്റിനും
മനുഷ്യരേക്കാള്‍ കണ്ണും
കാതും ഉള്ളതുകൊണ്ട്
മനുഷ്യരേക്കാള്‍ കണ്ണും
കാതും ഉള്ളതുകൊണ്ട്
തിരിച്ചറിയാനൊരു
മുഖച്ഛായ പോലും
പുതപ്പില്‍ സൂക്ഷിക്കാത്തവനെ,
മാത്രകള്‍ കൊണ്ടതു കണ്ടെത്തുന്നു.
മുഖച്ഛായ പോലും
പുതപ്പില്‍ സൂക്ഷിക്കാത്തവനെ,
മാത്രകള്‍ കൊണ്ടതു കണ്ടെത്തുന്നു.
ആത്മാവിനെ
അഭംഗ്യം ചെയ്യിക്കുന്നു.
അതിന്റെ ആരണ്യകങ്ങളില്‍
ഉറക്കമില്ലാത്ത
പുതിയ മരുപ്പച്ച
അങ്ങിനെ മുളച്ചുണ്ടാവുന്നു.
അഭംഗ്യം ചെയ്യിക്കുന്നു.
അതിന്റെ ആരണ്യകങ്ങളില്‍
ഉറക്കമില്ലാത്ത
പുതിയ മരുപ്പച്ച
അങ്ങിനെ മുളച്ചുണ്ടാവുന്നു.
3 coment�rios :
വായന
മരത്തില്‍ വായിക്കുമ്പോള്‍
മനസ്സില്‍ നന്മ
പൂക്കളെ പഠിക്കുമ്പോള്‍
പുതിയൊരുണ്മ
മണ്ണില്‍ തിരഞ്ഞാലോ
മറുജന്മ മുഖം
മാനത്തു തേടുമ്പോള്‍
മഹാമൌന സുഖം.
മുള നുള്ളിക്കളഞ്ഞാലും
മുളപൊട്ടി വിരിയുന്നു
ശകുന സങ്കല്പ്പങ്ങളില്
ശവംനാറിപ്പൂക്കള്‍
തലയരിഞ്ഞെടുത്താലും
തളിര്‍ചൂടി നില്ക്കുന്നു
സഹന സങ്കടങ്ങളില്‍
ദുരിതപ്പൂമരങ്ങള്‍
കല്ലുമഴ,കണ്ണേറുകള്‍
ഇടനെഞ്ചിലിടിനാദം
കായുതിര്‍ന്ന ചില്ലകളില്‍
കാണാക്കിളിക്കൊഞ്ചലുകള്‍
പൂര്‍വ്വ സ്മൃതിയുണരുമ്പോള്‍
പൂവിടുന്നു ശോകം
വേദനകള്‍ വേരോടുമ്പോള്‍
കാതലിനു ഭാരം
ഇനിയുള്ള വഴിദൂരം
ഇലകള്‍ വീണു മായുമ്പോള്‍
ഊറിയൂറിച്ചിരിക്കുന്നു
ഉച്ചിയിലൊരു സൂര്യന് .
4 coment�rios :
പട്ടം
എന്നൊന്നും ചോദിക്കരുത്.
യാത്രയുടെ പകുതിയില്‍ വച്ച്
അതിനൊരുത്തരം
അപ്രസക്തം.
എങ്ങോട്ടു വേണമെങ്കിലും
പറക്കാന്‍ കഴിയുന്ന
ചിറകുള്ളപ്പോള്‍
പല്ലി ചുമരില്‍ ചിലച്ച്
എങ്ങോട്ടെങ്കിലും
വഴി കാണിക്കുമെന്ന്
പ്രതീക്ഷിക്കരുത്.
ചരട് പൊട്ടിയില്ലെങ്കിലും
താഴെ ഭൂമിയും
നദിയും കടലും ഒക്കെ
കാത്ത് കിടക്കുമ്പോള്‍ ,
ഇതിലും നല്ല സ്വപ്നം കാണാന്‍
പ്രകാശത്തിന്റെ വേഗം
തന്നെ വേണം .
2 coment�rios :
വെള്ളിയാഴ്ച്ചകള്‍
വേനലവധി കഴിഞ്ഞെത്തിയ
പ്രവാസിയെപ്പോലെയാണ്
വെള്ളിയാഴ്ചകളിലെ വെയില്
ഉറക്കവാതില്‍ പതുക്കെത്തുറന്നു
അതു നമ്മെ പകല്ക്കിനാവില്
നിന്നും ഉണര്‍ത്തും.
വിഷാദം വിലീനമായൊരു
പുലര്‍ക്കാല ചിരിയോടെ.
വേനല്‍പ്പൊറുതിയുടെ വിശേഷങ്ങള്‍
വാടിയ വെയിലായ് വാതോരാതെ..
വിലക്കയറ്റം തൊഴിലില്ലായ്മ..
വിവാഹം മരണം..
പണി തീരാത്ത വീട്..
പിണങ്ങിപ്പോയ ബന്ധുക്കള്‍ ..
രോഗം കടം ബ്ലേഡ്..
കച്ചിത്തുരുമ്പില്‍ നിന്നും
ഒരു കത്തിക്കയറല്‍ .
ഉച്ചക്കിറുക്കനെപ്പോലെ
പിച്ചും പേയും.
കടല്‍ക്കാക്കയേപ്പോല്‍ കരയും
(വിരഹക്കടലില്‍ കുളിച്ചവന് )
ഉപ്പുകാറ്റായ് വിയര്‍പ്പിക്കും
(ചിക്ക്ലി വായ്പ്പ ചോദിച്ച്)
മറവിയുടെ പൊക്കണത്തില്‍ ചിലപ്പോള്‍
ഉണ്ണിയപ്പം ഹല്‍വ അച്ചാര്‍ മണം.
ഓട്ട വീണ കാശു കുടുക്കയിലപ്പോള്‍
വിളറി വെളുത്തോരാകാകാശ മുഖം.
ഒരിടവേളക്കുശേഷം..
കടങ്കഥകളുടെ കത്തുകെട്ടുകളഴിച്ചു
കണ്ണീരു പോലൊന്നു നിനക്കും.
ഒടുവില്‍ ,
ഹോ..എന്തൊരോടുക്കത്തെ ചൂട്..
എന്നും മറ്റും ചില
അത്മഗതങ്ങളും ചുമന്ന്
മരുഭൂമിയില്‍ മായും.
വെള്ളിയാഴ്ചകളിലെ
തണുപ്പിനെക്കുറിച്ച്
ആരും ഒന്നും പറയാറില്ല.
അതിനു സ്വര്‍ഗ്ഗത്തിലെ
വെളുത്ത പനിനീര് പൂവിന്റെ
സുഗന്ധം ഉള്ളതു കൊണ്ടായിരിക്കണം
മരുഭൂമിയിലേക്ക്..,
ഇനി മടക്കയാത്രയില്ലാത്തവന്റെ
ഓര്‍മയിലേക്ക്
മൌനത്തിന് റീത്തായ്
സമര്‍പ്പിക്കും.
പ്രവാസിയെപ്പോലെയാണ്
വെള്ളിയാഴ്ചകളിലെ വെയില്
ഉറക്കവാതില്‍ പതുക്കെത്തുറന്നു
അതു നമ്മെ പകല്ക്കിനാവില്
നിന്നും ഉണര്‍ത്തും.
വിഷാദം വിലീനമായൊരു
പുലര്‍ക്കാല ചിരിയോടെ.
വേനല്‍പ്പൊറുതിയുടെ വിശേഷങ്ങള്‍
വാടിയ വെയിലായ് വാതോരാതെ..
വിലക്കയറ്റം തൊഴിലില്ലായ്മ..
വിവാഹം മരണം..
പണി തീരാത്ത വീട്..
പിണങ്ങിപ്പോയ ബന്ധുക്കള്‍ ..
രോഗം കടം ബ്ലേഡ്..
കച്ചിത്തുരുമ്പില്‍ നിന്നും
ഒരു കത്തിക്കയറല്‍ .
ഉച്ചക്കിറുക്കനെപ്പോലെ
പിച്ചും പേയും.
കടല്‍ക്കാക്കയേപ്പോല്‍ കരയും
(വിരഹക്കടലില്‍ കുളിച്ചവന് )
ഉപ്പുകാറ്റായ് വിയര്‍പ്പിക്കും
(ചിക്ക്ലി വായ്പ്പ ചോദിച്ച്)
മറവിയുടെ പൊക്കണത്തില്‍ ചിലപ്പോള്‍
ഉണ്ണിയപ്പം ഹല്‍വ അച്ചാര്‍ മണം.
ഓട്ട വീണ കാശു കുടുക്കയിലപ്പോള്‍
വിളറി വെളുത്തോരാകാകാശ മുഖം.
ഒരിടവേളക്കുശേഷം..
കടങ്കഥകളുടെ കത്തുകെട്ടുകളഴിച്ചു
കണ്ണീരു പോലൊന്നു നിനക്കും.
ഒടുവില്‍ ,
ഹോ..എന്തൊരോടുക്കത്തെ ചൂട്..
എന്നും മറ്റും ചില
അത്മഗതങ്ങളും ചുമന്ന്
മരുഭൂമിയില്‍ മായും.
വെള്ളിയാഴ്ചകളിലെ
തണുപ്പിനെക്കുറിച്ച്
ആരും ഒന്നും പറയാറില്ല.
അതിനു സ്വര്‍ഗ്ഗത്തിലെ
വെളുത്ത പനിനീര് പൂവിന്റെ
സുഗന്ധം ഉള്ളതു കൊണ്ടായിരിക്കണം
മരുഭൂമിയിലേക്ക്..,
ഇനി മടക്കയാത്രയില്ലാത്തവന്റെ
ഓര്‍മയിലേക്ക്
മൌനത്തിന് റീത്തായ്
സമര്‍പ്പിക്കും.
1 coment�rios :
ശരണാലയവഴികള്
മഞ്ഞടങ്ങും വരെയെങ്കിലും
ഈ നിമിഷങ്ങളെ നാം
മനസ്സു കൊണ്ടെണ്ണുന്നു.
പച്ചയും മഞ്ഞയും
ഈ നിമിഷങ്ങളെ നാം
മനസ്സു കൊണ്ടെണ്ണുന്നു.
ജീവിതം നാലുവരിയില്‍
ഒഴുകുമ്പോഴെല്ലാം ഇങ്ങിനെ
ഒഴുകുമ്പോഴെല്ലാം ഇങ്ങിനെ
കാത്തു നില്ക്കുന്നവന്റെ
പിന്നിലായിരിക്കണം
നമുക്കൂഴം.
എങ്ങോട്ടും തിരിയരുത്.
ആശങ്കയില്‍
കുരുങ്ങിപ്പോയ വഴിയുടെ
കഴുത്തറ്റം കാണും വരെ.
ഇടക്കിടക്കു നോക്കണം
ഇടത്തും വലത്തുമുള്ളവരുടെ
കണ്ണാടിയില്‍.
നമുക്കുള്ള നിരത്ത്
തിരക്കുള്ളതല്ലെങ്കിലും
അങ്ങാടിയിലെത്താന്‍
ചിലര്‍ക്കതു മതിയാകും.
പച്ചയും മഞ്ഞയും
പരിഹാസത്തിരക്കില്‍
നമുക്കുള്ളതെല്ലാം മറക്കും.
ചുറ്റുവട്ടത്തൊന്നും കാണാതെ നാം,
ചുവപ്പിനെ മാത്രം ശപിക്കും
ചുവപ്പിനെ മാത്രം ശപിക്കും
എത്ര പെട്ടെന്നാണ് ചില വഴികള്‍
നമ്മെ പിഴപ്പിക്കുന്നത് !
താക്കോലുണ്ടെങ്കിലും
അതൊരിക്കലുമിനി നമ്മെ
അടച്ചു പൂട്ടാനായി
തിരിച്ചു വരില്ലല്ലൊ!
അതൊരിക്കലുമിനി നമ്മെ
അടച്ചു പൂട്ടാനായി
തിരിച്ചു വരില്ലല്ലൊ!
അത്യാവശ്യങ്ങള്‍
തുറന്നു വച്ചവരുടെ കമ്പോളത്തില്‍
തുറന്നു വച്ചവരുടെ കമ്പോളത്തില്‍
ഇനിയും പുരാവസ്തുക്കളുണ്ട്.
ചില്ലറ തീരുവോളം
ചിലവാക്കാനുള്ളതില്‍ നിന്ന്
അവരെന്തിനാണാവൊ നമ്മെ
പുറത്തേക്കു വലിച്ചെറിഞ്ഞത്?
അടുത്ത കയറ്റം വരെയെങ്കിലും
ഈ ഇറക്കത്തിന്
നീളം കിട്ടിയിരുന്നെങ്കില്‍?
വഴുക്കലിനിടക്കുവച്ചെങ്കിലും
നീളം കിട്ടിയിരുന്നെങ്കില്‍?
വഴുക്കലിനിടക്കുവച്ചെങ്കിലും
ഈ വഴിക്കൊരു വാലും
തലയും കണ്ടെത്താമായിരുന്നു.
......................................
കാത്തു നില്ക്കുന്നവന്റെ
പിന്നില്‍ തന്നെയാണ് വീണ്ടും
നമുക്കൂഴം.
നല്ലത്..
കണ്ണിലേക്ക്,
അത്രയധികമുണ്ട്
തലയും കണ്ടെത്താമായിരുന്നു.
......................................
കാത്തു നില്ക്കുന്നവന്റെ
പിന്നില്‍ തന്നെയാണ് വീണ്ടും
നമുക്കൂഴം.
നല്ലത്..
കണ്ണിലേക്ക്,
അത്രയധികമുണ്ട്
വെളിച്ചത്തിന്റെ കുത്ത്.
1 coment�rios :
സ്മാരക ശില
സ്മാരകങ്ങളില്‍
എത്തിപ്പെടും മുമ്പെ
ചിതലരിച്ചു തുടങ്ങാറുണ്ട്,
ചില ശിലാരൂപങ്ങളില്‍ .
ചിതലരിച്ചു തുടങ്ങാറുണ്ട്,
ചില ശിലാരൂപങ്ങളില്‍ .
വിളിച്ചു പറയാനുള്ള
നാവില്‍ പക്ഷെ;
നാവില്‍ പക്ഷെ;
അപരന്റെ പണിത്തികവ്.
പുതിയ മുഖച്ചായയിലും
അധികാരത്തിന്റെ
ചില ധാത്വാര്‍ത്ഥങ്ങള്‍ .
അധികാരത്തിന്റെ
ചില ധാത്വാര്‍ത്ഥങ്ങള്‍ .
ഒരു തലമുറ
മുഴുവന്‍ പ്രതിശ്ചായയും
മുഴുവന്‍ പ്രതിശ്ചായയും
കൊണ്ടതിനെ ചിരിയില്‍
പ്രദര്‍ശിപ്പിക്കും.
പ്രദര്‍ശിപ്പിക്കും.
ഒരു പ്രളയമോ
ഭൂകമ്പമോ കൊണ്ട്
അതിനെ തുടച്ചു മാറ്റാന്‍
കഴിയും.
പക്ഷെ; ഒരിക്കലും
ഉടച്ചു വാര്‍ക്കാന്‍ കഴിയില്ല.
നന്മ കൊണ്ടു
നാമാവശേഷമായവ
നാമാവശേഷമായവ
പുനര്‍ജ്ജീവിതം കൊണ്ടു
പൊറുതി മുട്ടുമ്പോള്‍
കൊത്തു പണികളില്ലാത്ത
ഒരു മരണത്തിനു വേണ്ടി
പ്രാര്‍ഥിക്കും.
പ്രാര്‍ഥിക്കും.
2 coment�rios :
വണ്ടിക്കാള
ചുരം ചുമന്നു കയറുമ്പോള്‍
ഇറങ്ങി വരാറുണ്ട്
ചെവിയിലിരുന്നു
തിന്നാന്‍ പാകത്തില്‍
നിന്റെ തെറികള്‍
ചാട്ടവാറടികള്‍ .
കണ്ടു മുട്ടാറുണ്ട്
നീ തെളിച്ച
പാതയിലൂടൊരുപാടു
നുകം വച്ച രാപ്പകലുകള്‍ .
ഓര്‍മ്മവച്ച
വടുക്കളിലരിക്കുന്നുണ്ട്
ഒരായുഷ്കാലത്തെ
ലാടവേദനകള്‍ .
നാല്ക്കവലകളില്
തെളിയുന്നുണ്ട്
റാന്തല്‍ വെട്ടത്തില്‍
കബന്ധങ്ങള്‍ കൊണ്ടലങ്കരിച്ച
നിന്റെ കശാപ്പുശാലകള്‍ .
ഇറങ്ങി വരാറുണ്ട്
ചെവിയിലിരുന്നു
തിന്നാന്‍ പാകത്തില്‍
നിന്റെ തെറികള്‍
ചാട്ടവാറടികള്‍ .
കണ്ടു മുട്ടാറുണ്ട്
നീ തെളിച്ച
പാതയിലൂടൊരുപാടു
നുകം വച്ച രാപ്പകലുകള്‍ .
ഓര്‍മ്മവച്ച
വടുക്കളിലരിക്കുന്നുണ്ട്
ഒരായുഷ്കാലത്തെ
ലാടവേദനകള്‍ .
നാല്ക്കവലകളില്
തെളിയുന്നുണ്ട്
റാന്തല്‍ വെട്ടത്തില്‍
കബന്ധങ്ങള്‍ കൊണ്ടലങ്കരിച്ച
നിന്റെ കശാപ്പുശാലകള്‍ .
4 coment�rios :
വെളുത്ത കാക്ക
മണ്ണിലും മഴയിലും കുളിച്ച്
ഒരാലും ചുവട്ടിലുണ്ട് ഒരാളും.
കുപ്പിവെള്ളത്തിന്റെ കുപ്പിയിലും,
കുണ്ടിലാണ്ട കണ്ണിലും, ഒട്ടും
വെള്ളവും വെളിച്ചവുമില്ലാതെ,
ഒരാഴ്ച്ച രണ്ടാഴ്ചയായത്രെ;
ഒരേയിരിപ്പും കിടപ്പും.
ഒന്നു കൊടുത്താലും കഴിക്കില്ലെന്ന്
ഓട്ടോക്കാരില്‍ സംസാരം.
രണ്ടു കൊടുത്താലെങ്കിലും
ഇന്നു വല്ലതും നടക്കും.
ഒരു വെള്ളക്കുപ്പായത്തിനുള്ളില്‍
വഴി തെറ്റി വന്നപോലുണ്ട്, ചിരി.
കണ്ടാലറിയാം ആളൊരു "കാക്ക"
വണ്ടീം വലയ്ക്കും
പോണ്ടിക്കായെന്നൊരു താക്കീതും
കൂട്ടം കൂടി കണ്ടു നില്‍ക്കുന്നുണ്ട് .
അമ്പതിന്റെ നോട്ടു മാറ്റിയെടുത്തു
കിട്ടിയ കുപ്പിവെള്ളവും റൊട്ടിയും
കുത്തിയിരിക്കുന്നു,
മുന്നിലുള്ള കുത്തഴിഞ്ഞ
മുണ്ടുടുപ്പിച്ചു;
ഒട്ടുമുക്കാലും നരച്ചവന്റെ
ജട മാറ്റി,മുഖം പുറത്തെടുത്തു,
റൊട്ടി മുറിച്ചു കൊടുക്കുന്നുണ്ട്.
തിന്നാന്‍ മടിച്ച തലയുയര്‍ത്തി
ചിരിയോടെ ടോ..ടോ..തിന്നെടോ
ആട്ടിയകറ്റുന്നുണ്ട് വിശറിക്കയ്യാല്‍
ഈച്ചക്കൂട്ടത്തെ
ഒരു പത്തു വട്ടമെങ്കിലുമിങ്ങനെ.
(വശം കെട്ടു കാണും
കണ്ടു നില്ക്കുന്നവര്).
കുപ്പിവെള്ളം ഇറ്റിയിറ്റിറങ്ങിയ
ചങ്കിലൂടെ റൊട്ടി താണുപോയ വഴി
ഒട്ടിയ വയറ്റില്‍ ഒരു എന്‍എച്ച് പോലെ.
കുണ്ടില്‍ കിടന്നു തിളങ്ങുന്നുണ്ട് കണ്ണുകള്‍
ചുണ്ടില്‍ കുടിവച്ച കുഴഞ്ഞ ചോദ്യം.
"അല്ലപ്പാ..ഇങ്ങള് ആരാ.."
വഴി കണ്ടെത്തിയ ധൃതിയില്‍
ഉത്തരം മറന്നു പോയതാവാം.
അല്ലെങ്കിലീ ചോദ്യം സ്വയം തൊടുത്തു
കാക്ക പറന്നു പോയതാകാം.
മുഷിഞ്ഞ കീറത്തുണിയില്‍ എത്ര
മുഖം തുടച്ചിട്ടും പോകാത്തൊരെച്ചില്‍
ച്ചുണ്ടില്‍ പറ്റിപ്പിടിച്ചൊരു ചോദ്യം.
ഇരുന്നും കിടന്നും ചികയുന്നുണ്ട്
ഇടം കൂടി നില്ക്കുന്ന മുഖങ്ങളില്‍.
കണ്ണെത്താവുന്ന
കാതങ്ങള്‍ താണ്ടുന്നുണ്ട്
കയറിയിറങ്ങുന്ന വണ്ടികള്‍
തിരയുന്നുണ്ട്
അകക്കണ്ണില്‍ കണ്ട കൊടികളില്‍
ആള്‍പ്പൊക്കത്തില്‍ ചിരിക്കും
ചിന്ഹങ്ങളില്‍
അക്കൂട്ടത്തില്‍..
ഇക്കൂട്ടത്തിലടയാളത്തില്‍
കിടന്നലയുന്നുണ്ടയാള്‍ .
ഉത്തരം കിട്ടാതൊടുവില്‍
പല കണ്ണകളില്‍ ചോദ്യം
വായിച്ചു വലയുന്നുണ്ട്!
ഉത്തരം കിട്ടാതൊടുവില്‍
മനസ്സ് ആലിന് കൊമ്പത്തു
തൂങ്ങിക്കിടന്നാടുന്നുണ്ട്.
2 coment�rios :
മരത്തുള്ളികള്‍
എന്റെ ഇലത്തൊട്ടിലിലേക്കാണ്
ആകാശം നിന്നെ പെറ്റിട്ടത്
നിലാവ് വരച്ച ചിത്രം പോലെ
നീയൊരു മഴത്തുള്ളിയില്‍ ചിരിച്ചു
കാണാന്‍ കൊതിച്ച
പൂക്കാലങ്ങള്‍ അന്നെന്റെ
ചില്ലകളില്‍ ഊഞ്ഞാലാടി.
പൂമ്പാറ്റകളുടെ നടുവിലായിരുന്നു
പുത്തനുടുപ്പിട്ട നമ്മുടെ
സ്വപ്നങ്ങള്‍
മഞ്ഞും വെയിലും നിലാവും
മാറില്‍ ചേര്‍ത്തുറക്കിയ
എത്രയെത്ര വസന്തങ്ങള്‍
മണ്ണില്‍ വീണടിഞ്ഞു പോയ
നമ്മുടെ നിഴല്‍ ചിത്രങ്ങള്‍
ഓര്‍ക്കുണ്ടോ.. നമ്മൾ
ഉരുകിയൊലിച്ച ഒരുച്ചയില്‍
ഈർച്ചവാളിന്റെ ഒച്ചകൾ
കഴുത്തറ്റപ്പോൾ
എന്റെ കരുത്തറ്റിട്ടും
അഴിഞ്ഞു പോയില്ല നമ്മുടെ
ആത്മബന്ധം.
ഞാന്‍ ചുമന്നു നിന്ന
നിന്റെ നെഞ്ചില്‍ കിടന്ന്
അവസാനമായി
എന്റെ ചങ്ക് പിടച്ചതും
കാറ്റ് അത് കണ്ടതും
കരയാനൊരു കാടു തേടി
നാടു മുഴുവന്‍ അലഞ്ഞതും
നീ അകം നൊന്തു പിടഞ്ഞതും
മരണക്കണ്ണിലെ എന്റെ
അവസാന കാഴ്ച്ചകൾ
നെഞ്ചിലേറ്റാനൊരു മരമോ
താലോലിക്കാനൊരു വയലോ
ഒഴുകാനൊരു പുഴയൊ കാണാതെ
വറ്റിയുണങ്ങിയ നിന്നെയാണ്
വെയില് വാരിയെടുത്തു
മരുഭൂമിയുടെ അമ്മത്തൊട്ടിലില്‍
കിടത്തിയത്.
വളര്‍ന്നു വലുതായ് പോയവളെ
ആകാശവും മേഘങ്ങളും
ഇനിയെങ്ങിനെ തിരിച്ചറിയാന്‍..!
3 coment�rios :
കണക്കു പുസ്തകം
- കണക്കിന്റെ പുസ്തകത്തില്‍
- തുറക്കപ്പെടുമ്പോഴാണ്,
- കണ്ണുകള്‍ കൈവിട്ടു പോവുക.
- കള്ളികളില്‍ ഒതുങ്ങാത്തവ
- കയര്‍ പൊട്ടിക്കുമ്പോള്‍
- വണ്ടിക്കണക്കിനുണ്ടാവും വട്ടപ്പൂജ്യം.
- വള്ളിപുള്ളികളിട്ടാലും
- വാലും തലയും വയ്ക്കാത്തത്
- വരവു ചിലവു കണക്ക്.
- വിക്സിന്റെ വില കേട്ടാല്‍
- (വി)ശ്വസിക്കാന്‍ പ്രയാസമുണ്ടെങ്കില്‍
- ചുക്കും കുരുമുളകും കൊണ്ട്
- വിട്ടു പോവാത്ത ചുറ്റിക്കണക്ക്.
- പ്രാക്കും പരിശോധനയും
- പ്രാതലാക്കുമ്പോള്‍ സുഖംകിട്ടും,
- അതിന്റെ ആശുപത്രിക്കണക്കില്‍
- പ്രമേഹം..പ്രഷര്‍
- പന്നിപ്പനി..ചിക്കന്‍ഗുനിയ
- പറഞ്ഞു പരത്താന്‍ പറ്റിയ കണക്കാണ്.
- മടക്കിയ മഴക്കുട പോലെ
- ഇരിക്കുന്നിടം പെയ്യുന്നതാണ്
- നരച്ച മനക്കണക്ക്.
- കുപ്പി പൊട്ടിച്ചതും കുടുംബം വെളുപ്പിച്ചതും
- ഒറ്റക്കണക്ക്.
- തുപ്പലും തൂറലും ആഘോഷമാക്കുമ്പോള്‍
- തുടര്‍ന്നങ്ങോട്ട് നാറ്റക്കണക്ക്.
- അക്കങ്ങളിലൊന്നും അവസാനിക്കാതെ
- ഒരു നടുക്കമായ് അകത്തു കിടക്കും
- ചില അഴിമതിയുടെ കണക്കുകള്‍ .
- പടിക്കു പുറത്താക്കിയാലും
- പരാതിയില്ലാത്ത പട്ടിണിക്കണക്കുകള്‍
- പാരാസിറ്റമോളിന്റെ ചിരിക്കുള്ളിലെല്ലാം
- പലിശക്കണക്കുകള്‍
- പുതുക്കിയ നിരക്കില്‍ പ്രദര്‍ശിപ്പിക്കുന്നവയാണ്
- പ്രണയത്തിന്റെയും
- പണയത്തിന്റെയും കണക്ക്.
- വിറ്റാല്‍ വരവൊന്നും കാണില്ല
- വിവാഹക്കണക്കിന്
- ദുര്‍വിധിയുടെ കണക്കിലുണ്ടാകും
- വന്‍ ചതിക്കുഴികള്‍
- കണക്ക് പുസ്തകം അടച്ചു കഴിഞ്ഞാലും
- കളം വിട്ടുപോവാത്തവയുണ്ട്.
- അത് കണ്ണീര്‍ക്കണക്കുകള്‍
- കാലഹരണപ്പെടാത്തവയാണ് ചില
- ചോരക്കണക്കുകള്‍ ..
- കയ്യും കണക്കുമില്ലാത്തതും ഉണ്ട്
- അതാണ് ദൈവം കണക്കാക്കിയത്.
4 coment�rios :
ജനപ്രിയ പോസ്റ്റുകൾ
-
വെളുത്താല്‍ വെയില്‍പ്പേടി കറുത്താല്‍ ഉയിര്‍പ്പേടി ഉദ്യാനങ്ങളില്‍ ഉപവനങ്ങളില്‍ ഉറക്കമില്ലാത്ത മരങ്ങള്‍ കാറ്റിന്റെ നാവിലെപ്പോഴും കാടുകയറുന്ന ...
-
കാ ലമേ നീയെന്റെ മുഖം വീണ്ടും ചായം തേച്ചു മിനുക്കുക. ജീവിതമേ മറ്റാർക്കെങ്കിലും നിന്റെ മധുരം വിളമ്പുക. അനുഭവങ്ങളേ ഉള്ളിൽ...
-
വ യലിന്റെ കരയില്‍ വെയിലിന്റെ കുടയില്‍ പെരുമയുടെ പൂരം. ആനകള്‍ കുതിരകള്‍ കാളകള്‍ തേരുകള്‍ ആണ്ടികള്‍ ചോഴികള്‍ കാളിമാര് ദാരികര്‍ പൂതം ത...
-
ഏ തു വേലിയും എളുപ്പം പൊളിക്കാം കെട്ടലാണ് കഷ്ടം.. മുള്ളു വെട്ടുമ്പോഴെ മുറിയും മുളയിലെ ബന്ധങ്ങള്‍ തറ...
-
ഹി ജാബിൽ കാണുമ്പോഴെല്ലാം എല്ലാ കണ്ണുകളിലും നിന്നെപ്പോലെത്തന്നെയുള്ള നീലനക്ഷത്രങ്ങൾ ജ്വലിക്കുന്നു. (കറുത്ത മുഖപടങ്ങളിൽ കരുത്തും വിമ...
-
മറന്നു പോയവരോ മരിച്ചു പോയവരോ അല്ല ഇടക്കിടക്ക് കടന്നു വന്നു മനസ്സില്‍ തൊടുന്നു മടങ്ങിപ്പോകുന്നു. വാര്‍ത്തകളിലോ വര്‍ത്തമാനങ്ങളിലോ ...
-
ക ല്ലുവച്ചതും കണ്ണുവച്ചതും വട്ടത്തിലും ചതുരത്തിലും വളര്‍ന്നു വലുതായി ചിലപ്പോളൊക്കെയീവീടിന്റെ ഉത്തരം മുട്ടുന്നുണ്ട്. കാട്ടിലേക്കു കല്...
-
ചു രം ചുമന്നു കയറുമ്പോള്‍ ഇറങ്ങി വരാറുണ്ട് ചെവിയിലിരുന്നു തിന്നാന്‍ പാകത്തില്‍ നിന്റെ തെറികള്‍ ചാട്ടവാറടികള്‍ . കണ്ടു മുട്ടാറുണ്ട് നീ ത...
-
ക ലപ്പ കൈക്കോട്ട് പിക്കാസ്സ് മഴു കോടാലി മടവാള് ആകൃതിയില്‍ ഒതുങ്ങാറില്ലവയുടെ ആയുസ്സും അദ്ധ്വാനവും. അന്നന്നത്തെ അന്നത...
-
ഉ റങ്ങുന്നവര്‍ക്കിടയില്‍ ഇണകളെത്തിരഞ്ഞും ഉണര്‍ന്നവര്‍ക്കിടയില്‍ ഇരകളെത്തിരഞ്ഞും സ്വപ്നങ്ങളിഴയുന്നു. ചിതലരിച്ചു കഴിഞ്ഞ പുറ്റുകള്‍ ചികഞ്ഞാല്‍...
കവിതകൾ
- മഹാമാരിയിൽ ശ്വാസം മുട്ടുമ്പോൾ
- റജബ്
- നിദാനം
- രാമന്
- കോമാളി
- വിരല്‍പ്പാടുകള്‍
- നേട്ടക്കണക്ക്
- കല്ലിൽ പൂത്തത്
- ഒരു നുണക്കഥ
- സ്മാർട്ട് ഇൻ്റലിജൻ്റ്സ്
- ഒന്നു , രണ്ട് കവിതകൾ
- മനിതം
- സ്മൈലീ കാണ്ഡം
- തിരുശേഷിപ്പ്
- രണ്ട് കൊച്ചു കവിതകള്‍
- മരപ്പാട്ട്
- മണ്ണാത്തിക്കുഞ്ഞമ്മ - പ്രീവിയസ് വെർഷൻ
- ബധിര മാ(ന)സം
- മായാവിലാസങ്ങള്‍
- പാളയും കയറും
- വ്യാജ വാങ്മുഖം
- അടയാളങ്ങള്‍
- കാ കാ.. കൂ കൂ.. ഒരു ലൈവ് കവിത
- വര്‍ഷമാപിനി
- നേര്‍ക്കാഴ്ച്ചകള്‍
- വഴിമരങ്ങള്‍
- ഇലയിലെ വായന
- വാനസ്പത്യം
- മധുരിക്കുന്ന ഓര്‍മ്മകള്‍
- മനുഷ്യപര്‍വ്വം
- ചിതലരിക്കാത്ത വാക്കുകൾ
- റസ്താക്
- കല്പ്പാന്തം
- അയിലത്തല
- പകല്‍പ്പൂരം
- സ്വപ്നങ്ങളുടെ ഇരകള്‍
- ഒരു നെരിപ്പോടിന്റെ നേര്‍പ്പതിപ്പ്
- ഒരുപാട്
- പരിണാമം
- ചില ഹ്രസ്വസംജ്ഞകള്‍
- കാത്തിരിപ്പ്
- വാസന്ത സ്മൃതികള്‍
- നൂല്‍പ്പുഴകള്‍
- വേഷങ്ങള്‍
- നരിമട
- മരുപ്പച്ചയുടെ പിറവി
- വായന
- പട്ടം
- വെള്ളിയാഴ്ച്ചകള്‍
- ശരണാലയവഴികള്
- സ്മാരക ശില
- വണ്ടിക്കാള
- വെളുത്ത കാക്ക
- മരത്തുള്ളികള്‍
- കണക്കു പുസ്തകം
- കാക്കത്തോട്ടിലെ കഥകള്‍
- പിന് വിളികള്‍
- ജാലകം
- നിലാവില്ലാത്ത വഴികളില്‍
- കടലാഴം
- ഗോപുര വിശേഷങ്ങള്‍
- പ്രണാദം
- വെള്ളെഴുത്ത്
- ഇറ്റ് വീഴുന്നത്..
- കാറ്റിനെപ്പോലൊരു വാക്ക്
- വായനയുടെ ഇEവഴികള്‍ !
- വെള്ളെഴുത്ത്
- കുഞ്ഞിക്കുറുക്കന്റെ കല്യാണം
- നഖീലുകള്‍ പറയുന്നത്
- വേലി
- ആയാമം
- കഥാന്ത്യം
- ആകാശത്തണല്‍
- കണ്ണാടി
- ആഴം
- കടല്‍ കാണുമ്പോള്‍
- ദിശ്യം
- അമ്മയുടെ വീട്
- കൊത്തിവെക്കപ്പെട്ട ജന്മങ്ങള്
- നാട്ടുകാഴ്ച്ചകള്‍
- തൊടുന്നവരും വാടുന്നവരും
പിന്തുടരുന്നവർ
ജനപ്രിയ പോസ്റ്റുകൾ
-
തൂ ണിൽ നിവർന്നതും തുരുമ്പിൽ മുറിഞ്ഞതും മനസ്സിൽ കുരുത്തതും മരത്തിൽ കരിഞ്ഞതും വാറ്റിൽ തിളക്കുന്നു ചാറ്റിൽ പരക്കുന്നു ...
-
ക ലപ്പ കൈക്കോട്ട് പിക്കാസ്സ് മഴു കോടാലി മടവാള് ആകൃതിയില്‍ ഒതുങ്ങാറില്ലവയുടെ ആയുസ്സും അദ്ധ്വാനവും. അന്നന്നത്തെ അന്നത...
-
ചക്രവാളങ്ങളില്‍ ഋതു ചംക്രമണം സപ്തനിറങ്ങളില്‍ സൂര്യപ്രഭാവം ദിക്കരണികളില്‍ രഥ, ചാമരങ്ങള്‍ ഹിമകണങ്ങളില്‍ പുകമറകളില്‍ നിറഞ്ഞു ...
-
കാ റ്റിനെ കാത്തിരിക്കുന്ന മരങ്ങൾ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട മനുഷ്യ രേപ്പോലെത്തന്നെ, കൈവിരൽത്തുമ്പിൽ പ്രാർത്ഥനയുടെ പൂച്ചെണ്ടുകൾ.....
-
ഹി ജാബിൽ കാണുമ്പോഴെല്ലാം എല്ലാ കണ്ണുകളിലും നിന്നെപ്പോലെത്തന്നെയുള്ള നീലനക്ഷത്രങ്ങൾ ജ്വലിക്കുന്നു. (കറുത്ത മുഖപടങ്ങളിൽ കരുത്തും വിമ...
-
വെളുത്താല്‍ വെയില്‍പ്പേടി കറുത്താല്‍ ഉയിര്‍പ്പേടി ഉദ്യാനങ്ങളില്‍ ഉപവനങ്ങളില്‍ ഉറക്കമില്ലാത്ത മരങ്ങള്‍ കാറ്റിന്റെ നാവിലെപ്പോഴും കാടുകയറുന്ന ...
-
കഥ ഇ രുട്ടുന്നതിനു മുമ്പ് വീട്ടില്‍ തിരിച്ചെത്തും. കുളിക്കുന്നതിനു മുമ്പ് കുട്ടികളെ ഉറക്കും. കിടക്കുന്നതിനു മുമ്പ് ഉറക്കം...
-
മു രിങ്ങ മരത്തിന്റെ കൊമ്പില്‍ കൂകാറുണ്ടൊരു കാ.. കാ.. മുവ്വാണ്ടന്‍ മാവിന്റെ തുമ്പില്‍ കുറുകാറുണ്ടൊരു കൂ.. കൂ.. കണ്ടാല്‍ കറുത്തവനെ...
-
മു ഹറത്തിനും ദുല്‍ഹജ്ജിനുമിടക്കാണ് അവതീർണ്ണമായ റഹ്മത്തിൻറെ പുണ്യം. ഭൂമിയിലെ മനുഷ്യകുലത്തിനു വേണ്ടി മൂകനും ബധിരനുമായൊരു ...
-
ആജീവനാന്തം ടോക് ടൈം വാറന്റിയുള്ള ബാറ്ററി ലൈഫ്. ഒരു ഒഎസിലും തളച്ചിടാൻ കഴിയാതെ ഒരപൂർവ്വ ജീവിതത്തിന്റെ ശര...